Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാരുതപുത്രന്റെ ഭാഗ്യോദയങ്ങള്‍

നീ കാരുണ്യപൂര്‍വം ചെയ്ത ഈ ഉപകാരത്തിന് എന്റെ സര്‍വസ്വവും ഞാന്‍ നിനക്കു തന്നിരിക്കുന്നു. സ്‌നേഹപൂര്‍വം നീ ചെയ്തുതന്ന ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാന്‍ ലോകത്തില്‍ ഒന്നുമില്ല എന്നരുളിക്കൊണ്ട് ശ്രീരാമന്‍ പൂര്‍ണമോദത്തോടെ ഹനുമാനെ ആലിംഗനം ചെയ്തു.

ആര്‍. രമാദേവി by ആര്‍. രമാദേവി
Aug 11, 2022, 06:00 am IST
in Samskriti

സീതാന്വേഷണത്തിനു പോയ ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ എത്തിയ ശേഷം ‘കനിവിനൊടു കണ്ടേനഹം ദേവിയെ…’ എന്നു പോയ കാര്യഫലം ഹ്രസ്വമായി അറിയിക്കുന്നു. പിന്നീടാണ് അത് വിസ്തരിച്ചു പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്.

സീതാദേവീദര്‍ശനം കിട്ടിയ ഹനുമാന്റെ ചാരിതാര്‍ത്ഥ്യം ‘ഭാഗ്യമാഹന്ത! ഭാഗ്യം! കൃതാരത്ഥോസ്മ്യഹം’ എന്ന വരികളില്‍ പ്രകടമാക്കുന്നു.

ദേവന്മാര്‍ക്കു പോലും ദുഷ്‌ക്കരമായ കാര്യമാണ് നീ ചെയ്തത് എന്നു പറഞ്ഞുകൊണ്ട് ശ്രീരാമദേവന്‍ ഇപ്രകാരമരുളി:

‘സദയമുപകാരമിച്ചെയ്തതിന്നാദരാല്‍

സര്‍വസ്വവും മമ തന്നേന്‍ നിനക്കു ഞാന്‍’

നീ കാരുണ്യപൂര്‍വം ചെയ്ത ഈ ഉപകാരത്തിന് എന്റെ സര്‍വസ്വവും ഞാന്‍ നിനക്കു തന്നിരിക്കുന്നു. സ്‌നേഹപൂര്‍വം നീ ചെയ്തുതന്ന ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാന്‍ ലോകത്തില്‍ ഒന്നുമില്ല എന്നരുളിക്കൊണ്ട് ശ്രീരാമന്‍ പൂര്‍ണമോദത്തോടെ ഹനുമാനെ ആലിംഗനം ചെയ്തു.

‘ഉരസിമുഹുരപി മുഹുരണച്ചു പുല്‍കീടിനാന്‍

ഓര്‍ക്കെടോ! മാരുതപുത്ര ഭാഗ്യോദയം!

ഭുവതലമതിലൊരുവനിങ്ങനെയില്ലഹോ!

പൂര്‍ണപുണ്യൗഘസൗഭാഗ്യമുണ്ടായെടോ!’

ഹനുമാന്റെ ഭാഗ്യം നോക്കൂ. ഈവിധം പൂര്‍ണമായ പുണ്യവും സൗഭാഗ്യവും ലഭിച്ച മറ്റൊരാള്‍ ലോകത്തെങ്ങുമില്ല. യുദ്ധം തുടങ്ങുന്നതിനുമുമ്പ് ശരണം തേടിയെത്തിയ വിഭീഷണനെ സുഗ്രീവന്‍ സംശയിക്കുന്നു. ആശ്രയമപേക്ഷിച്ചുവരുന്നവനെ രക്ഷിക്കുന്നതാണ് രാജധര്‍മ്മം എന്നും വിഭീഷണന്‍ ഉത്തമനാണെന്നുമുള്ള തന്റെ അഭിപ്രായം ഈ അവസരത്തില്‍ ഹനുമാന്‍ വിവേക പൂര്‍വം വ്യക്തമാക്കുന്നു.

ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രസഞ്ചയത്തില്‍ എല്ലാവരും നിലംപതിച്ചപ്പോള്‍ മാറിനിന്നിരുന്ന വിഭീഷണന്‍ പ്രാണന്‍ ആര്‍ക്കുണ്ടെന്നു നോക്കിനടന്ന വേളയില്‍ ഹനുമാനെ കണ്ടെത്തി. കണ്ണുമിഴിക്കാനാവാതെ കിടന്ന ജാംബവാന്‍ ഹനുമാനെയാണന്വേഷിച്ചത്. ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മറ്റാര്‍ക്കും ദുഃഖമുണ്ടാകില്ല; ഹനുമാന്‍ മരിച്ചാല്‍ മറ്റുള്ളവരെയൊന്നും രക്ഷിക്കാന്‍ കഴിയില്ല എന്ന ജാംബവാന്റെ വാക്യം കേട്ട് ഉന്മേഷത്തോടെ തന്റെ സാന്നിദ്ധ്യം ഹനുമാന്‍ ഉണര്‍ത്തിച്ചു. ജാംബവാന്റെ നിര്‍ദ്ദേശമനിസരിച്ച് കൈലാസത്തിലുള്ള ഋഷഭദ്രാദ്രിയിലെ ദിവ്യൗഷധങ്ങള്‍ പര്‍വതത്തോടെ കൊണ്ടുവന്ന് എല്ലാവരേയും മോഹാലസ്യത്തില്‍നിന്നു രക്ഷിച്ചു. ഉടനെ തിരിച്ചുകൊണ്ടുവയ്‌ക്കാനുള്ള രാമാജ്ഞയും ശിരസ്സാ വഹിച്ചു. രാവണന്റെ വേല്‍ തറച്ചു മോഹാലസ്യപ്പെട്ട ലക്ഷ്മണകുമാരനുവേണ്ടി വീണ്ടും പോയി വിശല്യകരണി എന്ന ഔഷധവുമായി വന്നു. യുദ്ധവിജയം സീതയെ അറിയിക്കാനായി ശ്രീരാമന്‍ ഹനുമാനെയാണയയ്‌ക്കുന്നത്. അയോദ്ധ്യയിലേക്കുള്ള മടക്കയാത്രയില്‍ ഭരതനെ വിവരങ്ങളറിയിക്കാനും ഹനുമാനെയാണു നിയോഗിക്കുന്നത്. ഇടയില്‍ ഗുഹനെക്കണ്ടു വിവരം പറയാനുമേല്പിച്ചു.  

ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമചന്ദ്രന്‍ ഓരോരുത്തര്‍ക്കായി പാരിതോഷികങ്ങള്‍ നല്കി. അതുല്യമായ ഒരു സ്വര്‍ണഹാരം ശ്രീരാമന്‍ സീതാദേവിക്കു നല്‍കിയപ്പോള്‍ ദേവി അത് സന്തോഷത്തോടെ ഹനുമാനു കൊടുത്തു. ആനന്ദഭരിതനായി നിന്ന ഹനുമാനോടു ശ്രീരാമചന്ദ്രന്‍ വേണ്ട വരങ്ങളെല്ലാം മടികൂടാതെ ചോദിച്ചുകൊള്ളാന്‍ പറഞ്ഞു. ശ്രീരാമചരിത്രം നിലനില്ക്കുന്നിടത്തോളം കാലം രാമനാമം കേട്ടുകൊണ്ട് എക്കാലവും ശ്രീരാമഭക്തിയോടെ ജീവിക്കാന്‍ അനുഗ്രഹിക്കണമെന്ന ഒറ്റ വരമേ ഹനുമാനാവശ്യപ്പെട്ടുള്ളൂ. രാമനാമജപം, രാമനാമസ്മരണ, രാമനാമശ്രവണം ഇവയില്‍ ഹനുമാന് ഒരിക്കലും തൃപ്തിവരില്ല. രാമനാമം പറയുന്നിടത്തൊക്കെ ഹനുമാന്റെ സാന്നിദ്ധ്യമുണ്ട്. സീതാരാമന്മാരുടെ അനുഗ്രഹത്തോടെ ശ്രീരാമപാദങ്ങള്‍ ധ്യാനിച്ചുകൊണ്ട് ഹനുമാന്‍ ഹിമാലയത്തിലേക്കു തപസ്സിനായി പോയി എന്ന് കവി രേഖപ്പെടുത്തുതുവരെയാണ് അദ്ധ്യാത്മരാമായണത്തിലെ ഹനുമദ്‌യാനം.

Tags: ഹനുമാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.