Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാളിലെ 34 പുരാതനക്ഷേത്രങ്ങള്‍ നന്നാക്കിയെടുത്ത് സംരക്ഷിച്ച യാസിന്‍ പഠാന്‍ എന്ന മുസ്ലിമിന്റെ കഥ

പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ ഇടിഞ്ഞുവീഴാറായ 34ല്‍ പരം പുരാതനക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് സംരക്ഷിച്ച യാസിന്‍ പഠാന് ജീവിതസായാഹ്നം ആത്മസംതൃപ്തിയുടേതാണ്. ജനിച്ചത് ഇസ്ലാം മതത്തിലാണെങ്കിലും ഹിന്ദുക്ഷേത്രങ്ങളുടെ വാസ്തുശില്‍പകലയും വിശുദ്ധിയും യാസിന്‍ പഠാനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Jul 23, 2022, 08:50 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബംഗാള്‍:പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ ഇടിഞ്ഞുവീഴാറായ 34ല്‍ പരം പുരാതനക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് സംരക്ഷിച്ച യാസിന്‍ പഠാന് ജീവിതസായാഹ്നം ആത്മസംതൃപ്തിയുടേതാണ്. ജനിച്ചത് ഇസ്ലാം മതത്തിലാണെങ്കിലും ഹിന്ദുക്ഷേത്രങ്ങളുടെ വാസ്തുശില്‍പകലയും വിശുദ്ധിയും യാസിന്‍ പഠാനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.  

വെറും ഒമ്പതാം ക്ലാസ് വരെ പഠിച്ച് പ്യൂണായി ജോലി ചെയ്തിരുന്ന യാസിന്‍ പഠാന്‍ അസാധ്യമായ ഒരു കാര്യമാണ് ജീവിതം കൊണ്ട് ചെയ്തത്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചുവീഴാറായ 34ല്‍ പരം ഹിന്ദുക്ഷേത്രങ്ങളെ പുനരുജ്ജീവിപ്പിച്ച് പരിപാലിച്ചു എന്നതില്‍ യാസിന്‍ പഠാന്റെ ദൗത്യം ഒതുങ്ങിയില്ല. ഈ ക്ഷേത്രങ്ങളെല്ലാം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെക്കൊണ്ട് സംരക്ഷിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.  

യാസിന്‍ ജനിച്ചത് പത്ര എന്ന ഗ്രാമത്തിലാണ്. ബംഗാളില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ മിഡ്നാപൂരിലാണ് ഈ സ്ഥലം. ടോളിമി, പ്ലിനി, ഫാഹിയാന്‍, ഹുയാന്‍ സാങ്ങ്, യി ജിങ് തുടങ്ങിയ സഞ്ചാരികള്‍ ഇതുവഴി യാത്ര ചെയ്തവരാണ്. 18ാം നൂറ്റാണ്ടില്‍ ബൈദ്യാനന്ത ഗോസായി എന്ന ഇടയപ്രഭു ഇവിടെ പണി കഴിപ്പിച്ചത് 100ല്‍ പരം ക്ഷേത്രങ്ങളാണ്. കാലപ്പഴക്കത്താല്‍ പല ക്ഷേത്രങ്ങളും ജീര്‍ണ്ണിച്ചു. ഇടിഞ്ഞുവീണു. ഒടുവില്‍ 34 എണ്ണം അവശേഷിച്ചു. പ്രഭുവും കുടുംബങ്ങളും കൊല്‍ക്കത്തയിലേക്ക് പിന്നീട് താമസം മാറ്റിയപ്പോള്‍ പലരും ഈ ക്ഷേത്രങ്ങളും അവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളും കയ്യേറി. പൂജയില്ല. വഴിപാടില്ല. എന്തിന് സന്ധ്യയ്‌ക്ക് തിരിക്കത്തില്‍പോലും ഇല്ലാതായി.  

മഴപെയ്യുമ്പോള്‍ ഇടയച്ചെറുക്കന്മാര്‍ക്ക് കയറിനില്‍ക്കാനുള്ള ഇടമായി ക്ഷേത്രങ്ങള്‍ മാറി. ഈ ക്ഷയിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ കാളിയും ശിവനും വിഷ്ണുവുമൊക്കെയാണെന്ന് 17കാരനായ യാസിനില്‍ കൗതുകമുണര്‍ത്തിയിരുന്നു. വെറും ഒമ്പതാംക്ലാസ് വരെ പഠിച്ച യാസിന് സ്കൂളില്‍ പ്യൂണായി ജോലി കിട്ടി. കാളീപൂജ ദിനങ്ങളില്‍ ബംഗാളിലെ എല്ലാ ക്ഷേത്രങ്ങളും ഉണരുമ്പോള്‍, പൂജകളാല്‍ മണിമുഴക്കങ്ങളാല്‍ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകുമ്പോള്‍ ഇവിടെ പത്രയിലെ ക്ഷേത്രങ്ങള്‍ മാത്രം എന്താണിങ്ങനെ? യാസില്‍ ക്രമേണ ക്ഷേത്രങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ആകൃഷ്ടനായി. ബിംബാരാധന നിഷിദ്ധമായതിനാല്‍ മുസ്ലിങ്ങള്‍ യാസിന് എതിരായി. അതിനിടെ 1971ലെ ഇന്ത്യാ-പാക് യുദ്ധമുണ്ടായി. അഭയാര്‍ത്ഥികള്‍ പത്രയിലേക്ക് ഒഴുകിയെത്തുന്ന ഈ നാളുകളിലാണ് യാസിന്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അവിടുത്തെ തദ്ദേശവാസികളായ സാന്താള്‍ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നില്ല.  

യാസിന്‍ ഈ ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചാല്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പത്രങ്ങള്‍ വഴി ചില വാര്‍ത്തകള്‍ സൃഷ്ടിച്ചു. ക്ഷേത്രം നന്നാക്കിയാല്‍ ഭക്തരായ കൂടുതല്‍ ആളുകള്‍ അവിടേക്ക് എത്തും. അപ്പോള്‍ ക്ഷേത്രങ്ങളില്‍ തദ്ദേശവാസികളായ ചിലര്‍ക്ക് ജോലി കിട്ടും. പരിസരത്തെ ഹോട്ടലുകള്‍ക്കെല്ലാം കൂടുതല്‍ ബിസിനസ് ലഭിയ്‌ക്കും. ഇതൊക്കെ അവിടുത്തെ ആളുകളെ ഈ ക്ഷേത്രപുനരുദ്ധാരണ പദ്ധതിയിലേക്ക് ആകര്‍ഷിച്ചു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ പത്രയിലെ മുസ്ലിങ്ങള്‍ യാസിനെ എതിര്‍ത്തു. എന്നാല്‍ യാസിന്‍ രണ്ട് സമുദായങ്ങളെയും ഒന്നാക്കി.  

യാസിന്റെ നിസ്വാര്‍ത്ഥ സേവനം അറിഞ്ഞ ഐഐടി ഖരഗ് പൂരും സഹായവുമായി എത്തി. ഈ പദ്ധതിയെക്കുറിച്ചറിഞ്ഞ അന്നത്തെ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി 20 ലക്ഷം അനുവദിച്ചു. ഈ തുക കൊണ്ട് പല ക്ഷേത്രങ്ങളിലും അറ്റകുറ്റപ്പണികള്‍ ചെയ്തു. 2003ല്‍ പത്രയിലെ ക്ഷേത്രങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഏറ്റെടുത്തു. പത്തേക്കര്‍ സ്ഥലത്തുള്ള ഈ 34 ക്ഷേത്രങ്ങളിലെ പലയിടങ്ങളിലും ആളുകള്‍ കയ്യേറി വീടുവെച്ചിരുന്നു. സ്ഥലം ഒഴിയുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാമെന്ന വാഗ്ദാനം കിട്ടിയതോടെ പലരും സ്ഥലമൊഴിഞ്ഞു. ക്ഷേത്രങ്ങളെല്ലാം പുനരുജ്ജീവിക്കപ്പെട്ടു. എന്നാല്‍ ഈ ഓട്ടത്തിനിടയില്‍ യാസിന്‍ പഠാന്‍ രോഗഗ്രസ്തനായി ഹൃദയത്തില്‍ രണ്ട് ബ്ലോക്കുണ്ട്. മരണം കാത്ത് ശയ്യാവലംബനായ സ്ഥിതിയിലും ചാരിതാര്‍ത്ഥ്യത്തിന്റെ പുഞ്ചിരി യാസിന്റെ മുഖത്തുണ്ട്.  

Tags: ലോകാരോഗ്യ സംഘടനയാസിന്‍ പഠാന്‍ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ഷേത്ര പുനരുദ്ധാരണംപുരാവസ്തുവകുപ്പ്മുസ്ലീംകഥഅയോധ്യBengaliശിവ ഭഗവാന്‍ബാബറി മസ്ജിദ്Temple Landകാളിദേവിഹിന്ദുക്ഷേത്രംകാളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ചതില്‍ അന്വേഷണം, മരിച്ച 3 പേരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

India

പള്ളികൾക്കും മസ്ജിദുകൾക്കും ഇല്ലാത്ത നിയന്ത്രണം എന്തിനാണ്  ക്ഷേത്രങ്ങൾക്ക്  ? കാശി-മഥുര ക്ഷേത്രഭൂമി തിരിച്ചുപിടിക്കുമെന്നും വിഎച്ച്പി

Kerala

കണ്ണാടിപ്പറമ്പ് ദേവസ്വത്തിന്റെ 7.87 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് പട്ടയം; നടപടി ദേവസ്വത്തിന്റെ എതിർപ്പ് അവഗണിച്ച്

India

ബംഗാളിക്ക് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതില്‍ സന്തോഷം; ഡോ സി വി ആനന്ദ ബോസ്

Local News

കഞ്ചാവ് വിത്പന : മലയാളിക്ക് കൂട്ട് ബംഗാളി : ആറ് കിലോ കഞ്ചാവുമായി മലയാളിയടക്കം രണ്ട് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

പത്ത് കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ : പിടിയിലായത് സ്ഥിരം കഞ്ചാവ് കടത്തുന്നവർ

ഹിന്ദുക്കളെ അടിച്ചമർത്താനാകില്ല ; 16 വർഷത്തിന് ശേഷം, തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ; എത്തിയത് ഭക്തലക്ഷങ്ങൾ

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies