Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു… ‘ഊര്‍ജസ്വലരായ യുവാക്കളെയാണ് നമ്മുടെ നാടിനാവശ്യം’

'ഓ... കയറി വന്നിരിക്കുന്നു... അതും ഭഗവദ്ഗീത പഠിപ്പിക്കാന്‍. കൈനിറച്ച് വളകളും കാതില്‍ മിന്നിത്തിളങ്ങുന്ന ജിമിക്കിയും ധരിച്ച് ഒരു സെല്‍ഫോണും കൈയില്‍ പിടിച്ചു വന്ന എന്നെ അവന്‍ അംഗീകരിക്കുന്നില്ലെന്ന് അവന്റെ കണ്ണുകള്‍ സാക്ഷ്യപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2022, 06:00 am IST
in Varadyam

 രജനി സുരേഷ്

ക്ഷേത്രത്തിലെ സന്‍മാര്‍ഗ ക്ലാസ്സില്‍ ഭഗവദ്ഗീത കുട്ടികള്‍ക്കു വേണ്ടി എടുത്തു കൊടുക്കാമെന്ന് ഉറപ്പു നല്‍കിയത് ക്ഷേത്രക്കമ്മിറ്റിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. ഭഗവദ് ഗീത കൈകാര്യം ചെയ്യാന്‍ തയ്യാറായ എന്നെ ന്യൂജനറേഷന്‍ എങ്ങനെ സ്വീകരിക്കുമെന്ന ഉള്‍ഭയം കലശലായിട്ടുണ്ടായിരുന്നു. നൂറിലധികം കുട്ടികള്‍ ക്ഷേത്ര ഹാളില്‍ സന്നിഹിതരായിട്ടുണ്ട്. സ്‌കൂളിലെ നാല്പതു പേരുടെ സംഘത്തിനു മുന്നില്‍ ആശാന്റെയും ഉളളൂരിന്റെയും വള്ളത്തോളിന്റെയും കവിതകള്‍ ചൊല്ലി കൈയടി വാങ്ങുന്ന അത്ര എളുപ്പത്തില്‍ ഇവിടെ നിന്ന് തിരിച്ചുപോരാന്‍ കഴിയില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ടാണ് ഞാന്‍ ക്ഷേത്രഹാളില്‍ പ്രവേശിച്ചത്. അഞ്ചാം ക്ലാസ്സുമുതല്‍ കോളജു തലം വരെയുള്ള ഓരോ കുട്ടിയുടെയും കണ്ണുകള്‍ എന്നിലുടക്കി നിന്നു. ആകാംക്ഷ നിറഞ്ഞ ഓരോ നേത്രങ്ങളിലും നിഷ്‌കളങ്കത സ്ഫുരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണുകളില്‍ തിളങ്ങിയ നിഷേധഭാവം എന്റെ ഭീതിക്ക് ആക്കം കൂട്ടി. ഗീതാ ക്ലാസ്സിനു മുന്‍പേ തന്നെ എന്നെ വട്ടം കറക്കുന്നതിനുള്ള പദ്ധതികള്‍ അവന്‍ ആസൂത്രണം ചെയ്യുന്നതു പോലെ എനിക്ക് തോന്നി.

അവന്റെ മനസ്സു പിറുപിറുക്കുന്നത്  കേള്‍ക്കാമായിരുന്നു.

‘ഓ… കയറി വന്നിരിക്കുന്നു… അതും ഭഗവദ്ഗീത പഠിപ്പിക്കാന്‍. കൈനിറച്ച് വളകളും കാതില്‍ മിന്നിത്തിളങ്ങുന്ന ജിമിക്കിയും ധരിച്ച് ഒരു സെല്‍ഫോണും കൈയില്‍ പിടിച്ചു വന്ന എന്നെ അവന്‍ അംഗീകരിക്കുന്നില്ലെന്ന് അവന്റെ കണ്ണുകള്‍ സാക്ഷ്യപ്പെടുത്തി.

അങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന ചിന്തയുമായി എന്നിലെ പാണ്ഡിത്യം അവനോട് എതിരിടാന്‍ തയ്യാറായി നില്‍ക്കുകയാണ്.

ശ്രീമദ് ഭഗവദ്ഗീതയിലെ ധ്യാന ശ്ലോകവും പ്രഥമ അധ്യായവും ചൊല്ലുമ്പോഴും എന്റെ മിഴികള്‍ അവന്റെ ഭാവങ്ങളെ അളന്നെടുക്കുകയാണ്.  എന്റെ പ്രകടനങ്ങള്‍ തീരെ ശ്രദ്ധിക്കാതെ അലക്ഷ്യമായി മുഖം വെട്ടിച്ച് അടുത്തിരിക്കുന്ന കുട്ടികളോട് അഭിപ്രായപ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.ഗീതയുടെ ആദ്യക്ലാസ്സ് അങ്ങനെ പര്യവസാനിച്ചു.

രണ്ടാം ദിവസം  ഈ രീതിയില്‍ ക്ലാസ്സിലിരുന്നാല്‍ അവനെ ‘ഴല േീൗ’േ അടിക്കണമെന്ന് തീരുമാനിച്ചാണ് ക്ലാസ്സിലെത്തിയത്. നോക്കുമ്പോള്‍  ഹാളിന്റെ മൂലയില്‍ കമന്റടിക്കുന്നതിനായി സുരക്ഷിതമായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ക്ലാസ്സില്‍ കടന്ന ഉടനെ അവനെ പിടിച്ച് മുന്നിലിരുത്തി. ഞാന്‍ ജയിച്ചെന്ന് ഉറപ്പു വരുത്തി. തലേനാളത്തേതില്‍ നിന്ന് വിപരീതമായി അടുത്തിരിക്കുന്ന കുട്ടികള്‍ക്ക് പുസ്തകത്തില്‍ ചിത്രം വരച്ചു കൊടുത്തുകൊണ്ട് അവനെന്റെ ക്ലാസ്സില്‍ നിന്ന് രക്ഷനേടി.

സമചിത്തത കൈവരിക്കുവാനും സംയമനം പാലിക്കുവാനും ഓരോ പ്രാവശ്യം ഭഗവാന്‍ കൃഷ്ണന്‍ ഉപദേശിക്കുമ്പോഴും അവനെന്നെ പ്രകോപിതയാക്കിക്കൊണ്ടിരുന്നു.

മൂന്നാം ദിവസം ഞാന്‍ ക്ഷേത്രഹാളില്‍ വളരെ നേരത്തെയെത്തിച്ചേര്‍ന്നു. അവന്‍ മാത്രം തൂണില്‍ ചാരിയിരുന്ന് എന്തോ വായിക്കുകയാണ്. ഞാനടുത്തെത്തിയപ്പോള്‍ വായിച്ച പുസ്തകം മടക്കി പോക്കറ്റിലിട്ടു. ക്ലാസ്സില്‍ പഴയപടി  വിക്രിയകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

എല്ലാ കുട്ടികളും ചേര്‍ന്ന് ഗീതാസാരം ചൊല്ലുമ്പോള്‍ അവന്‍ വിദൂരതയിലേക്കു നോക്കി അസ്പഷ്ടമായി സംസാരിച്ച് നീരസം പ്രകടിപ്പിക്കും. എന്തു ചോദിച്ചാലും യാതൊരു കൂസലുമില്ലാതെ അറിയില്ലെന്ന വാക്കില്‍ ഒതുക്കുന്ന നിഷേധിയുടെ സ്വരം.

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു. ഒരു ദിവസം ക്ലാസ്സു കഴിഞ്ഞപ്പോള്‍ അവനെന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ചോദ്യം ചോദിച്ചു.

‘ടീച്ചറുടെ വീടെവിടാ?’

‘ഇവിടെ അടുത്ത്. ഒരു കിലോമീറ്ററ് പോണം.’ യാന്ത്രികമായി ഉത്തരം നല്‍കി.

”ടീച്ചര്‍ടെ വീട്ടില്‍ ആരൊക്കെണ്ട്?” അടുത്ത ചോദ്യം.

‘എന്റെ ഭര്‍ത്താവും മോനും ഞാനും മാത്രം. ഇടയ്‌ക്ക് ഒറ്റപ്പാലത്തു നിന്ന് അമ്മയും അച്ഛനും വരും.’

‘ഓ… ടീച്ചര്‍ക്ക് മോനുണ്ടോ? എന്നെ പോലാണോ?’ വീണ്ടും ചോദിക്കുന്നു.

‘നിന്നെപ്പോലാണോന്ന് ചോദിച്ചാ…?’

‘അല്ല, സ്വഭാവം എന്നെ പോലാണോന്ന്…’

‘നിന്റെ സ്വഭാവത്തിനെന്താ ഒരു കുറവ്?’

‘ഇല്ലേ ടീച്ചറേ… എന്റെ സ്വഭാവത്തിന് ഒരു കുറവൂല്യേ… ഞാന്‍ നിഷേധിയല്ലേ? എല്ലാരും പറയും ,ഞാന്‍ താന്തോന്നിയാണെന്ന്… നിഷേധിയാണെന്ന്…’

‘എനിക്കങ്ങനെ തോന്നീലല്ലോ… ആരാ അങ്ങനെ പറയ്യാ…’

‘എന്റെ അച്ഛന്‍, അമ്മ, സ്‌കൂളില്‍ ടീച്ചേഴ്‌സ് … അങ്ങനെ അങ്ങനെ എല്ലാരും…’

അത്രയും കാലം അവനെക്കുറിച്ച് സ്വരൂപിച്ചുവച്ച എന്നിലെ എല്ലാ ചിന്തകളും എതിരഭിപ്രായങ്ങളും വെന്തുവെണ്ണീറായി. മനസ്സിലെ മാലിന്യങ്ങളകറ്റി  

അന്തഃകരണ ശുദ്ധി നേടി.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന താമരയില നനയാതിരിക്കുന്നതു പോലെ പാപചിന്തകളാല്‍ കളങ്കപ്പെടാതിരിക്കട്ടെ നിര്‍മലമായ മനസ്സ്.

അവന്‍ ക്ലാസ്സില്‍ പൊട്ടിച്ചിരിച്ചു.

ആ ചിരിയില്‍ കുട്ടികളേവരും പങ്കു ചേര്‍ന്നു.

പിറ്റേന്ന് ഭഗവദ് ഗീത ‘സാംഖ്യയോഗ’ത്തിലെ അര്‍ജുനന്റെ സംഭാഷണം തുടരുകയാണ്. അവന്‍ ക്ലാസ്സില്‍ മൗനിയായി കാണപ്പെട്ടു.

‘മനോദൗര്‍ബല്യത്താല്‍ സ്വഭാവത്തിന് മങ്ങലേറ്റവനും അതു കാരണം ധര്‍മം എന്തെന്ന് തിരിച്ചറിയുവാന്‍ കഴിവില്ലാത്തവനുമായ ഞാന്‍ അങ്ങയോട് ചോദിക്കട്ടെ… ഏതാണ് എനിക്ക് ശ്രേയസ്സ് ഉണ്ടാവാനുള്ള മാര്‍ഗം? അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ വേണ്ടതുപോലെ ഉപദേശിച്ചാലും.”

ഒരു നിമിഷം… അവന്റെ ശ്രദ്ധ അര്‍ജുനന്റെ ചോദ്യത്തിലുടക്കിയതായി കണ്ടു.

ആ കണ്ണുകള്‍ എന്നോട് യാചിക്കുന്നതു പോലെ തോന്നി. അര്‍ജുനന്‍ ഭഗവാനോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അവന്‍ ആരായുകയാണ്.

‘പ്രിയ കുട്ടികളേ… സുഖദുഃഖാദി ഇന്ദ്രിയ വിഷയങ്ങളെ സമചിത്തതയോടെ സമീപിക്കുന്ന ധീരനെ അവ ഒട്ടും വ്യസനിപ്പിക്കുകയില്ല. ലാഭനഷ്ടങ്ങളെയും ജയപരാജയങ്ങളെയും തുല്യനിലയില്‍ കണ്ടു കൊണ്ട് സ്വധര്‍മാചരണം ചെയ്യുക.’ എന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്.

ഇതു പറഞ്ഞ ഉടനെ അവന്റെ നേത്രങ്ങളിലെ നക്ഷത്രത്തിളക്കം ശ്രദ്ധിച്ചു.

ഗീതാക്ലാസ്സിന്റെ അവസാന ദിവസം പതിവിനു വിപരീതമായി അവന്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. അവനില്‍ നിഷേധിയുടെ ഭാവം ലവലേശം പോലും കാണാനില്ലായിരുന്നു. ക്ലാസ്സിനിടയില്‍ അവന്‍ ചോദിച്ചു.

‘ടീച്ചറേ… എനിക്കൊന്നു സംസാരിക്കാമോ?’

‘തീര്‍ച്ചയായും. കേള്‍ക്കാന്‍ ഞങ്ങളുണ്ട്.’

ഞാന്‍ പറഞ്ഞു തീര്‍ന്നതും മുന്‍നിരയില്‍ നിന്ന് ചാടിയെഴുന്നേറ്റ്  സ്റ്റേജിലെത്തി. എല്ലാ സുഹൃത്തുക്കളോടുമായി ഉറക്കെ വിളിച്ചു പറഞ്ഞു.

‘പ്രിയ കൂട്ടുകാരേ, ഞാന്‍… ഞാന്‍ നിഷേധിയല്ല. മനോ ദൗര്‍ബല്യത്താല്‍ മങ്ങലേറ്റ എനിക്ക് ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വധര്‍മാചരണം വ്യക്തമാക്കി തന്നു. നാം കര്‍മയോഗം അനുഷ്ഠിക്കുക. കര്‍മശേഷി നഷ്ടപ്പെടാത്ത ഊര്‍ജസ്വലരായ യുവാക്കളെയാണ് നമ്മുടെ നാടിനാവശ്യം. വരൂ… നമുക്ക് മുന്നേറാം.’

ഗുരുവാക്യത്തിലും ശാസ്ത്രങ്ങളിലും അടിയുറച്ച് വിശ്വസിച്ച് ജ്ഞാനമാര്‍ഗത്തില്‍ തത്പരനായി ഇന്ദ്രിയസംയമനം സാധിച്ച, ആത്മജ്ഞാനം കൈവന്ന കര്‍മയോഗിയെ നോക്കി നില്‍ക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചു. ‘നീയാണ് മോനേ… ഈ നാടിന്റെ ഭാവി വാഗ്ദാനം.’

പിന്നീടൊരിക്കല്‍…

വഴിയരികിലവന്‍ ഒരു പാവം വൃദ്ധയെ കൈപിടിച്ച് മുന്നോട്ടു നയിക്കുന്നവനായി… അസുഖബാധിതരെ ആശുപത്രിയിലെത്തിക്കുന്ന സന്നദ്ധ സേവകനായി… ഉത്സവപ്പറമ്പില്‍ സൗജന്യഭക്ഷണം നല്‍കുന്നവരുടെ ലീഡറായി … സ്‌കൂള്‍ കുട്ടികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന സഹോദരനായി … രക്തം ദാനം ചെയ്യുന്നവരുടെ കൂട്ടത്തിലൊരാളായി… എവിടെയും അവന്‍… അദൃശ്യമായ അവന്റെ കരങ്ങള്‍…

ഒരു ദിവസം അവന്‍ എന്നെ വന്നു കണ്ടു .കൈയിലൊരു രേഖാചിത്രം… ആ ചിത്രം അവന്‍ എനിക്കു നേരെ നീട്ടി. പാര്‍ഥന്റെ സാരഥിയായി കൃഷ്ണന്‍ തേര്‍തെളിക്കുന്നു.

‘ഇത് ടീച്ചര്‍ക്ക് ഇരിക്കട്ടെ.’

കര്‍മയോഗിയുടെ തേജസ്സോടു കൂടിയ അവന്റെ മുഖാംബുജം ഇതളുകള്‍ വിടര്‍ത്തി പരിമളം പൊഴിച്ചു.

Tags: Bhagavad Gita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തുന്നു. രാമന്‍ കീഴന, അനഘാനന്ദ സ്വാമികള്‍, ആര്‍. സഞ്ജയന്‍, കെ. ആനന്ദ്, ഡോ. ദീപാ ചന്ദ്രന്‍, കെ.സി. സുധീര്‍ ബാബു, ഡോ. ഹരികൃഷ്ണ ശര്‍മ്മ, രാജീവ് കെ.വി. എന്നിവര്‍ സമീപം
Kerala

യുവഭാരതസിദ്ധിക്കായി ഭഗവദ്ഗീതയല്ലാതെ വേറൊരു മന്ത്രമില്ല: തേജസ്വി സൂര്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.