Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ചരിത്രമെഴുതാന്‍

സാന്താള്‍ ഗോത്രത്തിന്റെ പോരാട്ട വീര്യം സിരകളില്‍ നിറച്ചുകൊണ്ടാണ് ദ്രൗപദീ മുര്‍മൂ പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. ഭാരതത്തിന്റെ ചേതനയെ അതിന്റെ സാകാര ഭാവത്തില്‍ നിലനിര്‍ത്തുന്നതിന് ഏറെ സംഭാവന നല്കിയവരാണ് ഇവിടുത്തെ ഗോത്ര വിഭാഗങ്ങള്‍. എന്നാല്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരകളിലേക്ക് പരിഗണിക്കാതെ തഴയുകയായിരുന്നു ആറ് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച ഭരണാധികാരികള്‍. ആ തെറ്റ് തിരുത്തുകയാണ് എന്‍ഡിഎ, ദ്രൗപദീ മുര്‍മൂവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 23, 2022, 05:19 am IST
in Main Article

ആരായിരിക്കും എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും ഉരുത്തിരിഞ്ഞിരുന്നു. പലരുടേയും പേരുകളും ഉയര്‍ന്നുവന്നു. പക്ഷെ, അവസാന നിമിഷം വരേയും സസ്‌പെന്‍സ് നിലനിര്‍ത്തി, ഒടുവില്‍ ആ പേര് പ്രഖ്യാപിച്ചു. ദ്രൗപദീ മുര്‍മൂ. രാഷ്‌ട്രത്തിന്റെ പരമോന്നത പദവിയിലേക്ക് എന്‍ഡിഎ നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിത്വം. ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ആഴത്തില്‍ അറിയാന്‍ ഔത്സുക്യം ഉള്ളവരല്ലാതെ അധികമാരും ഈ പേര് കേട്ടിട്ടുണ്ടാവാന്‍ ഇടയില്ല. വ്യക്തിയുടെ പ്രശസ്തിയിലല്ല, അവരുടെ കഴിവില്‍ വിശ്വസിക്കുന്ന രാഷ്‌ട്രീയപ്രസ്ഥാനം എന്ന നിലയില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് അവര്‍ മുന്നോട്ടുവയ്‌ക്കുന്ന ആദര്‍ശത്തില്‍ ഉറച്ചുനില്ക്കുന്നവരെ സമാജ സേവനത്തിനായി കണ്ടെത്താനു മറിയാം എന്നതിന് ദ്രൗപദീ മുര്‍മൂ തന്നെ മികച്ച ഉദാഹരണം.  

സാന്താള്‍ ഗോത്രത്തിന്റെ പോരാട്ട വീര്യം സിരകളില്‍ നിറച്ചുകൊണ്ടാണ് ദ്രൗപദീ മുര്‍മൂ പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. ഭാരതത്തിന്റെ ചേതനയെ അതിന്റെ സാകാര ഭാവത്തില്‍ നിലനിര്‍ത്തുന്നതിന് ഏറെ സംഭാവന നല്കിയവരാണ് ഇവിടുത്തെ ഗോത്ര വിഭാഗങ്ങള്‍. എന്നാല്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരകളിലേക്ക് പരിഗണിക്കാതെ തഴയുകയായിരുന്നു ആറ് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച ഭരണാധികാരികള്‍. ആ തെറ്റ് തിരുത്തുകയാണ് എന്‍ഡിഎ, ദ്രൗപദീ മുര്‍മൂവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ട്.  

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചതുപോലെ സമൂഹത്തെ സേവിക്കുന്നതിനും പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും അരികുവത്കരിക്കപ്പെട്ടവരുടേയും ശാക്തീകരണത്തിനുമായി സമര്‍പ്പിതമായ ജീവിതമാണ് മുര്‍മൂവിന്റേത്.  

രാഷ്‌ട്രീയ ജീവിതത്തിന്റെ തുടക്കം 1997 ല്‍ ഒഡീഷയിലെ റായ്‌രങ്ക്പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി. 2013 ല്‍ റായ്‌രങ്ക്പൂര്‍ ദേശീയ ഉപദേശക സമിതി വൈസ് പ്രസിഡന്റായി. ബിജെപിയുടെ എസ് ടി മോര്‍ച്ച ദേശീയ സമിതി അംഗമായും പ്രവര്‍ത്തിച്ചു. റായ്‌രങ്ക്പൂരില്‍ നിന്ന് രണ്ട് വട്ടം നിയമസഭയിലെത്തി. ഒഡീഷയിലെ ബിജെപി-ബിജെഡി സര്‍ക്കാരില്‍ 2000 മാര്‍ച്ച് ആറ് മുതല്‍ 2002 ആഗസ്ത് ആറ് വരെ ഗതാഗത സഹമന്ത്രിയായി. തുടര്‍ന്ന് 2004 മെയ് 16 വരെ മൃഗക്ഷേമ വകുപ്പ് മന്ത്രിയുമായി.  2007  മികച്ച നിയമസഭാ സാമാജികര്‍ക്കുള്ള പണ്ഡിറ്റ് നീലകണ്ഠ പുരസ്‌കാരത്തിനും അര്‍ഹയായി. 2015-2021 കാലയളവില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായും പ്രവര്‍ത്തിച്ചു. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണര്‍, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവിഭാഗക്കാരി എന്നീ നേട്ടങ്ങളും മുര്‍മൂവിന് സ്വന്തം.  

സമൂഹത്തിന്റെ പൊതുധാരയില്‍ ശോഭിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസം മകള്‍ക്കു നല്‍കുന്നതില്‍ ദ്രൗപദീ മുര്‍മൂവിന്റെ പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു മുന്‍കൈ എടുത്തിരുന്നു. ഭുവനേശ്വറിലെ രമാദേവി വനിതാ കോളജില്‍ നിന്നും ബിരുദം നേടി. ഒഡീഷ സര്‍ക്കാരിന്റെ ജലസേചന-വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി. രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഹോണററി അസിസ്റ്റന്റ് ടീച്ചറായും സേവനമനുഷ്ഠിച്ചു.  

രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇത് ഭാരത ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തും. സര്‍വ്വ സൈന്യാധിപയാകുന്ന ആദ്യത്തെ വനവാസി. ഒപ്പം രണ്ടാമത്തെ വനിതാ രാഷ്‌ട്രപതിയെന്ന ഖ്യാതിയും. ഒഡീഷയില്‍ നിന്നുള്ള ആദ്യത്തെ പ്രസിഡന്റും. ചരിത്രം പിറക്കുക പലപ്പോഴും സുപ്രധാനമായ ഒരു തീരുമാനത്തില്‍ നിന്നാകും. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഗോത്ര കലാപങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സാന്താള്‍ കലാപത്തില്‍ ഉയിര്‍കൊടുത്ത, സാന്താള്‍ ഗോത്രവിഭാഗത്തിന്റെ പിന്‍ഗാമികളില്‍ ഒരാളാണ് ഭാരതത്തിന്റെ പ്രഥമവനിതയാകാന്‍ ഒരുങ്ങുന്നത്.  

ജീവിതരേഖ

ജനനം 1958 ജൂണ്‍ 20 ന് ഒഡീഷ മയൂര്‍ഭഞ്ജിലെ ബൈദാപോസി ഗ്രാമത്തില്‍. അച്ഛനും മുത്തച്ഛനും ഗ്രാമത്തലവന്മാരായിരുന്നു. ദുരന്തങ്ങളിലൂടെ കടന്നുപോയ വ്യക്തിജീവിതം. അകാലത്തില്‍ ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനേയും രണ്ട് ആണ്‍ മക്കളേയും നഷ്ടപ്പെട്ടു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിന്റെ വിയോഗം.ഇതിന്റെ സങ്കടം മാറുന്നതിന് മുമ്പ് മൂത്ത മകന്‍ ലക്ഷ്മണിനേയും ദ്രൗപദിക്ക് നഷ്ടമായി. 2009ലായിരുന്നു ഈ മരണം. കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. .  2012ല്‍ ഒരു റോഡപകടത്തില്‍ ഇളയ മകനേയും നഷ്ടമായി.ഏക മകള്‍ ഇതിശ്രീ. മരുമകന്‍: ഗണേഷ് ഹെംബ്രാം.

എതിര്‍പക്ഷത്ത് യശ്വന്ത് സിന്‍ഹ

ജൂലൈ 18 ന് നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദീ മുര്‍മൂവിന്റെ എതിരാളി മുന്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയാണ്. 2021 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് പാര്‍ട്ടിയില്‍ നിന്നും മാറി നിന്ന ശേഷമാണ് രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വാജ്‌പേയി സര്‍ക്കാരില്‍ ധനം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.  

പാട്‌നയിലെ കായസ്ഥ കുടുംബത്തില്‍ 1937 നവംബര്‍ ആറിന് ജനനം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. 1960 ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം 1984 ല്‍ ജനതാ പാര്‍ട്ടിയിലൂടെ സജീവ രാഷ്‌ട്രീയത്തിലേക്ക്. 1989 ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ ജനറല്‍സെക്രട്ടറിയായി. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ 1990 നവംബര്‍ മുതല്‍ 1991 ജൂണ്‍ വരെ ധനകാര്യ മന്ത്രിയായി. 1998 ല്‍ വാജ്‌പേയ് മന്ത്രിസഭയിലും അംഗമായി. 2002ല്‍ വിദേശകാര്യ സഹമന്ത്രി. ബിജെപിയില്‍ അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടും 2018 ല്‍ ബിജെപി വിട്ടു തൃണമൂലില്‍ ചേര്‍ന്നു. രാഷ്‌ട്രപതി സ്ഥാനം മോഹിച്ചുകൊണ്ട് പൊടുന്നനെ തൃണമൂല്‍ കോണ്‍ഗ്രസുകാരനല്ലാതാകാനും മടി കാണിച്ചില്ല.

Tags: indiaelectionരാഷ്ട്രപതി തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.