Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രത്തിലെ തെറ്റുതിരുത്താന്‍ വീണ്ടും ഗുജറാത്ത് മാതൃക

പുതിയ ഭാരതം ആധുനിക കാലത്തെ അഭിലാഷങ്ങള്‍ക്കൊപ്പം പ്രാചീനമായ വേരുകള്‍ കണ്ടെത്തി ആഘോഷിക്കുകയും ചെയ്യുകയാണ്. സോമനാഥിലും അയോധ്യയിലുമെന്നപോലെ കടന്നാക്രമണകാരികളുടെ പൈതൃകത്തെ തള്ളിക്കളഞ്ഞ് നാഗരികതയുടെ മഹത്വം വീണ്ടെടുക്കുകയാണ് പാവഗഢിലെ പൗരാണിക ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിലൂടെ ചെയ്തിരിക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2022, 06:00 am IST
in Editorial

ഗുജറാത്തിലെ പാവഗഢില്‍ പുനര്‍നിര്‍മിച്ച മഹാകാളിക ക്ഷേത്രത്തിന്റെ മകുടത്തില്‍ അഞ്ഞൂറുവര്‍ഷത്തിനുശേഷം ഭഗവധ്വജം ഉയര്‍ന്നിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ വൈദേശിക ആക്രമണകാരികള്‍ തകര്‍ത്ത ക്ഷേത്രം പുനര്‍നിര്‍മിച്ചതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വ്വഹിച്ചത്. ഗുജറാത്ത് ആക്രമിച്ച് സുല്‍ത്താനേറ്റ് സ്ഥാപിക്കുകയും പാവഗഢ് പിടിച്ചെടുക്കുകയും ചെയ്ത മഹ്മൂദ് ബെഗഡയാണ് പ്രാചീന കാൡക്ഷേത്രങ്ങളിലൊന്നായ മഹാകാളികാ ക്ഷേത്രം തകര്‍ത്തത്. ക്ഷേത്ര ശ്രീകോവില്‍ സമ്പൂര്‍ണമായും നശിപ്പിച്ച് അതിന്റെ സ്ഥാനത്ത് സദന്‍ഷാ എന്നയാളുടെ ദര്‍ഗ സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം ക്ഷേത്ര ശ്രീകോവിലിനു മുകളില്‍ ഭഗവദ്പതാക ഉയര്‍ന്നിട്ടില്ല. ശ്രീകോവിലിന്റെ സ്ഥാനത്ത് ശവകുടീരം നിലനില്‍ക്കുന്നതിനെതിരെ ഹിന്ദുക്കള്‍ പ്രതിഷേധിക്കുകയും, അത് കേസാവുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിക്ക് പുറത്ത് തര്‍ക്കം ഒത്തുതീര്‍പ്പാവുകയും ദര്‍ഗ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം നടത്തിയ, പരമ്പരാഗതമായി വാസ്തുശില്‍പികള്‍ സോംപുര കുടുംബത്തിലെ ആശിഷ് സോംപുരയുടെ നേതൃത്വത്തില്‍ മഹാകാളിക ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വീണ്ടും പണിതുയര്‍ത്തിയത്. ഇപ്പോള്‍ അഞ്ഞൂറുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ക്ഷേത്രശ്രീകോവിലിനു മുകളില്‍ ഭഗവദ് പതാക ഉയര്‍ന്നതിന്റെ അഭിമാനവും ആശ്വാസവും പറഞ്ഞറിയിക്കാവുന്നതല്ല.

ഭാരതത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം വീണ്ടെടുക്കുന്നതിന് തുടക്കം കുറിച്ചത് ഗുജറാത്താണ്. സ്വാതന്ത്ര്യം ലഭിച്ചതിനെത്തുടര്‍ന്ന് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ഐതിഹാസികമായ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞതിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെപോലും എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഗുജറാത്ത് വഴികാട്ടിയത്. ഈ മാതൃക അവലംബിക്കാതിരുന്നതാണ് അയോധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മാണം ഏറെ വൈകിയത്. അധികാരത്തിലിരുന്നവര്‍ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കാതിരുന്നതും ഇടതു-ഇസ്ലാമികശക്തികള്‍ ്രപശ്‌നത്തിലിടപെട്ട് സമവായം അസാധ്യമാക്കിയതുമാണ് അയോധ്യയില്‍ ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കാന്‍ വൈകിയത്. അയോധ്യയിലെ ‘മസ്ജിദ്’ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാമെന്നും, അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം നിരന്തരം അട്ടിമറിക്കപ്പെടുകയായിരുന്നു. ഒടുവില്‍ പരമോന്നത നീതിപീഠംതന്നെ ഇത് അംഗീകരിച്ചുകൊണ്ട് വിധി പ്രഖ്യാപിക്കുകയും ചെയ്തു. പാവഗഢിലെ മഹാകാളിക ക്ഷേത്രത്തിന്റെ കാര്യത്തിലും തര്‍ക്കവും കേസുകളുമുണ്ടായിരുന്നെങ്കിലും തല്‍പരകക്ഷികള്‍ക്ക് മുതലെടുക്കാന്‍ അവസരം കൊടുക്കാതെ കോടതിക്ക് പുറത്ത് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞതോടെ ഗുജറാത്ത് വീണ്ടും മാതൃക കാണിച്ചിരിക്കുകയാണ്. ആരാധനാരീതിയിലെ വ്യത്യസ്തത കൊണ്ട് മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്നവരല്ല ഹിന്ദുക്കളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യമാണ് ഇവിടെ തെളിയുന്നത്.

ആദ്യം സോമനാഥും പിന്നീട് അയോധ്യയും. ഇനി കാശി വിശ്വനാഥക്ഷേത്രവും മഥുര ശ്രീകൃഷ്ണ ക്ഷേത്രവും. ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തിയേ മതിയാകൂ. മതത്തിന്റെ പേരില്‍ വൈദേശിക ആക്രമണകാരികള്‍ അടിച്ചേല്‍പ്പിച്ച തിന്മകളും അപമാനങ്ങളും അതേപടി നിലനിര്‍ത്തിക്കൊണ്ട് ഭാരത ജനതയിലെ വ്യത്യസ്ത വിഭാഗങ്ങളെ രഞ്ജിപ്പിക്കാനാവില്ല. ദേശീയോദ്ഗ്രഥനം സാധ്യമാവില്ല. ചരിത്രത്തിലെ അപമാനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ അംഗീകരിച്ചുകൊടുക്കാന്‍ ആത്മാഭിമാനമുള്ള ഒരു ജനതയ്‌ക്കും സാധ്യമല്ല. പാവഗഢിലെ മഹാകാളി ക്ഷേത്രത്തില്‍ ഭഗവദ്പതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ആവേശദായകമാണ്. സ്വപ്നം നിശ്ചയദാര്‍ഢ്യമായും അത് യാഥാര്‍ത്ഥ്യമായും മാറിയതിന്റെ സന്തോഷം ഒരാള്‍ക്ക് ഊഹിക്കാനാവുമെന്നും ഈ നിമിഷം ഹൃദയത്തില്‍ പ്രത്യേക സന്തോഷം നിറയ്‌ക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് വിശ്വാസത്തിന്റെ മാത്രം പ്രതീകമല്ല, നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും വിശ്വാസം അചഞ്ചലമായി നിലനില്‍ക്കുന്നതിന്റെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭാരതം ആധുനിക കാലത്തെ അഭിലാഷങ്ങള്‍ക്കൊപ്പം പ്രാചീനമായ വേരുകള്‍ കണ്ടെത്തി ആഘോഷിക്കുകയും ചെയ്യുകയാണ്. സോമനാഥിലും അയോധ്യയിലുമെന്നപോലെ കടന്നാക്രമണകാരികളുടെ പൈതൃകത്തെ തള്ളിക്കളഞ്ഞ് നാഗരികതയുടെ മഹത്വം വീണ്ടെടുക്കുകയാണ് പാവഗഢിലെ പൗരാണിക ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിലൂടെ ചെയ്തിരിക്കുന്നത്.

Tags: narendramodiഗുജറാത്ത്ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.