Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ശ്രീനികേതനി’ല്‍ അര നൂറ്റാണ്ടിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ : ജന്മഗൃഹത്തില്‍ അതിഥിയായി അമ്മയ്‌ക്കൊപ്പം കേന്ദ്രമന്ത്രി

ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രഭായ് പട്ടേല്‍, കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് സഹമന്ത്രി ദേവ് സിംഗ് ചൗഹാന്‍ , സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന കേന്ദ്രസംസ്ഥാന ഉദ്യോഗസ്ഥര്‍ , സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ , വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വരുമായി രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി.

Janmabhumi Online by Janmabhumi Online
May 25, 2022, 01:51 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിധ ജില്ലകളിലായി  നാല്  ദിവസത്തെ തിരക്കിട്ട ഔദ്യോഗിക പരിപാടികള്‍ക്കിടയിലും      ജനിച്ച    വീട്ടില്‍ അരനൂറ്റാണ്ടിനു ശേഷം  അമ്മ വല്ലി ചന്ദ്രശേഖര്‍ക്കൊപ്പം  ഒരിക്കല്‍ക്കൂടി എത്തുന്നതിനു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍  സമയം കണ്ടെത്തി. 1964 ല്‍  അഹമ്മദാബാദ് നവരങ്പുരയിലെ ശ്രീ നികേതന്‍  എന്ന വീട്ടിലാണ്  എം കെ ചന്ദ്രശേഖറിന്റേയും വല്ലി  ചന്ദ്രശേഖറിന്റേയും മകനായി  അദ്ദേഹം ജനിച്ചത്.  

അഹമ്മദാബാദില്‍  ടെക്‌സ്‌റ്റൈല്‍ മില്‍ ഉദ്യോഗസ്ഥനായിരുന്ന  അമ്മയുടെ അച്ഛന്റെ വകയായിരുന്നു അന്ന് ശ്രീനികേതന്‍.  ഏറെ ജനസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം  1947 മുതല്‍   കേരള സമാജം മുതലായ പൊതു  പ്രസ്ഥാനങ്ങളുമായി ബന്ധപെട്ട്  പ്രവര്‍ത്തിച്ചിരുന്നു.  മുപ്പതു വര്‍ഷത്തിലധികം  അഹമ്മദാബാദ്  നഗരത്തില്‍ ജീവിച്ച  വല്ലി ചന്ദ്രശേഖര്‍ 57  വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ആ വീട്ടിലെത്തിയത്.   

നിലവില്‍ ശ്രീനികേതന്റെ ഉടമസ്ഥയായ  ഹര്‍സിമ്രത് ഡാങ് , പഴയ കെട്ടിടത്തിന്റെ പ്രൗഢി തെല്ലും ചോര്‍ന്നു പോകാതെ  പേര് പോലും മാറ്റാതെ തന്നെ  പരിരക്ഷിച്ചിരിക്കുന്നു. ഒരുകാലത്ത്  പഴയ താമസക്കാരെ തിരക്കി  നിരവധി പേര്‍   ഇവിടെ വരാറുണ്ടായിരുന്നുവെന്ന് ഹര്‍സിമ്രത് ഡാങ് പറഞ്ഞു. നിലവില്‍  ഹെറിറ്റേജ് ഹോം എന്ന നിലക്ക്  പരിപാലിക്കപ്പെടുന്ന ശ്രീനികേതനില്‍  പണ്ട് കാലത്ത്  എല്ലാ ദിവസവും തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും ഉഷ്ണകാലത്ത് തണുത്ത പാലും നല്‍കുന്ന പതിവ്   ഉണ്ടായിരുന്നു.  ആ പതിവ് അതേപടി ഇപ്പോഴും  തുടര്‍ന്നുവരുന്നു. പുറമെ ആഴ്ചയില്‍ മൂന്നു ദിവസം സൗജന്യ ചികിത്സ  നല്‍കുന്ന ഒരു ക്ലിനിക്കും ശ്രീനികേതനില്‍ നിലവിലുണ്ട്.

നാല് ദിവസം നീണ്ട  ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഗുജറാത്ത്  മുഖ്യമന്ത്രി  ഭുപേന്ദ്രഭായ് പട്ടേല്‍, കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് സഹമന്ത്രി   ദേവ് സിംഗ് ചൗഹാന്‍ , സംസ്ഥാന  മന്ത്രിമാര്‍, മുതിര്‍ന്ന കേന്ദ്രസംസ്ഥാന  ഉദ്യോഗസ്ഥര്‍ , സ്റ്റാര്‍ട്ടപ്പ്  സംരംഭകര്‍ , വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍  തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ടവരുമായി  രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി.

‘പ്രശസ്തമായ ഒരു നാമം പേരിനൊപ്പം വേണമെന്നില്ല;  പകരം   കഠിനാദ്ധ്വാനവും സംരംഭക മനോഭാവവുമുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഇന്ത്യയില്‍ വിജയിക്കാം’, ഗുജറാത്ത് സര്‍വകലാശാലയില്‍ സ്റ്റാര്‍ട്ടപ്പ്  സംരംഭകരേയും   വിദ്യാര്‍ഥികളെയും അധ്യാപകരെയും   അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ സംരംഭകനായി വരുമ്പോള്‍ ഇതായിരുന്നില്ല രാജ്യത്തെ  സ്ഥിതിയെന്ന് അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു. 2014 നു മുന്‍പുള്ള  അവസ്ഥയല്ല  ഇന്ന്  ഭാരതത്തില്‍ നില നില്‍ക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ രാജ്യത്തെ യുവജനങ്ങളുടെ  വിജയത്തിന് നിരവധി അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ  ഏകോപനത്തിനും പ്രോത്സാഹനത്തിനുമായി നിയതമായ ചട്ടക്കൂടുകളുള്ള   ദേശീയതല സ്റ്റാര്‍ട്ടപ്പ് ഹബ് സംവിധാനം താമസിയാതെ  നിലവില്‍ വരുമെന്ന് ചര്‍ച്ചകള്‍ക്കിടയില്‍ കേന്ദ്രമന്ത്രി സൂചിപ്പിച്ചു. ചാന്ദ്‌ഖേഡയിലെ ഗുജറാത്ത് ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാല, നവരങ്പുരയിലെ ഗുജറാത്ത് സര്‍വ്വകലാശാല , പണ്ഡിറ്റ്  ദീന്‍  ദയാല്‍ എനര്‍ജി സര്‍വ്വകലാശാല , ഗാന്ധിനഗറിലെ  നോളഡ്ജ്  സെന്റര് കോറിഡോര്‍  തുടങ്ങിയവയും അദ്ദേഹം സന്ദര്‍ശിച്ചു. പണ്ഡിറ്റ് ദീന്‍ ദയാല്‍ എനര്‍ജി സര്‍വകലാശാല സന്ദര്‍ശിച്ച . രാജീവ് ചന്ദ്രശേഖര്‍ക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ   സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും    ആശയങ്ങളും പ്രദര്‍ശിപ്പിക്കുകയുണ്ടായി.  

രാജ്യത്തെ ഇടത്തരം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി നാസ്സ്‌കോം വികസിപ്പിച്ച പോര്‍ട്ടലിന്റെ ഉദ്ഘാടനവും  നിര്‍വ്വഹിച്ചു.ഖരെല്‍ എഡ്യൂക്കേഷന്‍ കാംപസ്, നവ്‌സരിയിലെ എ എം നായിക് ടെക്‌നിക്കല്‍ ട്രെയിനിങ് സെന്റര്‍, നിരാലി  കാന്‍സര്‍  സെന്റര്‍  എന്നിവയും   സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍  നൈപുണ്യ ശേഷി വികസനത്തിന്റെ നൂതന മേഖലകളും സാധ്യതകളും  സംബന്ധിച്ച്  അവരുമായി ആശയവിനിമയം നടത്തി.   വേള്‍ഡ് മലയാളി കൗണ്‍സില്‍ അഹമ്മദാബാദ് ഘടകം ഭാരവാഹികളും  അദ്ദേഹത്തെ സന്ദര്‍ശിച്ചു

Tags: 'ശ്രീനികേതനി'Rajeev Chandrasekhar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

Kerala

വികസിത് കേരളം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

Kerala

മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനം: രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കും :രാജീവ് ചന്ദ്രശേഖര്‍

Kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : ജില്ലാ ഇന്‍ചാര്‍ജുമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം: ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിൽ: കുറ്റകൃത്യം കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പോലീസ്

ലാഹോറിലെയും റാവൽപിണ്ടിയിലെയും ആശുപത്രികൾ പരിക്കേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ; ഭീരുവായ അസിം മുനീറും സൈനികരെ കാണാനെത്തി

വർദ്ധിച്ചു വരുന്ന ഇന്ത്യ-പാക് സംഘർഷം: എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies