Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഫ്രാന്‍സില്‍ ഹിജാബ് വിവാദം, സ്വീഡന്‍ കത്തുന്നു

ലോകത്ത് ഏറ്റവുമധികം സ്വതന്ത്ര്യവും സുരക്ഷിതത്വവും ഉള്ള രാജ്യമാണ് സ്വീഡനെന്നാണ് പൊതുവിലയിരുത്തല്‍. സമാധാന പ്രിയരായ, നിയമങ്ങളെ ബഹുമാനിക്കുന്ന, മറ്റൊരാളുടെ സ്വകാര്യതയില്‍ ഒരു നിമിഷം പോലും കടന്നു കയറാത്ത ജനങ്ങളുള്ള രാജ്യം. പക്ഷെ ദിവസങ്ങളായി ആ രാജ്യം അശാന്തിയുടെ അഗ്നി പര്‍വ്വതത്തിലാണ്. ജീവിതത്തിലാദ്യമായിട്ടാണ് ഇത്തരമൊരു കലാപം താന്‍ കാണുന്നതെന്ന് പോലീസ് മേധാവി തന്നെ ആണയിടുമ്പോള്‍ എന്താണ് അവിടെ സംഭവിച്ചതെന്ന് നാം തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്.

വിനീത വേണാട്ട് by വിനീത വേണാട്ട്
Apr 23, 2022, 06:00 am IST
in Main Article

സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സമയം, അവിടെ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മുന്നോട്ട് വന്നത് ഫ്രാന്‍സ്, സ്വീഡന്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ്. 2015-16 കാലയളവില്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ലക്ഷക്കണക്കിന് ആളുകളാണ് ഡെന്മാര്‍ക്കിലേക്കും സ്വീഡനിലേക്കുമെല്ലാം കുടിയേറിയത്. എന്നാല്‍ അഭയം നല്കിയ രാജ്യത്ത് അശാന്തി വളര്‍ത്തി, അധീശത്വം ഉറപ്പിക്കുവാനാണ് കുടിയേറ്റക്കാര്‍ ശ്രമിച്ചത്. അഭയാര്‍ത്ഥികളോട് ഉദാര സമീപനം സ്വീകരിച്ച രാജ്യങ്ങള്‍ ഇപ്പോള്‍ അതിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.  

ഫ്രാന്‍സ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് അധിനിവേശക്കാരുടെ ഭീഷണിയാണ്. പുരോഗമന മൂല്യങ്ങള്‍ക്ക് പേരുകേട്ട യൂറോപ്യന്‍ രാജ്യമായ സ്വീഡന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വംശീയതയ്‌ക്കെതിരെ നിലകൊണ്ട സ്വീഡിഷ് സമൂഹവും ഇപ്പോള്‍ ആ നിലപാട് സ്വീകരിക്കുന്നില്ല. സ്വീഡനില്‍ കലാപ സാഹചര്യം സൃഷ്ടിക്കാനിടയായ പുതിയ സംഭവ വികാസങ്ങളും അത്തരമൊരു മാറ്റത്തിന്റെ ഉപോത്പന്നമാണെന്ന് വേണം കരുതാന്‍.  

ലോകത്ത് ഏറ്റവുമധികം സ്വതന്ത്ര്യവും സുരക്ഷിതത്വവും ഉള്ള രാജ്യമാണ് സ്വീഡനെന്നാണ് പൊതുവിലയിരുത്തല്‍. സമാധാന പ്രിയരായ, നിയമങ്ങളെ ബഹുമാനിക്കുന്ന, മറ്റൊരാളുടെ സ്വകാര്യതയില്‍ ഒരു നിമിഷം പോലും കടന്നു കയറാത്ത ജനങ്ങളുള്ള രാജ്യം. പക്ഷെ ദിവസങ്ങളായി ആ രാജ്യം അശാന്തിയുടെ അഗ്നി പര്‍വ്വതത്തിലാണ്. ജീവിതത്തിലാദ്യമായിട്ടാണ്  ഇത്തരമൊരു കലാപം താന്‍ കാണുന്നതെന്ന് പോലീസ് മേധാവി തന്നെ ആണയിടുമ്പോള്‍ എന്താണ് അവിടെ സംഭവിച്ചതെന്ന് നാം തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്.  

ജീവിതം ദുസ്സഹമാക്കുന്ന  കുടിയേറ്റം

ഏഷ്യന്‍, ആഫ്രിക്കന്‍  രാജ്യങ്ങളില്‍ നിന്നുള്ള  വലിയ തോതിലുള്ള കുടിയേറ്റമാണ് സ്വീഡന്റെ സമാധാനം തകര്‍ത്തു തുടങ്ങിയത്. അഭയം തേടിയെത്തിയവര്‍ ക്രമേണ ആധിപത്യം നേടുന്നതിലേക്കാണ് അവിടെ കാര്യങ്ങളുടെ പോക്ക്. അന്നവും അഭയവും ചോദിച്ചു വന്നവര്‍ മതത്തിന്റെ പേരില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി. പ്രാര്‍ഥനയ്‌ക്ക് അനുമതി വാങ്ങിയെടുത്ത അവര്‍ ക്രമണേ സ്വീഡനെ മറയാക്കി മറ്റു രാജ്യങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ചു തുടങ്ങി.  

ഈസ്റ്ററാഘോഷങ്ങള്‍ക്കെതിരെ കുടിയേറ്റക്കാര്‍ അക്രമമഴിച്ചുവിട്ടതോടെ സ്വീഡനിലും പ്രതിരോധമുയര്‍ന്നു. ഖുറാന്‍ കത്തിക്കണമെന്ന് ഡാനിഷ്-സ്വീഡിഷ് രാഷ്‌ട്രീയ നേതാവായ റാസ്മസ് പാലുഡന്റെ ആഹ്വാനം വന്നു. കുടിയേറ്റക്കാര്‍ക്ക് അഭയം നല്കണമെന്ന് ആവശ്യപ്പെട്ട സ്വീഡിഷ് പൗരന്മാര്‍ വരെ ഇപ്പോള്‍ മാറിച്ചിന്തിച്ചുതുടങ്ങി.  

സ്വീഡന്റെ വിശാലമനോഭാവത്തിന് വിപരീതമാണ് ഇസ്ലാം എന്ന് വിശ്വസിക്കുന്നവരും ഈ രാജ്യത്തുണ്ട്. ഇസ്ലാം മതത്തിലെ ലിംഗ വിവേചനം, വിവാഹ രീതികള്‍, സ്ത്രീകളോടുള്ള പെരുമാറ്റം ഇതെല്ലാം സ്വീഡന്റെ സംസ്‌കാരത്തിന് വിപരീതമാണെന്നും അവര്‍ പറയുന്നു. കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍, പ്രതികളില്‍ ഏറെയും സ്വീഡന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരാണ്. അഭയാര്‍ത്ഥികളെ സ്വീകരിച്ച ചരിത്രമാണ് സ്വീഡനില്‍ അതിക്രമങ്ങള്‍ക്ക് മൂലകാരണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചുവെങ്കിലും ഇന്നത് പരക്കെ അംഗീകരിക്കപ്പെട്ടു.  

2019 ഡെന്മാര്‍ക് തെരഞ്ഞെടുപ്പില്‍ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി കുടിയേറ്റ വിരുദ്ധ അജണ്ടയായിരുന്നു സ്വീകരിച്ചത്. മുഖ്യധാരാ പാര്‍ട്ടികളും ഈ നയം പിന്തുടര്‍ന്നു എന്നതും ശ്രദ്ധേയമാണ്. മുന്‍ വര്‍ഷങ്ങളില്‍ സ്വീഡന്‍ അഭയം നല്കിയവരെല്ലാം രാജ്യം വിടണമെന്നും ഇസ്ലാം രാജ്യത്തിന് തന്നെ ഏറ്റവും വലിയ ഭീഷണിയാണെന്നുമാണ് കുടിയേറ്റത്തിന് എതിരായി നിലകൊള്ളുന്ന സ്വീഡന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയുടെ നിലപാട്.  

ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലോക ശ്രദ്ധനേടുന്നത് ഇസ്ലാം മതത്തോട് ആ രാജ്യം സ്വീകരിച്ച സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ളതും ഫ്രാന്‍സിലാണ്. ആകെ ജനസംഖ്യയുടെ എട്ട് ശതമാനം. അതായത് ആറ് ദശലക്ഷം പേര്‍. ഇസ്ലാമിസ്റ്റുകളോട് തീവ്രസമീപനവും മൃദു സമീപനവും സ്വീകരിച്ചിരിക്കുന്ന രണ്ട് പേര്‍ തമ്മിലുള്ള പോരാട്ടമാണ് പ്രസിഡന്റ് പദത്തിലേക്ക് നടക്കുന്നത്. നാളെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ ചിന്താഗതിക്കാരിയായ മരീന്‍ ലെ പെന്നും വോട്ട് ശതമാനത്തില്‍ മുന്നില്‍.  

ഇസ്ലാം പ്രത്യയശാസ്ത്രത്തെ ഫ്രാന്‍സില്‍ നിന്നും തുടച്ചുനീക്കുമോ എന്ന വെല്ലുവിളിയാണ് ലെ പെന്‍, മാക്രോണ്‍ മുമ്പാകെ ഉയര്‍ത്തിയിരിക്കുന്നത്. മുമ്പെങ്ങും ഇല്ലാത്തവിധം ഹിജാബും ബുര്‍ഖയുമെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ചൂടേറിയ സംവാദ വിഷയങ്ങളാണ്. കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഹിജാബ് ധരിച്ചെത്തുന്നതിന് ഫ്രഞ്ച് സെനറ്റിന്റെ പിന്തുണയോടെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു മാക്രോണ്‍. എന്നാല്‍ എല്ലായിടത്തും ഈ മതവേഷത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു നാഷണല്‍ റാലി പാര്‍ട്ടി നേതാവ് ലെ പെന്നിന്റെ ആവശ്യം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ലെ പെന്‍ തന്റെ ഇസ്ലാം വിരുദ്ധ നിലപാട് കൂടുതല്‍ കടുപ്പിക്കും എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.    

അഭയം തേടി വന്ന് ഒടുവില്‍ ആ നാടിന്റെ അസ്തിത്വത്തെ തകര്‍ക്കുന്ന നിലപാടാണ് ഇസ്ലാമിക ഭീകരര്‍ എല്ലാക്കാലത്തും സ്വീകരിച്ചുപോരുന്നത്. കഴിഞ്ഞ ദിവസം ഏഥന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കിടെ അതിക്രമിച്ചു കയറി ഇസ്ലാമിക വാദിയായ ഒരാള്‍ ഖുറാന്‍ ചൊല്ലിയ സംഭവവും ഗൗരവത്തോടെ കാണണം. സംഘടിതവും അതേസമയം സങ്കുചിതമായ ചിന്താഗതിയും പേറുന്ന  ഭീകരര്‍ക്കെതിരെ യൂറോപ്പ് ഒന്നടങ്കം ഒറ്റക്കെട്ടായി നില്ക്കുന്ന കാഴ്ചയും വിദൂരമല്ല.  

Tags: franceസ്വീഡന്‍ഖുറാന്‍Hijabburned
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

India

കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

മുംബൈയില്‍ ഭാരതം- ഫ്രാന്‍സ് ഇന്നവേഷന്‍ ഫോറത്തിന്റെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും
India

ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഭാരതവും ഫ്രാന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും: മോദി

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

India

ഫ്രാന്‍സില്‍ സ്വാമി വിവേകാനന്ദ കേന്ദ്രം സ്ഥാപിക്കാന്‍ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ തീരുമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.