Categories: India

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ പുരോഗമപരമായ യൂണിഫോം മാറ്റത്തിന് ഭരണകൂടം; പതിവു പരിപാടിയുമായി എസ്ഡിപിഐയും മതമൗലികവാദികള്‍

പുതിയ യൂണിഫോമിനെതിരേ എസ്ഡിപിയും മതമൗലികവാദികളും രംഗത്തെത്തി. അനിസ്ലാമിക വേഷധാരണം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ആരോപിച്ച് പ്രതിഷേധിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

Published by

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ യൂണിഫോമില്‍ പുരോഗമപരമായ സമഗ്ര മാറ്റം വരുത്താനൊരുങ്ങി ദ്വീപ് ഭരണകൂടം. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമിന് വിദ്യാഭ്യാസ ഡയറക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ നിന്നാണ് യൂണിഫോം മാറ്റം പുറത്തുവന്നത്. പെണ്‍കുട്ടികള്‍ക്ക് അരപ്പാവാടയും ആണ്‍കുട്ടികള്‍ക്ക് ട്രൗസറുമാണ് പുതിയ വേഷം.

പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് സ്റ്റിച്ച്ഡ് ട്രൗസറും (ഹാഫ് പാന്റ്) അരക്കൈ ഷര്‍ട്ടുമാണ് നോട്ടീസില്‍ പറയുന്നത്. ആറുമുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും അരക്കൈ ഷര്‍ട്ടും വേഷം. പെണ്‍കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഹാഫ് പാവാടയും അരക്കൈ ഷര്‍ട്ടുമാണ് യൂണിഫോം. ആറുമുതല്‍ പ്ലസ് ടു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഡിവൈഡര്‍ സ്‌കേര്‍ട്ടാണ് (ട്രൗസര്‍ പോലെയുള്ള പാവാട) നിര്‍ദേശിച്ചിട്ടുള്ളത്.

നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ ആണ്‍കുട്ടികള്‍ക്ക് പാന്റും പെണ്‍കുട്ടികള്‍ക്ക് ചുരിദാറുമാണ് യൂണിഫോം. പെണ്‍കുട്ടികള്‍ക്ക് ഫുള്‍ പാവാടയും നിലവിലെ യൂണിഫോമിന്റെ ഭാഗമായി ധരിക്കാമായിരുന്നു. എന്നാല്‍, പുതിയ യൂണിഫോമിനെതിരേ എസ്ഡിപിയും മതമൗലികവാദികളും രംഗത്തെത്തി. അനിസ്ലാമിക വേഷധാരണം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ആരോപിച്ച് പ്രതിഷേധിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by