Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയില്‍ ഹിജാബ് ധരിയ്‌ക്കാന്‍ വാശി; അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ സ്കൂളിലേ പോകരുതെന്ന് താലിബാന്‍; സ്ത്രീകള്‍ക്ക് ബുര്‍ഖ വേണമെന്നും ശാസന

പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ബുധനാഴ്ച താലിബാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ മാര്‍ച്ച് 23ന് തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടത്.

Janmabhumi Online by Janmabhumi Online
Mar 23, 2022, 04:59 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കാബൂള്‍: പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ബുധനാഴ്ച താലിബാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ മാര്‍ച്ച് 23ന് തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടത്.

എഎഫ്പി എന്ന വാര്‍ത്താ ഏജന്‍സി നല്‍കിയ അഫ്ഗാനിസ്ഥാനിലെ നേര്‍ക്കാഴ്ച കാണാം. സ്കൂളുകള്‍ തുറന്നു എന്നതറിഞ്ഞ സന്തോഷത്തോടെ ബുര്‍ഖ ധരിച്ച് പുറപ്പെട്ട പെണ്‍കുട്ടികള്‍ തകര്‍ന്ന ഹൃദയത്തോടെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പാടില്ല എന്ന താലിബാന്‍ ഉത്തരവ് കേട്ട് മടങ്ങിയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ത്യയില്‍ ഹിജാബ് ധരിയ്‌ക്കേണ്ട പകരം സ്കൂള്‍ യൂണിഫോം ധരിച്ച് ആരും മതചിഹ്നങ്ങളണിയാതെ മതേതര വിദ്യാര്‍ത്ഥികളായി സ്കൂളില്‍ പോകാമെന്നാണ് കര്‍ണ്ണാടകയിലെ ഹൈക്കോടതി വിധിച്ചത്.എന്നാല്‍ അഫ്ഗാനിസ്ഥാനിലാകട്ടെ പെണ്‍കുട്ടികളെ സ്കൂളിലേ പോകേണ്ട, വീടിനകത്തും പുറത്തും സദാസമയത്തും പെണ്‍കുട്ടികള്‍ ബുര്‍ഖ ധരിയ്‌ക്കണമെന്നുമാണ് താലിബാന്‍ കല്പന. 

ഹൈസ്കൂളുകളാണ്  അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് സംബന്ധിച്ച ആശയക്കുഴപ്പം നീക്കി താലിബാന്‍ വക്താവ് ഇമാനുള്ള സമംഗാനി തന്നെ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയ ഉത്തരവ് ശരിയാണെന്ന് സ്ഥിരീകരിച്ചു.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം 2021 ആഗസ്ത് മുതല്‍ സ്‌കൂളുകള്‍ അടച്ചിരിക്കുകയായിരുന്നു. അതിന് മുന്‍പുള്ള ഭരണത്തില്‍  പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നു. ഇതാണ് താലിബാന്‍ ഭരണത്തോടെ ഇല്ലാതായത്. നേരത്തെ സ്‌കൂളുകളില്‍ പഠിക്കാന്‍ പോയിരുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന്റെ തീരുമാനം വലിയ സങ്കടത്തിന് കാരണമായി.

അധികാരം പിടിച്ചെടുത്തയുടന്‍ തങ്ങള്‍ ആധുനിക ചിന്താഗതിയുള്ളവരാണെന്ന പ്രതീതി ജനിപ്പിക്കാന്‍ താലിബാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങളും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വെള്ളത്തില്‍ വരച്ച വരകളാണെന്ന് പിന്നീട് അഫ്ഗാനിലെ ജനങ്ങള്‍ക്ക് മനസ്സിലായി. താലിബാന്‍ പുരോഗമനത്തിന്റെ മുഖംമൂടി അണിയാന്‍ നോക്കിയത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള ധനസഹായം ലഭിക്കാനാണെന്നും ലോകരാഷ്‌ട്രങ്ങള്‍ക്ക് ബോധ്യമായി.

താലിബാന്‍ ഭരണമേറ്റെടുക്കുമ്പോള്‍  പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടികളുടെ ഹൈസ്‌കൂളുകള്‍ വൈകാതെ തുറക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു. പിന്നീട് മാര്‍ച്ച് 23 മുതല്‍ പെണ്‍കുട്ടികളുടെ ഹൈസ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് താലിബാന്‍ ഉത്തരവിട്ടത്. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളിലെ ഹൈസ്‌കൂളുകള്‍ തുറക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളും അടഞ്ഞുതന്നെ കിടന്നു. ഇതിന് പിന്നാലെയാണ് മണിക്കുറുകള്‍ക്കകം തന്നെ പെണ്‍കുട്ടികളുടെ ഹൈസ്‌കുളുകള്‍ തുറക്കരുതെന്ന താലിബാന്‍ വക്താവിന്റെ ഉത്തരവ് പുറത്തുവന്നത്.

അധികാരം പിടിച്ചെടുക്കുന്ന സമയത്ത് താലിബാന്റെ കുറെക്കൂടി മൃദുലമായ മുഖമായിരിക്കും ഇക്കുറി അധികാരത്തില്‍ കാണുക എന്ന ശ്രുതി പരന്നിരുന്നു. എന്നാല്‍ അധികം വൈകാതെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയും ജോലിയെടുക്കുന്ന സ്ത്രീകളെയും പുറത്തുപോകുന്നത് നിരോധിക്കുകയായിരുന്നു താലിബാന്‍. അതുപോലെ സ്ത്രീകള്‍ ദേഹവും മുഖവും എല്ലാം മറയ്‌ക്കുന്ന ചഡാരി അഥവാ ബുര്‍ഖ എന്ന വേഷം ധരിയ്‌ക്കണമെന്നും സ്ത്രീകള്‍ ഒരു പുരുഷന്റെ അകമ്പടിയോടെ മാത്രമേ പുറത്തിറങ്ങാവൂ എന്നുമുള്ള താലിബാന്‍ ശാസനകളാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഗീതത്തിനും നിരോധനം ഏര്‍പ്പെടുത്തി. ശരിയത്ത് നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഏര്‍പ്പെടുത്തി. കള്ളന്മാരുടെ കൈകള്‍ വെട്ടിക്കളയല്‍, സദാചാരലംഘനം നടത്തുന്ന സ്ത്രീകളെ പൊതുജനത്തിന്റെ മുന്നില്‍ കെട്ടിയിട്ട് അടിക്കല്‍, ആണുങ്ങളെ കല്ലെറിയല്‍ എന്നീ ശിക്ഷാവിധികള്‍ നടപ്പാക്കി.

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിHijabപെണ്‍കുട്ടികളുടെ വിദ്യാഭ്യാസംഹിജാബ് തര്‍ക്കംeducationബുര്‍ഖതാലിബാന്‍അഫ്ഗാനിസ്ഥാന്‍women educationകര്‍ണ്ണാടക ഹിജാബ് വിവാദംGirlsതാലിബാന്‍ ശാസന
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

ആർത്തവം ആഘോഷിക്കപ്പെടുമ്പോൾ; മെയ് 28 ആർത്തവ ശുചിത്വ ദിനം

Kerala

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് അംഗമായ യുവതിയെയും 2 പെണ്‍മക്കളെയും ഹോട്ടലില്‍ കണ്ടെത്തി

Kerala

കോട്ടയത്ത് പഞ്ചായത്ത് അംഗത്തെയും മക്കളെയും കാണാന്നില്ലെന്ന് പരാതി

News

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പിജി പ്രവേശനം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം

പുതിയ വാര്‍ത്തകള്‍

റെഡ് അലര്‍ട്ട് : കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) ഗുകേഷ് (വലത്ത്)

നോര്‍വ്വെ ചെസ്സില്‍ അട്ടിമറികളുടെ പൂരം: ഗുകേഷിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ

കാലടിയിൽ പിടികൂടിയത് 100 ഗ്രാം എം.ഡി.എം.എ : യുവാവും യുവതിയും പിടിയിൽ

കടല്‍ മത്സ്യം കഴിക്കാം, ജനങ്ങളുടെ ഭീതി അകറ്റാന്‍ മത്സ്യസദ്യ നടത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്….

വിഷു ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം VD204266 നമ്പർ ടിക്കറ്റിന്, ഭാഗ്യവാൻ ആരെന്നറിയാൻ തെരച്ചിൽ

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്, രോഗ ലക്ഷണങ്ങൾ ഉള്ളവർ മാസ്‌ക് ധരിക്കണം

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ 21-ാം സാക്ഷിയാക്കി കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies