Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വനം വകുപ്പും സമ്മതിച്ചു, മൂക്കുന്നിമല വനഭൂമി തന്നെ

തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്റെ 8/8/1896ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അഞ്ച് ചതുരശ്ര മൈല്‍ (3200 ഏക്കര്‍) റിസര്‍വ് വനം ആണ് മൂക്കുന്നിമലയിലേത്. പലഘട്ടങ്ങളിലായി 2675.5 ഏക്കര്‍ വനഭൂമി നഷ്ടമായി. എങ്ങനെ എന്ന് ആര്‍ക്കും അറിയില്ല. 1960ല്‍ കര്‍ഷകര്‍ക്ക് പത്ത് വര്‍ഷത്തേക്ക് റബ്ബര്‍ കൃഷിക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമി കൈമാറുകയായിരുന്നു.

സി.രാജ by സി.രാജ
Mar 6, 2022, 05:00 am IST
in Main Article

ക്വാറി മാഫിയ മുക്കുന്നിമല തുരന്നുതീരാറായപ്പോള്‍ വനംവകുപ്പ് ഉണരുന്നു. തിരുവനന്തപുരം പള്ളിച്ചല്‍ വില്ലേജിലെ മൂക്കുന്നിമല വനഭൂമി തന്നെയെന്ന് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് സമ്മതിച്ചു. 1961ലെ കേരള വനനിയമത്തിന്റെ പരിധിയില്‍ ഇത് വരുന്നുണ്ടെന്നും ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ ലംഘനം നടന്നുവെന്നുമാണ് ഭൂമി മുഴുവന്‍ തീറെഴുതാന്‍ സൗകര്യമൊരുക്കിയതിനുശേഷം വനംവകുപ്പിന്റെ കണ്ടെത്തല്‍.      

തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്റെ 8/8/1896ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അഞ്ച് ചതുരശ്ര മൈല്‍ (3200 ഏക്കര്‍) റിസര്‍വ് വനം ആണ് മൂക്കുന്നിമലയിലേത്. പലഘട്ടങ്ങളിലായി 2675.5 ഏക്കര്‍ വനഭൂമി നഷ്ടമായി. എങ്ങനെ എന്ന് ആര്‍ക്കും അറിയില്ല. 1960ല്‍ കര്‍ഷകര്‍ക്ക് പത്ത് വര്‍ഷത്തേക്ക് റബ്ബര്‍ കൃഷിക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമി കൈമാറുകയായിരുന്നു. റവന്യു വകുപ്പാണ്  524.5 ഏക്കര്‍ വനഭൂമി ഏറ്റെടുത്തത്. ഇതിലെ 423.5 ഏക്കര്‍ വനഭൂമി ആളൊന്നിന് മൂന്നര ഏക്കര്‍ വീതം 121 വ്യക്തികള്‍ക്കായി കൈമാറി. എന്നാല്‍ ബാക്കിയുള്ള 101 ഏക്കര്‍ വനഭൂമി എവിടെ എന്നത് ചോദ്യചിഹ്നമായി.  

1961 ലെ കേരള വന നിയമവും 1980 ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ നിയമവും എല്ലാം കാറ്റില്‍പറത്തി മൂക്കുന്നിമല ഖനന മാഫിയ കൈയടക്കി തകൃതിയായി പാറഖനനം നടത്തുകയായിരുന്നു. കേരളത്തിലെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കേരള ഹൈക്കോടതിയില്‍ 17010/2017 കേസില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അനധികൃത ക്വാറി മാഫിയയുടെ പ്രവര്‍ത്തനവും വ്യാജ രേഖകള്‍ ചമച്ച് ഭൂമി കൈവശപ്പെടുത്തിയതുമൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. മൂക്കുന്നിമലയില്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ 35 ക്വാറി ഉടമകളും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നാല്പത് പേരാണു പ്രതികള്‍. ക്രമക്കേടില്‍ രണ്ട് മുന്‍ ജില്ലാ കളക്ടര്‍മാരുടെ പങ്കും വിജിലന്‍സ് കണ്ടെത്തിയിരുന്നു.  

മുക്കുന്നിമലയില്‍ 300 കോടിയോളം രൂപയുടെ നഷ്ടം  സര്‍ക്കാരിന് ഉണ്ടായെന്നും സര്‍ക്കാര്‍ ഭൂമി ക്വാറി ഉടമകള്‍ കയ്യേറി ഖനനം ചെയ്‌തെന്നും ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത 76 ഇടപാടുകളും ഇതില്‍പെടും. 2014 ഡിസംബറിലാണ് വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടര വര്‍ഷം അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ ആര്‍. റാബിയത്തിനെ 2017 മേയില്‍ സ്ഥലംമാറ്റി. ഖനനക്കേസ് അന്വേഷിച്ച ആര്‍. റാബിയത്തിനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നു. ഇതിനു പിന്നില്‍ ഖനനമാഫിയയാണെന്നും ആക്ഷേപമുണ്ടായിരുന്നു.  

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം മൂക്കുന്നിമല വനഭൂമി ആണെന്നും കേരള വന നിയമം ബാധകമാവുമെന്നും സമ്മതിച്ചത് മുന്‍ ഡിഎഫ്ഒ ജെയിംസ് മാത്യു 2018ല്‍ നല്‍കിയ കേസിന്റെ വാദത്തിനിടെയാണ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് (ഫോറസ്റ്റ് മാനേജ്മന്റ്) ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. വനംവകുപ്പ് മൂക്കുന്നിമല വനഭൂമിയാണ് എന്ന് സമ്മതിച്ചതോടെ ഇത്രയും ഭൂമി എങ്ങനെ സര്‍ക്കാരിന് നഷ്ടമായി എന്നതിന് വനംവകുപ്പ് ഉത്തരം പറയേണ്ടിവരും.  

1995 കാലഘട്ടങ്ങളില്‍ പോലും വനം വകുപ്പ് ഒരു ഗാര്‍ഡിനേയും ദിവസ വാച്ചര്‍മാരെയും ഇവിടത്തെ ഭൂമി സംരക്ഷിക്കാന്‍ നിയോഗിച്ചിരുന്നതാണ്. സാമൂഹ്യ വനവത്കരണ വിഭാഗത്തിന് ഇവിടെ അക്കേഷ്യ തോട്ടം ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കൃഷിക്ക് നല്‍കിയ ഭൂമി നിയമവിരുദ്ധമായി ക്വാറി മാഫിയ കയ്യേറുകയും വനഭൂമി തന്നെ കൈക്കലാക്കുകയും ചെയ്തതോടെ വന്‍ ലോബിക്ക് മുന്നില്‍ വനം ഉദ്യോഗസ്ഥര്‍ ഒന്നടങ്കം കണ്ണടയ്‌ക്കുകയായിരുന്നു. 2017 ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്കിയിട്ടും വനഭൂമി തിരിച്ചുപിടിക്കുന്നതിന് ചെറുവിരലനക്കാന്‍ വനംവകുപ്പ് തയ്യാറായില്ല. കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് ഇപ്പോഴത്തെ മലക്കംമറിച്ചില്‍. വരുന്ന ഒന്‍പതിന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Tags: Forest Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

നാടിനെ ഭീതിയിലാഴ്‌ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

Kerala

ആനകളിറങ്ങാം, ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി വനംവകുപ്പ്

Kerala

വാങ്ങാനെത്തിയവരെന്ന വ്യാജേന വനംവകുപ്പ് വലവിരിച്ചു, 1.5 കോടിയുടെ തിമിംഗല ഛര്‍ദിയുമായി ആറ് പേര്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.