Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ കെഎസ്ഇബിയുടെ തീവെട്ടി കൊളള; നട്ടം തിരിഞ്ഞ് ഉപഭോക്താക്കള്‍

കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ കിട്ടിയ ശരാശരി ഉപഭോഗം മീറ്റര്‍ കേടായ കാലയളവിലേക്ക് പുനര്‍മൂല്യ നിര്‍ണ്ണയം ചെയ്തപ്പോള്‍ ബാക്കി വന്ന കുടിശ്ശിക തുക എന്നാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രിന്റെഡ് നോട്ടീസുകളില്‍ കൈപ്പടയില്‍ താഴെ ഭാഗത്തായി എഴുതി ചേര്‍ത്തിരിക്കുന്നത്. മാത്രമല്ല ആ നോട്ടീസില്‍ ഒരിടത്തും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഒപ്പോ സീലോ ഒന്നും തന്നെ ഇല്ല.

Janmabhumi Online by Janmabhumi Online
Mar 5, 2022, 10:09 am IST
in Kerala
c

c

FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: വൈദ്യുതി ഉപയോഗം സംബന്ധിച്ച ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ കെഎസ്ഇബിയുടെ തീവെട്ടി കൊളള. ലക്ഷക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളില്‍ നിന്നും കെഎസ്ഇബി ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. മീറ്റര്‍ തകരാര്‍ വന്ന കാലയളവിലേതെന്ന പേരില്‍ ശരാശരി ഉപയോഗം കണക്കുകൂട്ടി ബില്ലിനു പുറമേ ആയിരക്കണക്കിന് രൂപയടക്കാന്‍ ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കിയാണ് കൊളള നടത്തുന്നത്. ഗാര്‍ഹിക കണക്ഷനുകളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന മീറ്ററുകളുടെ കൈകാര്യകര്‍ത്താവ് കെഎസ്ഇബി തന്നെയാണെന്നിരിക്കേയാണ് മീറ്റര്‍ കേടായ കാലഘട്ടത്തിലേതെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നും കുടിശ്ശിക എന്ന പേരില്‍ വലിയ തുക പിടിച്ചു വാങ്ങുന്നത്.

മീറ്റര്‍ കേടായാല്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ മാറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് നാലും ആറും മാസം കഴിഞ്ഞും മീറ്റര്‍ മാറ്റി നല്‍കാതെ അക്കാലയളവിലെ ശരാശരി ബില്ലിന് പുറമേ ഇന്റേണല്‍ ഓഡിറ്റ് പ്രകാരം കണ്ടെത്തിയ തുക എന്ന പേരില്‍ വിദ്യുച്ഛക്തി ബോര്‍ഡിന്റെ ലെറ്റര്‍പാഡില്‍ അധിക തുക അടക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ നോട്ടീസ് നല്‍കുന്നത്. മുപ്പത് ദിവസത്തിനുളളില്‍ പണം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ കിട്ടിയ ശരാശരി ഉപഭോഗം മീറ്റര്‍ കേടായ കാലയളവിലേക്ക് പുനര്‍മൂല്യ നിര്‍ണ്ണയം ചെയ്തപ്പോള്‍ ബാക്കി വന്ന കുടിശ്ശിക തുക എന്നാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രിന്റെഡ് നോട്ടീസുകളില്‍ കൈപ്പടയില്‍ താഴെ ഭാഗത്തായി എഴുതി ചേര്‍ത്തിരിക്കുന്നത്. മാത്രമല്ല ആ നോട്ടീസില്‍ ഒരിടത്തും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഒപ്പോ സീലോ ഒന്നും തന്നെ ഇല്ല.

നോട്ടീസ് ലഭിച്ച വൈദ്യുതി ഉപഭോക്താക്കള്‍ കെഎസ്ഇബി ഓഫീസുകളിലെത്തി പരാതി നല്‍കുമ്പോള്‍ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നോട്ടീസ് പ്രകാരമുളള തുക ആദ്യം അടയ്‌ക്കൂവെന്നും പിന്നീട് പരാതി പരിഗണിക്കാമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്.

മീറ്റര്‍ യഥാസമയം മാറ്റി സ്ഥാപിക്കാത്ത കെഎസ്ഇബിയുടെ അനാസ്ഥ കാരണം ചെയ്യാത്ത തെറ്റിന് പണം അടയ്‌ക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനത്തെ നൂറുകണക്കിന് ഉപഭോക്താക്കള്‍. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തില്‍പ്പെട്ട ഉപഭോക്താക്കളടക്കം അപ്രതീക്ഷിതമായി വലിയ തുക അടക്കാനുളള കെഎസ്ഇബിയുടെ അറിയിപ്പിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി പകച്ചു നില്‍ക്കുകയാണ്. 

Tags: Audit Reportവൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ജിഎസ്ടി കുറച്ചടച്ച് വെട്ടിപ്പിനു ശ്രമം, കെഎസ്‌ഐഡിസി ചീഫ് ഫിനാന്‍സ് ഓഫീസര്‍ക്കെതിരെ ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala

ശാപമോക്ഷം ലഭിക്കാത്ത കുടിവെള്ള പദ്ധതികള്‍

Kerala

കാലിക്കറ്റ് സർവകലാശാലയിൽ ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ ഇന്‍റേണൽ മാർക്ക് തിരുത്തി; ഓഡിറ്റ് റിപ്പോർട്ട്

News

എല്ലാ മേഖലയിലും തകരുന്ന കേരളം

Kerala

മറ്റു സംസ്ഥാനങ്ങളിൽനിന്നും പാൽ എത്തിക്കുന്നതിൽ മിൽമയിൽ കോടികളുടെ വെട്ടിപ്പ്; കിലോമീറ്റർ പെരുപ്പിച്ച് കാണിച്ചുവെന്ന് ഓഡിറ്റ് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies