Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കവി, ക്രാന്തദര്‍ശി; പരമേശ്വര്‍ജിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്

വേരറ്റുപോയ മരത്തിന് മണ്ണിലുയര്‍ന്ന് നില്‍ക്കാനാവില്ല. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തെ തിരിച്ചറിയുകയായിരുന്നു പരമേശ്വര്‍ജി. ശ്രീനാരായണ ഗുരു നേതൃത്വം നല്‍കിയ നവീകരണ പ്രക്രിയയുടെ ചുവട് പിടിച്ചല്ലാതെ നമുക്ക് മുന്നോട്ട് പോവാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് പരമേശ്വര്‍ജി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. രാഷ്‌ട്രത്തിന്റെ പരമവൈഭവം ജനപഥങ്ങളുടെ വികേന്ദ്രീകൃതമായ വികസനമാണെന്ന ഭാരതീയ വികസന മാതൃകയുടെ വക്താവായിരുന്നു അദ്ദേഹം. അതിലൂടെ രാഷ്‌ട്രത്തെ പരമ വൈഭവത്തിലെത്തിക്കാനുള്ള പ്രയത്‌നത്തിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു പരമേശ്വര്‍ജിയെന്ന സ്വയംസേവകന്‍

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Feb 9, 2022, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

വാക്കുകളുടെ ധാരാളിത്തമില്ലാതെ മലയാളിയെ കവിതയിലേക്ക് നയിച്ച മഹാകവി അക്കിത്തം പറഞ്ഞതിങ്ങിനെയാണ്, ‘സാമൂഹ്യജീവിതത്തില്‍ മാറ്റത്തിന്റെ കൊടിയും പിടിച്ചുനടന്ന മൂന്നു മഹാകവികളാണുള്ളത്. ഒന്ന് സ്വാമി വിവേകാനന്ദനാണ്. രണ്ടാമന്‍ ശ്രീനാരായണഗുരു. മൂന്നാമത്തേത് നാം ആദരിക്കുന്ന പരമേശ്വര്‍ജിയും. ഇത് പറയുമ്പോള്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. പക്ഷേ കാലം നാളെ ഇത് ലോകത്തോട് വിളിച്ചുപറയും എന്ന് എനിക്കുറപ്പുണ്ട്.” ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം സമര്‍പ്പിച്ച തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ചാണ് പരമേശ്വര്‍ജിയുടെ മുമ്പില്‍ ആദരവോടെ അക്കിത്തം ഈ വാക്കുകള്‍ സമര്‍പ്പിച്ചത്.  

പരമേശ്വര്‍ജി തന്റെ കവിതയെ സംഘത്തിന്റെ കൊടിക്കീഴില്‍ കെട്ടിയത് കാരണം മലയാളത്തിന് ഒരു മഹാകവിയെയാണ് നഷ്ടമായതെന്ന് സംഘത്തോടുള്ള ആദരവര്‍പ്പിച്ചു കൊണ്ടുതന്നെ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി വേദനിച്ചതും മലയാളിയുടെ മനസ്സിലുണ്ട്. യജ്ഞപ്രസാദം എന്ന പരമേശ്വര്‍ജിയുടെ കവിതാ സമാഹാരത്തിനെഴുതിയ അവതാരികയില്‍ അക്കിത്തം ഇങ്ങിനെയുമെഴുതുന്നുണ്ട്, ‘ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ ജനിക്കുകയും ഭാരതത്തിലാകെ പടര്‍ന്നു നില്‍ക്കുകയും ചെയ്ത മൂന്നു വ്യക്തികളാണ് കേളപ്പജി, ഇഎംഎസ്, പരമേശ്വര്‍ജി എന്നിവര്‍. എന്തൊക്കെ അഭിപ്രായ ഭിന്നതയുണ്ടായാലും അവനവനോട് കളവ് പറഞ്ഞുവെന്ന കുറ്റം ഈ മൂന്നു പേരിലും ചുമത്താനാവില്ല. കവിയുടേതില്‍ നിന്നു ഭിന്നമല്ലാത്ത ആത്മാരാധനയോടു കൂടി സാമൂഹ്യ ജീവിതത്തെ സേവിച്ചവരാണ് മൂന്നു പേരും. മൂന്ന് പേരും സാഹിത്യാദി കലകളോട് ദൃഢാഭിമുഖ്യം പുലര്‍ത്തി. എന്നാല്‍ മൂന്നു പേരുടെയും രചനകള്‍ സാധാരണ സാഹിത്യത്തിന്റെ മാനദണ്ഡങ്ങളെ വെച്ച് അളക്കാവുന്നതിന്നുപരിയായിരുന്നു.’

ഭാരമഖിലം പേറിടും ആധാരശിലയായി മാറിടാവൂ

കാലത്തെ കടന്നു കാണുന്നവനാണ് കവി എന്നു പറയാറുണ്ടല്ലോ. കാലത്തെ കടന്നു കണ്ട ക്രാന്തദര്‍ശിയായിരുന്നു ആര്‍എസ്എസ് പ്രചാരകനായ പരമേശ്വര്‍ജി. എഴുത്തുകാരനും കവിയും പത്രാധിപരും രാഷ്ടീയക്കാരനും പ്രഭാഷകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമെന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തല ഉയര്‍ത്തിപ്പിടിച്ച് നടന്ന ധിഷണാശാലിയായ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു സ്വയംസേവകന്‍ എന്താണെന്ന് ജീവിച്ചു കാണിക്കുകയായിരുന്നു. വിദേശ സര്‍വ്വകലാശാലകളിലും വിഖ്യാതമായ പ്രഭാഷണ വേദികളിലും അഗാധമായ പാണ്ഡിത്യത്തികവോടെ അറിവ് പങ്ക് വെച്ച പരമേശ്വര്‍ജി പാണ്ഡിത്യഭാരമൊന്നുമില്ലാതെ സാധാരണക്കാരോടും സംവദിച്ചു. പ്രവര്‍ത്തിച്ച രാഷ്‌ട്രീയപാര്‍ട്ടി അധികാരത്തിന്റെ ഉത്തുംഗപദത്തിലെത്തിയപ്പോള്‍ അധികാരമൊന്നുമല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് തിരിഞ്ഞു നടന്നു. ഏത് പദവിയും കിട്ടുമെന്നിരിക്കേ ‘ഭാരമഖിലം പേറിടും ആധാരശിലയായി മാറിടാവൂ’ എന്ന മനസ്സോടെ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിഞ്ഞു.

1990കളുടെ തുടക്കത്തിലാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്ന് ദേശീയനേതൃത്വം ആലോചിക്കുന്നത്. സിപിഎമ്മിന്റെ അക്രമവും വിദ്വേഷ രാഷ്ടീയവും ജനാധിപത്യവിരുദ്ധ സമീപനവും കേരളത്തെ സംഘര്‍ഷമയമാക്കുകയായിരുന്നു. സംഘപ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന തലം വരെ അതെത്തിക്കഴിഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായും അത് പരമേശ്വര്‍ജി തന്നെയാവണമെന്ന തീരുമാനമാണുണ്ടായത്. എന്നാല്‍ പരമേശ്വര്‍ജി അധികാര രാഷ്‌ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടോടെ പകരം ഒ. രാജഗോപാലിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങിനെയാണ് താന്‍ മധ്യപ്രദേശില്‍ നിന്ന് എംപിയായതും പിന്നീട് മന്ത്രിയായതുമെന്ന് രാജേട്ടന്‍ എഴുതിയിട്ടുണ്ട്.  

നവോത്ഥാനത്തിന്റെ  പ്രവാചകന്‍  

സംഘര്‍ഷത്തിന് പകരം സംവാദമാകണം എന്ന നിലപാടോടെ ഭാരതീയ വിചാര കേന്ദ്രത്തിലുടെ തുടക്കമിട്ട വൈചാരിക മുന്നേറ്റത്തിന്റെ തേര് തെളിക്കാന്‍ തന്നെ തീരുമാനിച്ചുകൊണ്ടായിരുന്നു പരമേശ്വര്‍ജിയുടെ പിന്മാറ്റം. തന്നേക്കാള്‍ ഉയര്‍ന്ന നിലകളിലേക്ക് സഹപ്രവര്‍ത്തകരെ വളര്‍ത്താനുള്ള സംഘകാര്യകര്‍ത്താവിന്റെ ആദര്‍ശനിഷ്ഠയില്‍ നിന്നാണല്ലോ അത്തരം ധീരമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നത്.

വൈദേശിക ആശയങ്ങള്‍ക്കടിപ്പെട്ട്, തനിമ നഷ്ടപ്പെടുന്ന കേരളത്തെക്കുറിച്ചുള്ള ആശങ്ക പരമേശ്വര്‍ജിയുടെ മനസിലെന്നുമുണ്ടായിരുന്നു. ഭാരതീയതയുടെ പ്രാദേശികമായ ആവിഷ്‌കാരമാണ് കേരളമെന്നും കേരളത്തിന്റെ പോക്ക് ദേശീയതയില്‍ നിന്നുള്ള അകല്‍ച്ചയാണെന്നും പരമേശ്വര്‍ജി നിരന്തരമായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഉള്ളു പൊള്ളയായ കേരളവികസന മാതൃക ഊതി വീര്‍പ്പിച്ച ബലൂണായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മലയാളിയുടെ മനസ്സിലെത്തിച്ചത് പരമേശ്വര്‍ജിയായിരുന്നു. കേരളത്തിന്റെ നവോത്ഥാന പാത അട്ടിമറിക്കപ്പെട്ടത് ഭൗതികവാദ ആശയങ്ങളുടെ കടന്നുകയറ്റം കൊണ്ടാണെന്ന ബോധ്യത്തില്‍ നിന്നാണ് ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന ഗ്രന്ഥം ഉടലെടുക്കുന്നത്. ഇടത് സഹയാത്രികനായ ഡോ. ബി. ഇക്ബാലിന്റെ ഒരനുഭവം ഈ ഗ്രന്ഥത്തിന്റെ പ്രസക്തി എന്തെന്ന് വിശദീകരിക്കുന്നുണ്ട്.

പരമേശ്വര്‍ജിയെ ഡോ.ബി. ഇക്ബാല്‍ അനുസ്മരിക്കുന്ന രണ്ടു സംഭവങ്ങളിലൊന്ന് ഇഎംഎസ് നമ്പൂതിരിപ്പാടുമായുണ്ടായ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. 1996ല്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സംസാരിക്കാന്‍ ഇഎംഎസ്സിന്റെ വീട്ടില്‍ ഡോ.ഇക്ബാല്‍ എത്തുന്നു. തന്റെ പുസ്തകക്കൂട്ടത്തില്‍ നിന്ന് നമ്പൂതിരിപ്പാട് ഒരു പുസ്തകമെടുത്ത് ഡോ. ഇക്ബാലിന് നല്‍കിയിട്ട് ‘ഇത് വായിച്ചില്ലെങ്കില്‍ ഉടനെ വായിക്കണം’. എന്ന് നിര്‍ദ്ദേശിക്കുന്നു. വൈകാതെ താനൊരു റിവ്യു എഴുതുന്നുണ്ടെന്ന് കൂടി ഇഎംഎസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പുസ്തകവും ഇഎംഎസിന്റെ വിമര്‍ശന പഠനവും വൈകാതെ വായിച്ചുവെന്ന് പറഞ്ഞു കൊണ്ടാണ് ഡോ.ഇക്ബാല്‍ തന്റെ അനുസ്മരണക്കുറിപ്പ് തുടരുന്നത്.

ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന പുസ്തകത്തെക്കുറിച്ചാണ് നമ്പൂതിരിപ്പാട് അന്ന് ഡോ. ഇക്ബാലിനോട് സംസാരിച്ചത്. ജനകീയാസൂത്രണ ചര്‍ച്ചയില്‍ പരമേശ്വര്‍ജിയുടെ പുസ്തകം കടന്നു വരാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് ഡോ.ഇക്ബാല്‍ വിശദീകരിച്ചിട്ടില്ല. അത് വായനക്കാര്‍ക്ക് ഊഹിക്കാവുന്നതാണ്. ‘ശ്രീനാരായണനെ തുടര്‍ന്ന് വന്ന സംന്യാസിമാരും ചുരുക്കം ചില മതഭക്തരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സംന്യാസജീവിതത്തെ ആദര്‍ശമാക്കിയെടുക്കുന്നില്ലെന്നും ശിവഗിരി തീര്‍ത്ഥാടന പരിപാടിയില്‍ പങ്കെടുക്കുന്നത് അവിവേകമായിരിക്കുമെന്നും പറഞ്ഞ ഇഎംഎസിന് പക്ഷെ പരമേശ്വര്‍ജി അമ്പത് കൊല്ലം മുമ്പ് എഴുതിയ ‘ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തെക്കുറിച്ച് അറിവും അതിന്റെ ‘പ്രത്യാഘാതത്തെക്കുറിച്ചുള്ള’ കമ്യൂണിസ്റ്റ് ധാരണയുമുണ്ടായിരുന്നുവെന്ന് വ്യക്തം. 1948 ല്‍ ‘കേരളം  മലയാളികളുടെ മാതൃഭൂമി’ എന്ന ബൃഹദ്ഗ്രന്ഥം രചിച്ച ഇഎംഎസ് നമ്പൂതിരിപ്പാട് ആ ചരിത്ര പുസ്തകത്തില്‍ ശ്രീനാരായണഗുരുവിനെ അടയാളപ്പെടുത്തിയതെങ്ങിനെയെന്നും ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ പി.പരമേശ്വരന്‍ എങ്ങിനെയാണ് വിശദീകരിച്ചതെന്നും താരതമ്യപ്പെടുത്തുമ്പോള്‍ കേരളം എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവുംവേരറ്റുപോയ മരത്തിന് മണ്ണിലുയര്‍ന്ന് നില്‍ക്കാനാവില്ല. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തെ തിരിച്ചറിയുകയായിരുന്നു പരമേശ്വര്‍ ജി. ശ്രീനാരായണ ഗുരു കേരളത്തെ വിധേയമാക്കിയ നവീകരണ പ്രക്രിയയുടെ ചുവട് പിടിച്ചല്ലാതെ നമുക്ക് മുന്നോട്ട് പോവാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് പരമേശ്വര്‍ജി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. രാഷ്‌ട്രത്തിന്റെ പരമവൈഭവം ജനപഥങ്ങളുടെ വികേന്ദ്രീകൃതമായ വികസനമാണെന്ന ഭാരതീയ വികസന മാതൃകയുടെ വക്താവായിരുന്നു അദ്ദേഹം. അതിലൂടെ രാഷ്‌ട്രത്തെ പരമ വൈഭവത്തിലെത്തിക്കാനുള്ള പ്രയത്‌നത്തിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു പരമേശ്വര്‍ജിയെന്ന സ്വയംസേവകന്‍.

Tags: poetP Parameswaran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

Photos - Haree Photografie
Entertainment

മോഹിനിയാട്ട കച്ചേരിയിലെ പ്രസൂന മാലകൾ

Varadyam

ജി ശങ്കരക്കുറുപ്പ്: ദാര്‍ശനികനായ മഹാകവി

Vicharam

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

Kerala

ശ്രീകുമാരന്‍ തമ്പിയെ ക്ലീഷേ എന്ന് വിമര്‍ശിച്ചത് മുതല്‍ കഷ്ടകാലം….ആശാ വര്‍ക്കര്‍മാരെ പിന്തുണച്ച കവി സച്ചിദാനന്ദന്റെ തല ഉരുളുമോ?

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies