Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാലയങ്ങളില്‍ ഹിജാബ് അടക്കം മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കണോ?; കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്നുണ്ടായേക്കും

വിദ്യാലയലങ്ങള്‍ പോലെ പൊതുഇടങ്ങളില്‍ ഒരു തരത്തിലും മതചിഹ്നങ്ങളും അനുവദിക്കേണ്ടെന്ന നിലപാടാണ് കോളേജ് അധികൃതകര്‍ക്ക്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു തരത്തിലുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 11:55 am IST
in India

ബംഗളൂരു:  ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജ് ഫോര്‍ ഗേള്‍സ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് ഉച്ചയോടെ വിഷയത്തില്‍ വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്.  

ഉഡുപ്പി ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മാസം ഹിജാബ് ധരിക്കാന്‍ തുടങ്ങുകയും ക്ലാസ് മുറികളില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഹിജാബ് സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയും ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ അവരെ അനുവദിക്കൂ എന്ന ഉറച്ച നിലപാട് കോളേജ് ഭരണകൂടം സ്വീകരിക്കുകയും ചെയ്തു.

വിവാദം ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഹിജാബ് വിഷയം സംസ്ഥാനത്തുടനീളമുള്ള കോളേജിലേക്കും പടര്‍ന്നു. ഹിന്ദു വിദ്യാര്‍ത്ഥികളും കാവി ഷാള്‍ ധരിച്ചതോടെ വിഷയം ഗുരുതരമായി. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ഒഴിവാക്കുന്നത് വരെ കാവി ഷാളുകള്‍ ഒഴിവാക്കില്ലെന്ന് ഒരു സംഘം വിദ്യാര്‍ത്ഥികളും നിലപാട് സ്വീകരിച്ചിട്ടുണ്ട്.  

ഹിജാബും കാവി ഷാളും ധരിച്ച വിദ്യാര്‍ത്ഥികളെ  കോളേജ് അധികൃതര്‍ പോലീസിന്റെ സഹായത്തോടെ തടയുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയ്‌ക്ക് ഭീഷണിയായി വിഷയം മാറിയിട്ടുണ്ട്.  ആയിഷ, ഹജീറ അല്‍മാസ്, റഷാം ഫാറൂഖ്, ആലിയ അസ്സാദി, ഷഫ, ഷമീം, മുസ്‌കാന്‍ ജൈനാബ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. മറ്റൊരു വിദ്യാര്‍ത്ഥിയായ രേഷാം ഫറോഖ് അഭിഭാഷകന്‍ ശതബിഷ് ശിവണ്ണ മുഖേന പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജികള്‍ കോടതി ഒരുമിച്ച് പരിഗണിക്കും.

ഹിജാബ് ധരിച്ചതുകൊണ്ടുമാത്രം ക്ലാസുകളില്‍ പങ്കെടുക്കാനുള്ള അവകാശം കോളജ് അധികൃതര്‍ നിഷേധിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ പറയുന്നു. ഉഡുപ്പിയിലെ ബിജെപി എംഎല്‍എ രഘുപതി ഭട്ട് കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയമവിരുദ്ധമായി ഇടപെടുകയാണെന്നും കേസില്‍ കക്ഷിചേര്‍ത്തുവെന്നും ഹര്‍ജിയില്‍ പറയുന്നു.

തങ്ങളുടെ മതപരവും മൗലികവുമായ അവകാശങ്ങളില്‍ ഇടപെടരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവര്‍ സൂചിപ്പിച്ചു. യൂണിഫോമിനൊപ്പം ഹിജാബും ധരിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും അധ്യാപകരും തങ്ങളെ അപമാനിച്ചെന്നാണ് ഹര്‍ജിക്കാരുടെ വിശദീകരണം. എന്നാല്‍, വിദ്യാലയലങ്ങള്‍ പോലെ പൊതുഇടങ്ങളില്‍ ഒരു തരത്തിലും മതചിഹ്നങ്ങളും അനുവദിക്കേണ്ടെന്ന നിലപാടാണ് കോളേജ് അധികൃതകര്‍ക്ക്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു തരത്തിലുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Tags: Hijabമുസ്ലിങ്ങള്‍കര്‍ണ്ണാടകകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.