Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മനിഷ്ഠയോടെ ഭീഷ്മന്‍…

ഇതിഹാസഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Feb 6, 2022, 06:00 am IST
in Samskriti

ഭീഷ്മന്‍ ദുര്യോധനനോടായി പറഞ്ഞു, ”ഇന്ന്  പാണ്ഡവ വമ്പട എന്റെ വമ്പടയെ പായിക്കുന്നു. ഈ മഹാരഥന്മാരെല്ലാരും കൊല്ലുന്ന എന്റെ പടയ്‌ക്ക് ഇനി നിന്നെ തീര്‍ക്കാന്‍ ഞാന്‍ മറ്റു വഴി കാണുന്നില്ല. പീഡയേറ്റവര്‍ക്ക് നീ ഗതിയേകണം.”ഇത്രയും പറഞ്ഞുകൊണ്ട് നിന്റെ അച്ഛന്‍ ശന്തനുനന്ദനന്‍ ദുര്യോധനനോടായി വീണ്ടും പറഞ്ഞു, ”ദുര്യോധനാ! സ്ഥൈര്യം വിടാതെ കേള്‍ക്കുക. പതിനായിരം മാന്യരായ രാജാക്കന്മാരെ കൊന്നാലേ ഞാന്‍ യുദ്ധത്തില്‍നിന്നു പിന്‍വലിയൂ എന്നു ഞാന്‍ നിന്നോട് സത്യം ചെയ്തിട്ടുണ്ട്. ഇതാ ഞാന്‍ ചെയ്തിരിക്കുന്നു. കൊല്ലപ്പെട്ടു ഞാന്‍ വീഴ്കയോ പാണ്ഡവരെ കൊല്ലുകയോ ചെയ്ത് ഇന്നും ആ വമ്പിച്ച കര്‍മ്മം ചെയ്തു നിന്റെ കടം ഞാന്‍ തീര്‍ത്തുവെക്കുന്നു. സ്വാമിച്ചോറിന്റെ പാട് ഭൂപ! പടത്തലയില്‍ വീഴുന്നു.” എന്നു പറഞ്ഞുകൊണ്ട് ആ ദുര്‍ധര്‍ഷനായ ഭീഷ്മന്‍ പാണ്ഡവര്‍ക്കുള്ള സേനയില്‍ ചെന്നു കേറി. സൈന്യമദ്ധ്യത്തില്‍ എത്തിയ, പാണ്ഡവര്‍ ചൊടിച്ച പാമ്പിനെപ്പോലെ നിന്ന ഭീഷ്മനെ, പാണ്ഡുയോദ്ധാക്കളിലാര്‍ക്കും നോക്കുവാന്‍പോലുമായില്ല.  

പലതായിപ്പൊരുതുന്നേരം ഭീഷ്മന്‍ മേഘങ്ങള്‍ ചുറ്റുന്ന മേരുപര്‍വതം പോലെ കാണപ്പെട്ടു. ഉയര്‍ന്ന പെരുമ്പടയോടൊപ്പം യുദ്ധവും മുഴുത്തു. പോരിലെ ഭീഷ്മവിക്രമം കണ്ട അര്‍ജുനന്‍ ശിഖണ്ഡിയോടു പിതാമഹനെ വീഴ്‌ത്തുവാന്‍ പറഞ്ഞു. ”നീ ഇപ്പോള്‍ ഭീഷ്മനെ പേടിക്കേണ്ടതില്ല. ഞാന്‍ ഇവനെ തേരില്‍നിന്നു കൂര്‍ത്തമൂര്‍ത്ത അമ്പെയ്തു വീഴ്‌ത്താം.”എന്നു പാര്‍ത്ഥന്‍ പറഞ്ഞപ്പോള്‍ ശിഖണ്ഡി ഭീഷ്മനോട് അതിഘോരമേറ്റു. പാണ്ഡവപ്പടയിലെ മഹാരഥന്മാര്‍ എല്ലാവരും ഭീഷ്മനോടേല്‍ക്കുമ്പോള്‍ അതുകണ്ട കൗരവപ്പടയും പാണ്ഡവരോടെതിര്‍ത്തു. സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് പറഞ്ഞു, ”ശിഖണ്ഡിയെ മുന്‍നിര്‍ത്തിക്കൊണ്ട് പാണ്ഡവര്‍ തിമിര്‍ക്കെ പാര്‍ത്ഥന്റെ അമ്പിനാലെ വില്ലുമുറിഞ്ഞുപോയ ഭീഷ്മന്‍ അതി ക്രുദ്ധനായി അര്‍ജുനന്റെ നേര്‍ക്ക് മലപോലും പിളര്‍ക്കുന്ന ഒരു വേല് എടുത്തെറിഞ്ഞു. ജ്വലിക്കുന്ന ഉടവാള്‍പോലെ എത്തുന്ന വേലുകണ്ട് അര്‍ജുനന്‍ അഞ്ചമ്പെയ്ത് ആ വേലിനെ അഞ്ചായിമുറിച്ചിട്ടു. മേഘത്തില്‍നിന്നു വീഴുന്ന ഇടിമിന്നല്‍പോലെ വേലുമുറിയുന്നതുകണ്ട് ഭീഷ്മന്‍ ക്രോധംകൊണ്ട് ആര്‍ത്തുവിളിച്ചു, ”ഞാന്‍ ഒരു വില്ലുകൊണ്ട് പാണ്ഡവസേനയെ മുഴുവന്‍ മുടിക്കാന്‍ പോന്നവനാണെ”ന്നു വിളിച്ചു പറഞ്ഞു. ”എങ്കിലും ഞാന്‍ പാണ്ഡവരെ കൊല്ലുന്നില്ല. സ്വച്ഛന്ദമരണവും പോരില്‍ അവദ്ധ്യത്വവും എന്റെ അച്ഛന്‍ എനിക്കു തന്നു. എന്നാല്‍ എനിക്ക് ഇന്നു മൃത്യുകാലമാണെന്ന് ഞാന്‍ ഓര്‍ക്കുന്നു.” ഇപ്രകാരം ഓജസ്സിയാകുന്ന ഭീഷ്മന്‍ ഉറച്ചെന്നു അറിഞ്ഞയുടനെ വസുതാപസര്‍ ആകാശത്തുനിന്ന് ഭീഷ്മനോട് പറഞ്ഞു, ”ഉണ്ണീ! നീ നിശ്ചിയിച്ചത് ഞങ്ങള്‍ക്കും ഇഷ്ടമാണ്. മഹാരാജ! രണോദ്യമം പിന്‍വലിക്കുക.” ഈ വാക്കുകളോടൊപ്പം മൃദുജലകണങ്ങളോടെ മംഗളാനിലന്‍ അനുകൂലമായ സുഗന്ധത്തോടെ വന്നുചേര്‍ന്നു. ദേവദുന്ദുഭി മഹാശബ്ദത്തോടെ മുഴങ്ങി. ഭീഷ്മന്റെ മേല്‍ പുഷ്പവൃഷ്ടി വന്നുവീണു. വീരനാകുന്ന ഭീഷ്മനും ഋഷിതേജസ്സുകൊണ്ട് ഞാനുമല്ലാതെ മറ്റാരും അതു കേട്ടില്ല.”

(തുടരും)

Tags: മഹാരാഷ്ട്രLord Vishnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

India

കുത്തബ് മിനാർ സനാതനികൾക്ക് വിട്ടുകൊടുക്കണം , അവിടെ ഉയരേണ്ടത് മഹത്തായ ഒരു ക്ഷേത്രം : വിഷ്ണുവിന്റെ പതാക പാറിപ്പറക്കണമെന്നും കാശിയിലെ സന്യാസിമാർ

World

ഹിന്ദുമതത്തെ ബഹുമാനിക്കുന്നു പക്ഷേ …. ; ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്

1. കൊല്ലമ്പുഴയില്‍ നിര്‍മാണം പുരോഗമിക്കുന്ന മഹാവിഷ്ണുവിന്റെ ചാതുര്‍ബാഹു പ്രതിമ. സമീപം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തച്ചോട് സുധീര്‍.
2. പ്രതിമയുടെ രൂപരേഖ
Kerala

രാജ്യത്ത് ഏറ്റവും വലിയ മഹാവിഷ്ണുവിന്റെ പ്രതിമ കൊല്ലമ്പുഴയില്‍; 85 അടിയില്‍ ചാതുര്‍ ബാഹു പ്രതിമ നിര്‍മാണം

Samskriti

സ്വാസ്ഥ്യത്തിലേക്കുള്ള വൈദികമാര്‍ഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.