Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സന്ധ്യകഴിഞ്ഞാല്‍ ബസ്സില്ല; യാത്രക്കാര്‍ ദുരിതത്തില്‍, നശിക്കുന്നത് ഫിറ്റ്നസുള്ള നൂറിലധികം കെഎസ്ആര്‍ടിസി ബസുകള്‍

ഗ്രാമീണ മേഖലയിലാണ് രാത്രിയില്‍ യാത്രാദുരിതം കൂടുതല്‍. തിരക്കേറിയ കൊല്ലം-ചെങ്കോട്ട ദേശീയ പാതയില്‍ കൊട്ടാരക്കര, കുണ്ടറ ഭാഗത്തേക്ക് രാത്രി 7.30ന് ശേഷം കൊല്ലത്തുനിന്ന് ബസ് സര്‍വീസുകളില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 22, 2021, 03:27 pm IST
in Kollam

കൊല്ലം: രാത്രിയില്‍ ബസ് സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ യാത്രക്കാരുടെ എണ്ണവും കൂടിയിരിക്കുന്നു. കെഎസ്ആര്‍ടിസി രാത്രിയിലുണ്ടായിരുന്ന ദീര്‍ഘദൂര സര്‍വീസുകളും ഗ്രാമീണ മേഖലയിലേക്കുള്ള സര്‍വീസുകളൊന്നും പുനഃരാരംഭിച്ചിട്ടില്ല. ദേശീയപാതയില്‍ മാത്രമാണ് രാത്രി സര്‍വീസുകളുള്ളത്. അതില്‍ കൂടുതലും സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ്.  

ഗ്രാമീണ മേഖലയിലാണ് രാത്രിയില്‍ യാത്രാദുരിതം കൂടുതല്‍. തിരക്കേറിയ കൊല്ലം-ചെങ്കോട്ട ദേശീയ പാതയില്‍ കൊട്ടാരക്കര, കുണ്ടറ ഭാഗത്തേക്ക് രാത്രി 7.30ന് ശേഷം കൊല്ലത്തുനിന്ന് ബസ് സര്‍വീസുകളില്ല. കൊവിഡ് പ്രതിസന്ധിക്കുമുമ്പ് രാത്രി 7.40നും 8നും 8.15നും 9.15, 10.15 നും പതിനൊന്നുവരെ കൊട്ടാരക്കര ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിരുന്നു. കൂടാതെ, ഒന്‍പതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നടത്തിയിരുന്നു. ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം പുനരാരംഭിച്ചിട്ടില്ല.

റെയില്‍വേസ്റ്റേഷനില്‍ എത്തുന്നവരാണ് രാത്രി ബസില്ലാത്തതിനാല്‍ ഏറെയും വലയുന്നത്. തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിന്‍മാര്‍ഗം നിരവധിയാള്‍ക്കാര്‍ ദിവസവും ജോലിക്കുപോകുന്നുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തുന്ന കൂടുതലാള്‍ക്കാരും കൊട്ടാരക്കര റോഡിലെ ബസ് സര്‍വീസിനെ ആശ്രയിക്കുന്നവരാണ്. എന്നാല്‍, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ അക്ഷരാര്‍ത്ഥത്തില്‍ വലയ്‌ക്കുകയാണ്. രാത്രിയില്‍ ബസ് സ്റ്റോപ്പില്‍ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണ് പലരും ചെയ്യുന്നത്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ കുറവാണ് രാത്രികാല സര്‍വീസ് തുടങ്ങാന്‍ തടസ്സമാകുന്നത്.

കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്ക് എണ്ണിപ്പറയുന്ന അധികൃതര്‍ ഓടിക്കാതെ നശിപ്പിക്കുന്നത് ഫിറ്റ്നസുള്ള നൂറിലധികം ബസുകളാണ്. ബസ് ഓടിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡിക്ക് യാത്രക്കാര്‍ നിരവധി പരാതികള്‍ നല്‍കിയതാണ്.  

സര്‍വീസ് നടത്താന്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലെന്നതാണ് നിലവിലെ പ്രശ്‌നം. 2012 ല്‍ നിലവില്‍ വന്ന കെഎസ്ആര്‍ടിസി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതിവിധിപ്രകാരം എം-പാനല്‍കാരെ പിരിച്ചുവിടുകയും ചെയ്തതാണ് ഡ്രൈവര്‍മാരുടെ ക്ഷാമത്തിന് കാരണം. 2455 പേരുടെ പിഎസ്‌സി ലിസ്റ്റ് നിലവിലുണ്ട്. ലിസ്റ്റില്‍നിന്ന് ആളുകളെ നിയമിച്ച് പരിഹരിക്കാവുന്ന കാര്യമേയുള്ളൂവെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. എന്നാല്‍ പിഎസ്സി ലിസ്റ്റില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കാതെ, കെ-സ്വിഫ്റ്റ് എന്ന പേരില്‍ പുതിയ കമ്പനിയുണ്ടാക്കി എം-പാനലുകാരെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.  ഇതിന് ഉദ്യോഗാര്‍ഥികള്‍ സ്റ്റേ വാങ്ങിയിരുന്നു. പക്ഷേ കെ-സ്വിഫ്റ്റിന്റെ നടപടികളുമായി മുന്നോട്ടുപോകാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയരുന്നു.

Tags: കെഎസ്ആര്‍ടിസിbuskollamsayahnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.