Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭിന്ദ്രന്‍വാലയുടെ അനുയായികളും രാഹുല്‍ ഗാന്ധിയും

ചൈനയോടും പാകിസ്ഥാനോടും സഖ്യം ചേര്‍ന്ന് ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ തകര്‍ത്തിട്ടായാലും അധികാരത്തിലെത്താന്‍ വഴിയന്വേഷിക്കുന്നതാണ് രാഹുലിന്റെ രാഷ്‌ട്രീയം എന്നത് മനസ്സിലാക്കുമ്പോള്‍ പോലും ഭിന്ദ്രന്‍വാലയുടെ പക്ഷത്തെ കൂടെ കൂട്ടാന്‍ സോണിയക്കെങ്ങനെ കഴിയുന്നുവെന്നതാണ് സ്വാഭാവികമായി ഉയരുന്ന ചോദ്യം. അതില്‍ കൂടെയുള്ളവര്‍ക്കാര്‍ക്കും അത്ഭുതം തോന്നാത്തതില്‍ പൊതുസമൂഹത്തിന് അത്ഭുതമില്ല

കെ.വി. രാജശേഖരന്‍ by കെ.വി. രാജശേഖരന്‍
Dec 7, 2021, 05:30 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

അകാലിദള്ളിനെ ഒതുക്കി പഞ്ചാബ് രാഷ്‌ട്രീയം പിടിച്ചടക്കാന്‍ ഇന്ദിര നടത്തിയ കണ്ടെത്തലായിരുന്നു, ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല. കുടത്തില്‍ ഒതുങ്ങിയിരുന്ന ഭൂതത്തെ തുറന്നുവിട്ടതു പോലെയായി അനുഭവം എന്നത് ചരിത്രം. ഭാരതത്തെ വീണ്ടും വിഭജിച്ച് ഖാലിസ്ഥാനുണ്ടാക്കാന്‍ വേണ്ടി ഭീകര പ്രവര്‍ത്തനങ്ങളുമായി പഞ്ചാബിലും ദല്‍ഹിയിലുമടക്കം സ്‌ഫോടനങ്ങളും കൊലപാതകങ്ങളും കടന്നാക്രമണങ്ങളുമായി ഭിന്ദ്രന്‍വാല തുടങ്ങിയ ചോരക്കളി അടിച്ചൊതുക്കേണ്ടത് അനിവാര്യമായി. അവസാനം ആ ഭീകരവാദിയെ വളര്‍ത്തിയെടുത്ത ഇന്ദിര തന്നെ, അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തെ ചുടലക്കളമാക്കി മാറ്റി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലിലൂടെ ഇന്ദിരയുടെ പട്ടാളം 1984 ജൂണില്‍ ഭിദ്രന്‍വാലയെ വധിച്ചു; ഖാലിസ്ഥാന്റെ നടുവുമൊടിച്ചു. ഭീകരവാദികള്‍ക്ക് പ്രതികാരത്തിന് അഞ്ചു മാസം പോലും വേണ്ടിവന്നില്ല. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചു ഇന്ദിര കൊല്ലപ്പെട്ടു. വധിച്ചത് സിഖ് ഭീകരരുടെ ആരാധകരും. പ്രധാനമന്ത്രിക്ക് നേരെ നിറയൊഴിച്ചവനെന്ന് സുപ്രീംകോടതി വിധിച്ച ബീന്ത് സിംഗിനെ തൂക്കിലേറ്റി. കൊലപാതകികളില്‍ രണ്ടാമനായിരുന്ന സത്വന്ത് സിംഗിനെ കസ്റ്റഡിയിലെടുത്ത സുരക്ഷാ സംഘം, നിരായുധനായ അവസ്ഥയില്‍, ദുരൂഹകാരണങ്ങളാല്‍ വെടിവെച്ചുകൊന്നു. ഇന്ദിരയുടെ മകന്‍ രാജീവ്, പ്രധാനമന്ത്രിയായതോടെ പിന്നീട് കണ്ടത്  ലോകത്തെ ഞെട്ടിച്ച സിഖ് കൂട്ടക്കൊലയായിരുന്നു.

ആ ചരിത്ര സംഭവം ഓര്‍മ്മയിലുള്ളപ്പോഴും, ഇന്ദിരയുടെയും രാജീവിന്റെയും രാഷ്‌ട്രീയത്തെയും കുടുംബാധിപത്യത്തിലൂടെ ജനാധിപത്യം അട്ടിമറിച്ച് അവര്‍ ആ കസേരയിലെത്തിച്ചേര്‍ന്നതും, അധികാരം കിട്ടിയതോടെ അമ്മ ഫാസിസ്റ്റ് സ്വരൂപം കൈക്കൊണ്ടതും, മകന്‍ രാജ്യപ്രതിരോധത്തിന് തോക്കു വാങ്ങുന്നതിനു പോലും കൈക്കൂലിക്ക് വേണ്ടി കൈ നീട്ടിയതുമൊക്കെ   അമര്‍ഷത്തോടെ ഇന്നും ഓര്‍ക്കുന്നവരുണ്ട്. രാജ്യത്തെ രണ്ടു പ്രധാനമന്ത്രിമാര്‍ അതിദാരുണമായി വധിക്കപ്പെട്ടതില്‍ തീവ്രദുഃഖമുള്ളവര്‍. അവര്‍ ഇന്നും ആ കൊലപാതകികളോട് പൊറുക്കാന്‍ തയ്യാറല്ലതാനും.

ഈ പശ്ചാത്തലത്തില്‍ വേണം ഇന്ദിരാ ഘാതകരുടെ ആവേശ സ്രോതസ്സായിരുന്ന, പഞ്ചാബില്‍ ഖാലിസ്ഥാന്‍ ഭീകരവാദത്തിന്റെ വിത്തുമുളപ്പിച്ച് വിഷവൃക്ഷമാക്കിയ, ഭിന്ദ്രന്‍വാലയുടെ വര്‍ത്തമാനകാല പിന്‍ഗാമികളുമായി ഇന്ദിരയുടെ മരുമകള്‍ സോണിയയും കൊച്ചുമക്കള്‍ രാഹുലും പ്രിയങ്കയും രാഷ്‌ട്രീയ ചങ്ങാത്തത്തില്‍ ഏര്‍പ്പെടുന്നതിനെ വിലയിരുത്തേണ്ടത്.  ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടി നരേന്ദ്രമോദിയെ ഇല്ലാതാക്കാന്‍ രാഹുലിന്റെ കോണ്‍ഗ്രസ്സ്, മണിശങ്കര്‍ അയ്യരെ കളത്തിലിറക്കിയ ശേഷം അവര്‍ രംഗത്തിറക്കിയ ഏറ്റവും അപകടകാരിയായ രാഷ്‌ട്രീയക്കാരനാണ് നവജോത് സിങ്ങ് സിദ്ദു.  

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും പാക്ക് സൈനിക മേധാവി ബജ്വയെയുമൊക്കെ കെട്ടിപ്പിടിച്ച് വട്ടം കറങ്ങുന്ന സിദ്ദു, ‘ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യവുമായി പഞ്ചാബില്‍ വീണ്ടും ഭീകരതയ്‌ക്ക് ഇടം തേടുന്ന സിദ്ദു മൂസേവാലയെയാണിപ്പോള്‍ രാഹുലിനോട് ചേര്‍ത്തുനിര്‍ത്തിയത്. മൂസേവാല, ഭിന്ദ്രന്‍വാലയുടെ ആരാധകനാണ്. നാട്ടില്‍ അക്രമത്തിന്റെയും തോക്കിന്റെയും സംസ്‌കാരം വളര്‍ത്തിയതിന് ആയുധ നിയമ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവനാണ്. കൊവിഡ് കാലത്ത് എകെ47 ലൂടെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പിടിയിലായ ആള്‍. എകെ 47 ആണ് എന്റെ ‘ഗേള്‍ഫ്രണ്ട്’ എന്ന് വിളിച്ച് പറഞ്ഞ ഈ വ്യക്തിയാണ് രാഹുലിന്റെ പുതിയ സുഹൃത്ത് മൂസേവാല. കാര്‍ഷിക സമരത്തിനിടയില്‍ നുഴഞ്ഞു കയറുകയും കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ റെഡ്‌ഫോര്‍ട്ടില്‍ ഖാലിസ്ഥാന്‍ കൊടിയുമായി കയറിയ വിഘടനവാദികളുടെ ഭീകരവാദത്തിന്റെ സംഗീതമാണ് മൂസേവാലയുടെ ബ്രാന്‍ഡ്. ആ രാജ്യവിരുദ്ധ സമരത്തിനിടയില്‍ ഭിന്ദ്രന്‍വാലയെ പുകഴ്‌ത്തിക്കൊണ്ടുള്ള മൂസേവാലയുടെ സംഗീതത്തിന് ‘പഞ്ചാബ് മാതൃരാജ്യം’ എന്നാണ് പേര് നല്‍കിയത്. അതില്‍ വിഘടനവാദത്തിന് ആവേശം കൊടുത്തുകൊണ്ട് ചേര്‍ത്ത വരിയാണ്: ‘രാജ് ദി ഗല്‍ ക്യോം ന കരിയേ’ (എന്തുകൊണ്ട് സ്വയം ഭരണത്തിന്റെ കാര്യം പറയരുത്?) എന്നത്!

ചൈനയോടും പാകിസ്ഥാനോടും സഖ്യം ചേര്‍ന്ന് ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ തകര്‍ത്തിട്ടായാലും അധികാരത്തിലെത്താന്‍ വഴിയന്വേഷിക്കുന്നതാണ് രാഹുലിന്റെ രാഷ്‌ട്രീയം എന്നത് മനസ്സിലാക്കുമ്പോള്‍ പോലും ഭിന്ദ്രന്‍വാലയുടെ പക്ഷത്തെ കൂടെ കൂട്ടാന്‍ സോണിയക്കെങ്ങനെ കഴിയുന്നവെന്നതാണ് സ്വാഭാവികമായി ഉയരുന്ന ചോദ്യം. അതില്‍ കൂടെയുള്ളവര്‍ക്കാര്‍ക്കും അത്ഭുതം തോന്നാത്തതില്‍ പൊതുസമൂഹത്തിന് അത്ഭുതമില്ല. കാരണം, രാജീവിന്റെ കൊലപാതകികളായ ശ്രീലങ്കന്‍ തമിഴ് ഭീകരരെ നെഞ്ചോട് ചേര്‍ത്ത കരുണാനിധിയുടെ ഡിഎംകെയോടും, അവരുടെ സ്വന്തം വൈക്കോയോടും രാഷ്‌ട്രീയ ബന്ധത്തിന് തയ്യാറായ സോണിയാ മൈനോ കുടുംബത്തില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതാണ്. രാജീവിന്റെ മകള്‍ തന്നെ ജയിലില്‍ കഴിയുന്ന കൊലക്കേസ് കുറ്റവാളികള്‍ക്ക് മാപ്പുകൊടുത്ത് പടം പിടിക്കാന്‍ പോയതും ജനം ഓര്‍മ്മയില്‍ വെച്ചിട്ടുണ്ട്.  

പക്ഷേ, അതൊക്കെക്കൊണ്ടു തന്നെ ചില ചോദ്യങ്ങള്‍ ഉയരുമെന്നത് സ്വാഭാവികം. അവയില്‍ പ്രധാനപ്പെട്ടവ: 1. ഇന്ദിരയുടെ കൊലപാതകത്തില്‍ സിഖ് ഭീകരവാദികള്‍ക്ക് മാത്രമായിരുന്നോ പങ്ക്? 2. ആ മരണം കൊണ്ട് രാഷ്‌ട്രീയ നേട്ടം കൊയ്തവര്‍ സിഖ് കൊലപാതകികളെ ഉപയോഗിക്കുകയായിരുന്നോ? 3. രാജീവിന്റെ കൊലപാതകം ശ്രീലങ്കന്‍ തമിഴ് ഭീകരരുടെ സ്വന്തം അജണ്ടയായിരുന്നോ? 4. അതോ രാജീവിന്റെ രാഷ്‌ട്രീയ സമീപനങ്ങളില്‍ വന്ന മാറ്റങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയായി മാറുമോയെന്ന് ഭയന്നവര്‍ ആ ക്രൂര കൃത്യം ചെയ്യിക്കുകയായിരുന്നുവെന്ന രാജീവിന്റെ സൗഹൃദവലയത്തില്‍ നിന്നു തന്നെ ഉയര്‍ന്ന ആരോപണം അന്വേഷിക്കേണ്ടതുണ്ടോ?  അതിനൊക്കെ മറുപടി പറഞ്ഞിട്ടുവേണം ഇന്ദിരയുടെയും രാജീവിന്റെയും ഘാതകരുടെ അനുഭാവികളെ കൂടെ കൂട്ടി സോണിയയും രാഹുലും പ്രിയങ്കയും വോട്ട് ചോദിക്കാന്‍ ഇറങ്ങുന്നത്.  

Tags: Rahul GandhipakistanchinaimrankhanIndiragandhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

World

‘ഭീകരവാദ കേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ല, അവരെ ലക്ഷ്യം വയ്‌ക്കാൻ ഞങ്ങൾ മടിക്കില്ല ‘ ; എസ്‌സി‌ഒ ഉച്ചകോടിയിൽ പരോക്ഷമായി പാകിസ്ഥാനെ വിമർശിച്ച് രാജനാഥ് സിംഗ്

Kerala

വയനാട്ടിൽ രാഹുലും പ്രിയങ്കയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി: എം വി ഗോവിന്ദന്‍

World

പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

World

ആർ‌ഐ‌സി ത്രികക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും ; ഇന്ത്യ- ചൈന ബന്ധത്തിൽ പുരോഗതിയെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

തെക്കൻ ഗാസയിൽ ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസ് ; തിരിച്ചടിയിൽ ഭീകരരടക്കം 79 പേരെ വധിച്ച് ഐഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies