Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റോഡിന്റെ ശോചനീയവാസ്ഥ; പൊതുമരാമത്ത് വകുപ്പിന് കോടതിയുടെ വിമര്‍ശനം; പഴി മറ്റുവകുപ്പുകള്‍ക്ക് മേല്‍ചാരി മന്ത്രി മുഹമ്മദ് റിയാസ്

മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള മികച്ച റോഡുകള്‍ നിര്‍മിക്കാനാവില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവച്ച് പോവുകയാണ് വേണ്ടതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Nov 26, 2021, 10:01 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയവസ്ഥയില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തില്‍ ന്യായീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ ശോചനായാവസ്ഥയ്‌ക്ക് കാരണം മഴയാണെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ളത്തിനായി റോഡുകള്‍ കുഴിച്ചശേഷം അവ നികത്തുന്നില്ലെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

കേരളത്തിലെ ഏറ്റവും ഗതാഗതമുള്ള റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെങ്കിലും ഭൂരിഭാഗം റോഡുകളും വകുപ്പിന് കീഴിലല്ലെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ പരാമര്‍ശിച്ച റോഡുകളില്‍ ഒന്നിന്റെ മാത്രം നിയന്ത്രണമാണ് വകുപ്പിന് കീഴിലുള്ളത്. അധികമായി മഴപെയ്യുന്ന രാജ്യങ്ങളില്‍ എങ്ങനെയാണ് റോഡ് നിര്‍മ്മിക്കുന്നതെന്ന്  പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി  മാധ്യമങ്ങളോട് പറഞ്ഞു.  

മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള മികച്ച റോഡുകള്‍ നിര്‍മിക്കാനാവില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവച്ച് പോവുകയാണ് വേണ്ടതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള റോഡുകള്‍ ടാര്‍ ചെയ്തത് ആറു മാസം കൊണ്ട് തകര്‍ന്ന നിലയിലായെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. റോഡുകള്‍ തകര്‍ന്ന കുറ്റത്തിന് ഇവരെ പ്രതി ചേര്‍ക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

ആറു മാസം നന്നായിക്കിടക്കുന്ന റോഡ് അടുത്ത ആറു മാസം തകര്‍ന്ന നിലയിലാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ റോഡിനും ഓരോ ഉദ്യോഗസ്ഥനു ചുമതല കൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. കോടതി പരിധി വിട്ട് ഇടപെടുന്നെന്നാണ് കുറ്റപ്പെടുത്തിയത്. അഞ്ചു വര്‍ഷമെങ്കിലും നിലനില്‍ക്കുന്ന റോഡുകളുണ്ടാവേണ്ടേ? പകരം ആറു മാസം നിലനില്‍ക്കുന്ന റോഡുകളാണ് നിര്‍മിക്കുന്നത്. കൊച്ചി നഗരസഭയടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള റോഡുകളാണ് തകര്‍ന്നവയിലേറെയുമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു, സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

റോഡില്‍ കുഴിയുണ്ടായാല്‍ ഉടന്‍ നികത്താന്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭയുടെ അഭിഭാഷകന്‍ വിശദീകരിച്ചത്. ഇത്തരമൊരു സംവിധാനമുണ്ടാക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. ഒരു കുഴി നികത്തുന്നതിനു പകരം ഒരു റോഡ് ഒന്നാകെ നികത്തേണ്ട സ്ഥിതിയായി. നമ്മുടെ റോഡുകള്‍ സഞ്ചാര  യോഗ്യമാക്കണമെന്ന് പറഞ്ഞുപറഞ്ഞ് കോടതിക്കുതന്നെ നാണക്കേടായിത്തുടങ്ങി. റോഡ് നന്നാക്കണമെന്ന ഉത്തരവുകള്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മറന്നു. കഴിഞ്ഞ വര്‍ഷം തകര്‍ന്ന റോഡുകള്‍ തന്നെയാണ് ഇത്തവണയും തകര്‍ന്നിട്ടുള്ളത്, ഹൈക്കോടതി പറഞ്ഞു.

റോഡുകള്‍ സഞ്ചാര യോഗ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ്, കൊച്ചി നഗരസഭ, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, നഗരകാര്യ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ വിശദീകരിക്കണം. കൊച്ചി നഗരത്തില്‍ യാത്രാ തടസ്സമുണ്ടാക്കുന്ന കേബിളുകള്‍ നീക്കണം. നടപ്പാതകള്‍ കൈയേറിയുള്ള പാര്‍ക്കിങ് തടയണം. വഴിവിളക്കുകള്‍ തെളിക്കാന്‍ അടിയന്തര നടപടി വേണം, കോടതി വ്യക്തമാക്കി.

Tags: courtറോഡുകള്‍minister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

Kerala

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

Kerala

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസണെ എറണാകുളം അഡീ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍

ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസ് പ്രതികളെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു

കൊലപാതകത്തിന് പിന്നിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം; ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ

ബംഗ്ലാദേശ് ചണം: നിരോധനം മറികടക്കാന്‍ നീക്കം

സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം കേരഫെഡ് പരിഗണിക്കുന്നു; 2026 പകുതിയോടെ വില കുറയുമെന്ന് പ്രതീക്ഷ

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍വെച്ച് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അനുമോദിച്ചപ്പോള്‍. ഡോ. രമേശ്നമ്പ്യാര്‍, വി. ഹരികുമാര്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സമീപം

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ ആയുധമാക്കരുത്

ചെന്നൈയിലും ബംഗളുരുവിലും ജനജീവിതം സാധാരണ നിലയിൽ; കേരളത്തിൽ വലഞ്ഞ് ജനം, കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം

ഈ പരിശോധനകള്‍ ചെയ്‌താല്‍ നമ്മുടെ ശരീരത്തില്‍ എവിടെ ക്യാന്‍സര്‍ ഉണ്ടായാലും കണ്ടെത്താം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies