Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിചാരണകള്‍ അവസാനിച്ചു; പ്രവര്‍ത്തിച്ചത് പതിനേഴ് വര്‍ഷം; മാറാട് പ്രത്യേക കോടതി ഇനി ചരിത്രം

2003 മെയ് 2ന് എട്ടുപേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്കായി 2004 ജനുവരിയിലാണ് പ്രത്യേക കോടതി എരഞ്ഞിപ്പാലത്ത് തുടങ്ങിയത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 20, 2021, 11:58 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: 2003ല്‍ മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ കേസുകള്‍ കൈകാര്യം ചെയ്യാനായി ആരംഭിച്ച മാറാട് പ്രത്യേക കോടതിയില്‍ ഇനി വിചാരണകളൊന്നും ബാക്കിയില്ല. ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി ഇന്നലെ കുറ്റക്കാരായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഇവര്‍ക്കുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ പതിനേഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഈ കോടതി ചരിത്രത്തിന്റെ ഭാഗമാകും.

2003 മെയ് 2ന് എട്ടുപേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്കായി 2004 ജനുവരിയിലാണ് പ്രത്യേക കോടതി എരഞ്ഞിപ്പാലത്ത് തുടങ്ങിയത്. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.ബി. കോശിയാണ് കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യ വിചാരണയില്‍ 25 പ്രതികള്‍ ഹാജരായി. ബാബു മാത്യു പി. ജോസഫ് ആയിരുന്നു ഇവിടെ ആദ്യത്തെ ജഡ്ജി. തുടര്‍ന്ന് പത്ത് ജഡ്ജിമാര്‍ മാറിമാറിയെത്തി.

ഏറ്റവും ഒടുവില്‍ അടുത്തദിവസം മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നീ മാറാട് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത് പത്താമത്തെ ജഡ്ജിയായ കെ.എസ്. അംബിക. അതോടെ പ്രവര്‍ത്തനമവസാനിക്കുന്ന മാറാട് പ്രത്യേക കോടതിയില്‍ നിന്ന് കൊട്ടാരക്കര എസ്‌സി-എസ്ടി സ്‌പെഷല്‍ കോടതിയിലേക്ക് സ്ഥലം മാറുകയാണ് കെ.എസ്. അംബിക.  

2002 ലും അഞ്ച് പേരും 2003ല്‍ എട്ടുപേരും കൊല്ലപ്പെട്ട മാറാട്ടെ കേസുകള്‍ പ്രത്യേക കോടതി ആരംഭിക്കുന്നതിന് മുമ്പ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അഞ്ചിലും ജില്ലാ കോടതിയിലുമായിരുന്നു. കേസുകളുടെയും പ്രതികളുടെയും എണ്ണം കൂടിയതിനാലാണ് പ്രത്യേക വിജ്ഞാപന പ്രകാരം മാറാട് സ്‌പെഷല്‍ മജിസ്‌ട്രേറ്റ് കോടതിയും മാറാട് സ്‌പെഷല്‍ സെഷന്‍സ് അഡിഷണല്‍ കോടതിയും തുടങ്ങിയത്. മൊത്തം 146 പ്രതികളാണ് 2003 ലെ മാറാട് കേസിലുള്ളത്.

വര്‍ഷങ്ങള്‍ നീണ്ട വിചാരണകളിലൂടെ ഇതില്‍ 86 പേര്‍ക്ക് ശിക്ഷ വിധിച്ചു. ഇത്രയും പ്രതികള്‍ ഉള്‍പ്പെട്ട ഒരു കൊലക്കേസ് കേരളത്തില്‍ വേറെ ഉണ്ടായിട്ടില്ല. മാറാട് പ്രത്യേക കോടതിയുടെ കെട്ടിടം നീതിന്യായ വകുപ്പ് ഇനി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വിജിലന്‍സ് കോടതിക്കും എന്‍ഫോഴ്‌സ്‌മെന്റ് കോടതിക്കും വിട്ടുകിട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: courtMarad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

Kerala

ഹൈബ്രിഡ് കഞ്ചാവ് : ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

എം.ആര്‍ അജിത് കുമാറിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയില്ല: വിജിലന്‍സ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം

Kerala

വക്കം ഷാഹിന വധക്കേസ് : പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും ജീവപര്യന്തം തടവും പിഴയും

Kerala

യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതിക്ക് കഠിന തടവും പിഴയും

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies