Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കര്‍ഷകരുടെ സമരവീര്യമോ, സര്‍ക്കാറിന്റെ ഉത്തരവാദിത്വ ബോധമോ?

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കീര്‍ത്തിയടിച്ചെടുക്കാന്‍ പലരും രംഗത്തു വന്നുകഴിഞ്ഞു. കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പരിണിതഫലമാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം എന്നുപോലും വ്യാഖ്യാനിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ കര്‍ഷക നന്മക്കുവേണ്ടി ഉള്ളതായിരുന്നു എന്നതില്‍ സര്‍ക്കാറിനോ പ്രധാനമന്ത്രിക്കോ സംശയമില്ല.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Nov 19, 2021, 06:34 pm IST
in Article

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സമരം ചെയ്യുന്ന കര്‍ഷകരോ അവരെ ഇളക്കിവിട്ട പ്രതിപക്ഷ കക്ഷികളോ ഇത്തരമൊരു കാര്യം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. അടുത്തു നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ബഹുജന വിഷയമായി കര്‍ഷകപ്രശ്‌നം ഉയര്‍ത്തി നേട്ടം കൊയ്യാനാകും എന്ന സ്വപ്‌നലോകത്തായിരുന്നു പലരും. അവര്‍ക്കേറ്റ രാഷ്‌ട്രീയ അടിയാണ് നിയമങ്ങള്‍ നടപ്പിലാക്കുന്നില്ല എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കീര്‍ത്തിയടിച്ചെടുക്കാന്‍ പലരും രംഗത്തു വന്നുകഴിഞ്ഞു. കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പരിണിതഫലമാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം എന്നുപോലും വ്യാഖ്യാനിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ കര്‍ഷക നന്മക്കുവേണ്ടി ഉള്ളതായിരുന്നു എന്നതില്‍ സര്‍ക്കാറിനോ പ്രധാനമന്ത്രിക്കോ സംശയമില്ല. ഭൂരിപക്ഷം വരുന്ന കര്‍ഷകരും നിയമത്തെ അനുകൂലിച്ചു. നിയമങ്ങളുടെ ഗുണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെ ഒരു വിഭാഗം കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തു വന്നു. അവര്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ നിരയുള്ളത് പൊതുജന സമക്ഷം ബോധ്യപ്പെടുകയും ചെയ്തു. ജനാധിപത്യ രാജ്യമെന്ന നിലയിലും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരെന്ന നിലയിലും സമരത്തെ കാണാതിരിക്കാനാവില്ല. അതിനാലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് ബിജെപി പറയുന്നതില്‍ കാര്യമുണ്ട്. കാരണം നിയമം നടപ്പിലാക്കിയേ പറ്റൂ എന്ന് സര്‍ക്കാറോ ബിജെപിയോ ഒരിക്കലും വാശി പിടിച്ചിട്ടില്ല എന്നതു തന്നെ.

ബില്ലുകള്‍ക്കെതിരെ സമരത്തിനിറങ്ങിയവരോട് 11 തവണ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ തന്നെ കടുംപിടുത്തത്തിനില്ല എന്നതിന്റെ നേരായ തെളിവായിരുന്നു. നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ തയാറാണെന്ന നിലപാടിലേക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ എത്തിയിരുന്നു. നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്കു മരവിപ്പിക്കാന്‍ കേന്ദ്രം സന്നദ്ധതയും അറിയിച്ചു. താങ്ങുവില, തര്‍ക്ക പരിഹാര സംവിധാനം തുടങ്ങിയവയ്‌ക്കുളള ഉറപ്പുകള്‍ എഴുതിനല്‍കാമെന്നു സര്‍ക്കാര്‍ പറഞ്ഞു. നിയമങ്ങളിലെ പോരായ്‌മകള്‍ പരിശോധിക്കാന്‍ സമിതിയെ വയ്‌ക്കാമെന്നും സമ്മതിച്ചു.  സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുംവരെ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കേന്ദ്രം അറിയിച്ചു. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ നിയമം നടപ്പിലാക്കേണ്ട എന്ന തീരുമാനം. അതിനപ്പുറം വെച്ചുകെട്ടിയതിലോന്നും പ്രസക്തിയില്ല.

കര്‍ഷക സംഘടനകളും സമരവീര്യത്തിനു മുന്നിലാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുന്നത്, പ്രതിപക്ഷ വിജയം, മോദി സര്‍ക്കാറിനേറ്റ വലിയ തിരിച്ചടി എന്നൊക്കെ മൈക്ക് കെട്ടി വിളിച്ചു പറയാം. അതായിരുന്നു സത്യമെങ്കില്‍ പ്രക്ഷോഭം കത്തിനിന്നപ്പോള്‍ പിന്‍വലിക്കണമായിരുന്നു. കര്‍ഷകരുടെ പേരില്‍ നടക്കുന്ന സമരത്തിന്റെ ഗ്യാസ് പോയപ്പോളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നതിനാല്‍ സമരവിജയമായി കാണാനാവില്ല.

കര്‍ഷകരുടെ പേരില്‍ സമരം നടത്തി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമെന്ന് വരുത്താനുള്ള ശ്രമത്തിനേറ്റ തിരിച്ചടികൂടിയാണ് പുതിയ നീക്കം. കര്‍ഷകര്‍ക്കുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത് എന്നതില്‍ കര്‍ഷകര്‍ക്കാര്‍ക്കും സംശയമില്ല. കര്‍ഷകര്‍ക്ക് സഹായകമായ പെന്‍ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു, കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അഞ്ച് തവണയാണ്  ഉയര്‍ത്തിയത്. കൂടാതെ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കി. കര്‍ഷകര്‍ക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം തുടങ്ങിയവ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ ചലനം ചെറുതല്ല. വിവാദങ്ങള്‍ക്ക് വിരാമം ഇടുകയെന്ന തന്ത്രം കൂടിയാണ് കര്‍ഷകരുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.

Tags: farmerലോനരേന്ദ്രമോദികര്‍ഷക സമരംകാര്‍ഷിക ബില്‍ 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.