Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഇന്ത്യന്‍ ശാസ്ത്രലോകം സ്വാതന്ത്ര്യസമരത്തില്‍ നല്‍കിയ സംഭാവന സമകാലീന ശാസ്ത്രസമൂഹം മനസിലാക്കണം- ജയന്ത് സഹസ്രബുദ്ധേ

അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്തരായ എല്ലാ ഇന്ത്യന്‍ ശാസ്തജ്ഞരും തങ്ങളുടെ ദേശീയവാദത്തിലൂന്നിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഗവേഷണങ്ങളെ കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 09:26 pm IST
in Education

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാഭിമാനവ്യക്തിത്വം സ്വതന്ത്രമാക്കാന്‍ ശാസ്ത്രസമൂഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതെന്ന് വിജ്ഞാന്‍ ഭാരതി ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു. ലോകപ്രശസ്ത ശാസ്ത്രജ്ഞനും നോബല്‍സമ്മാന ജേതാവുമായ സര്‍ സിവി രാമന്റെ  ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ (ആര്‍ജിസിബി) സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘സ്വാതന്ത്ര്യസമരവും ശാസ്ത്രവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്ത് സത്യാഗ്രഹം ആദ്യമായി നടപ്പാക്കിയത് പ്രശസ്ത ശാസ്ത്രജ്ഞനായ ജഗദീശ് ചന്ദ്രബോസായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ഉന്നതവിജയം നേടി തിരികെ നാട്ടിലെത്തയ അദ്ദേഹത്തിന് ജോലി നല്‍കാന്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ് തയ്യാറായില്ല. 3 വര്‍ഷം ശമ്പളമില്ലാതെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചാണ് അദ്ദേഹം ആ നടപടിക്കെതിരെ പ്രതിഷേധിച്ചത്.

നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വം ഇല്ലാതാക്കി അടിമമനോഭാവം വളര്‍ത്തുന്നതിനു വേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഇവിടെ ശാസ്ത്രപഠനം ആരംഭിച്ചത്. ബ്രിട്ടീഷ് അല്ലാത്തതെല്ലാം പൊള്ളായണെന്ന് പഠിപ്പിച്ചു. ജര്‍മ്മന്‍ കണ്ടുപിടുത്തമായ ഹോമിയോപ്പതിയെ പിന്തുണച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഡോ. മഹീന്ദ്രലാല്‍ സര്‍ക്കാരാണ് പിന്നീട് ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന് ആണിക്കല്ലായ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിഫിക്കേഷന്‍ ഓഫ് സയന്‍സ് സ്ഥാപിച്ചത്. സര്‍ സിവി രാമന് തന്റെ ഗവേഷണസൗകര്യങ്ങള്‍ മുഴുവന്‍ ചെയ്തു കൊടുത്തത് ഈ സ്ഥാപനമാണെന്ന് ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു.

അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്തരായ എല്ലാ ഇന്ത്യന്‍ ശാസ്തജ്ഞരും തങ്ങളുടെ ദേശീയവാദത്തിലൂന്നിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഗവേഷണങ്ങളെ കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രഗവേഷണം മാത്രം ഉപയോഗിച്ചാണ് പി സി റായ് ബംഗാള്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയത്. ശാസ്ത്രജ്ഞന്റെ മേലങ്കിയണിഞ്ഞ വിപ്ലവകാരിയെന്നായിരുന്നു അദ്ദേഹത്തെ ബ്രിട്ടീഷ് പോലീസ് വിശേഷിപ്പിച്ചത്.

ബ്രിട്ടീഷുകാര്‍ക്കൊപ്പം കഴിവുള്ളവരാണ് ഇന്ത്യാക്കാരെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ദേശീയവാദത്തിന്റെ പാരമ്യത്തിലാണ് ലോകമറിഞ്ഞ ശാസ്ത്രകണ്ടുപിടുത്തങ്ങള്‍ ഇന്ത്യാക്കാര്‍ നടത്തിയിട്ടുള്ളതെന്ന് നോബല്‍ സമ്മാനജേതാവ് എസ് ചന്ദ്രശേഖര്‍ പറഞ്ഞ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വ്യക്തികളുടെ സ്വാഭിമാനമാണ് ഏതൊരു രാജ്യത്തിന്റെയും ആത്മാവ്. അതിനെ നശിപ്പിക്കാനുള്ള ആയുധമായാണ് ശാസ്ത്രത്തെ ബ്രിട്ടീഷുകാര്‍ ഇവിടെ കൊണ്ടു വന്നത്. എന്നാല്‍ ആ വ്യക്തിത്വം പണയപ്പെടുത്താതെ ബ്രിട്ടീഷുകാര്‍ക്കൊപ്പമോ അല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി മുകളിലോ ആണ് ഇന്ത്യാക്കാര്‍ എന്ന് തെളിയിക്കാന്‍ രാജ്യത്തെ ശാസ്ത്രസമൂഹം നടത്തിയ ഇടപെടലുകളും ത്യാഗങ്ങളും സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ ചരിത്രം വര്‍ത്തമാനകാല ശാസ്ത്രസമൂഹം പഠിക്കേണ്ടതുണ്ട്. അതു തന്നെയാണ് ആദ്യമായി നോബല്‍സമ്മാനം കരസ്ഥമാക്കിയ ആദ്യ വെള്ളക്കാരനല്ലാത്ത ഡോ. സിവി രാമന്റെ  ജന്‍മദിനത്തില്‍ നല്‍കാവുന്ന ഏറ്റവും വലിയ ആദരവെന്നും ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ശാസ്ത്രലോകത്തിന്റെ പങ്കിലേക്ക് കൂടുതല്‍ വെളിച്ചം വീഴ്‌ത്തേണ്ടത് അത്യാവശ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. സര്‍ സി വി രാമന്റെ പൈതൃകം അദ്ദേഹത്തിന്റെ ശിഷ്യരിലൂടെയാണ് തുടര്‍ന്നു പോരുന്നത്. ജയന്ത് സഹസ്രബുദ്ധെയുടെ പ്രഭാഷണം അതിനാല്‍ ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രൊഫ. ചന്ദ്രഭാസ് പറഞ്ഞു.

ഡോ. എസ് ആശാ നായര്‍ സ്വാഗതവും ആര്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

Tags: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിജയന്ത് സഹസ്രബുദ്ധേവിജ്ഞാൻ ഭാരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍സിസി, സത്സംഘ് ഫൗണ്ടേഷന്‍ എന്നിവരുമായി സഹകരിക്കും; കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ സ്വാധീനത്തെക്കുറിച്ച് ക്ലിനിക്കല്‍ ഗവേഷണം നടത്തും: ആര്‍ജിസിബി

Kerala

ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ചു: ജെ. നന്ദകുമാര്‍

Parivar

ജയന്ത് സഹസ്രബുദ്ധേ: ഇന്ത്യന്‍ ശാസ്ത്രത്തിന്റെ പ്രധാനപ്പെട്ടതും എന്നാല്‍ അറിയപ്പെടാത്തതുമായ പല വശങ്ങളും പുറത്തുകൊണ്ടുവന്ന സംഘാടകന്‍

Parivar

ജയന്ത് സഹസ്രബുദ്ധെ അന്തരിച്ചു

Kerala

മകന്റെ നിയമനം നടപടികള്‍ പാലിച്ച്, അസ്വഭാവികതയില്ല; പ്രധാനമന്ത്രി വന്ന ദിവസം വാര്‍ത്ത നല്‍കിയതിന് പിന്നില്‍ എന്താണെന്ന് അറിയാമെന്ന് സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.