Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊടുവള്ളി മേല്‍പ്പാല നിര്‍മ്മാണം; നിരാലംബയായ വീട്ടമ്മയെ ഇറക്കിവിടാന്‍ ശ്രമം

ഗിരിജയുടെ വാടകവീട് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ നഷ്ടപരിഹാര സംഖ്യയായ 35 ലക്ഷം ഇതിനകം വാങ്ങിപ്പോയെന്ന സാങ്കേതികത്വമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 04:00 pm IST
in Kannur

തലശ്ശേരി: കൊടുവള്ളി റെയില്‍വേ മേല്‍പാല നിര്‍മ്മാണത്തിന്റെ ഭാഗമായി അമ്പത്തിമൂന്നുകരിയെ താമസസ്ഥലത്ത് നിന്നും ഇറക്കിവിടാന്‍ ശ്രമം. ആരുടേയും തുണയില്ലാതെ കൂലിപ്പണിചെയ്ത് തനിച്ചു ജീവിക്കുന്ന എന്‍. ഗിരിജക്കാണ് അധികൃതരുടെ കണ്ണുരുട്ടലും അന്ത്യശാസനവും. മേല്‍പ്പാലത്തിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത കൊടുവള്ളി ദേശീയ പാതയോരത്തുള്ള വാടകമുറിയില്‍ ഏറെക്കാലമായി കൂലിപ്പണിയെടുത്ത് ജീവിക്കുകയാണ് ഗിരിജ. അഛനും അമ്മയും നേരത്തെ മരണപ്പെട്ട ഇവര്‍ അവിവാഹിതയാണ്. നിരാലംബയായ താന്‍ തെരുവിലേക്കാണോ പോവേണ്ടത് എന്ന ചോദ്യത്തിന് അതൊന്നും ഞങ്ങളുടെ വിഷയമല്ലെന്നും നിങ്ങള്‍ മാറിപ്പോവണമെന്നുമാണത്രെ ഉദ്യോഗസ്ഥരുടെ ഉത്തരം. വീട്ടുസാധനങ്ങള്‍ നീക്കം ചെയ്ത് കൊണ്ടു പോവാനായി 30,000 രൂപ ലാന്റ് അക്വിസേഷന്‍ വിഭാഗം അനുവദിച്ചിട്ടുണ്ട്.

ഗിരിജയുടെ വാടകവീട് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ നഷ്ടപരിഹാര സംഖ്യയായ 35 ലക്ഷം ഇതിനകം വാങ്ങിപ്പോയെന്ന സാങ്കേതികത്വമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്. അതിനാല്‍ ഗിരിജ താമസിക്കുന്ന മുറികള്‍ സര്‍ക്കാരിന്റേതായത്രെ. ഹോട്ടല്‍, മരക്കമ്പനി, പോസ്റ്റ് ഓഫീസ്, മറ്റ് രണ്ട് വീട്ടുകാര്‍ ഉള്‍പ്പെടെ അടുത്തുള്ളവരെല്ലാം ഇതിനകം നഷ്ടപരിഹാരത്തുക വാങ്ങി ഭൂമി വിട്ടു നല്‍കിയിട്ടുണ്ട്. ഗിരിജയെ ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക് പകരം വീടും സ്ഥലവും നല്‍കണമെന്ന് 2018ല്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് പി.മോഹന്‍ദാസ് ഉത്തരവിട്ടിരുന്നു. ജില്ലാ കലക്ടര്‍ക്കും ഇതേ നിലപാടായിരുന്നു. എന്നാല്‍ ഇതേ വരെ ഒന്നും നടന്നില്ല.  

2014 ലാണ് മേല്‍പ്പാലത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് അന്നേ വരെ ആരും അറിയാതിരുന്ന കോഴിക്കോട്ടെ ജന്മികള്‍ ഗിരിജ തമസിക്കുന്ന മുറികള്‍ക്കും സ്ഥലത്തിനും അവകാശം പറഞ്ഞ് വന്നത്. അതുവരെ നാട്ടില്‍ കാണാത്ത ജന്മിമാരെക്കൊണ്ട് 40 വര്‍ഷത്തെ ഭൂനികുതി ആരോ ഇടപെട്ട് ഒന്നിച്ചടപ്പിച്ചതായി അറിയുന്നു. ഇതിനായി ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്തുവെന്ന് ഗിരിജയും ആരോപിക്കുന്നുണ്ട്. ഏറ്റവും  പുതിയ ലാന്റ് അക്വിസേഷന്‍ നിയമപ്രകാരം പകരം വീട് നല്‍കി മാത്രമേ കുടികിടപ്പുകാരെ ഒഴിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഗിരിജക്ക് വേണ്ടി നിയമസഹായം ചെയ്യുന്ന അഡ്വ. പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ നിരത്തി തലശ്ശേരി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. പുനരധിവാസം ഉറപ്പിക്കാതെ കുടിയാനെ നടുറോഡിലേക്ക് ഇറക്കിവിടുന്നുവെന്ന പരാതി ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍നടപടിക്കായി കേസ് ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. 

Tags: housewifeകൊടുവള്ളിമേല്‍പാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലേക്ക് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

Kerala

തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു

Kerala

പൊലീസുകാരന്റെ ഭാര്യ തീവെച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, വീട്ടില്‍ വിദഗ്ധ പരിശോധന

Kerala

ഏറ്റുമാനൂരില്‍ വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, സംഭവം ഭര്‍ത്താവടക്കം വീട്ടിലുള്ളപ്പോള്‍

Entertainment

വീട്ടമ്മ എന്നത് ശബ്ദം താഴ്‌ത്തി പറയേണ്ട പദവിയല്ല, അഭിമാനത്തോടെ ഉറക്കെ പറയൂ എന്ന് ബിഗ്ബി

പുതിയ വാര്‍ത്തകള്‍

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.