Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രണ്ട് മണ്ഡലങ്ങളിലെ തോല്‍വിയും നടപടിയും; ഏരിയാസമ്മേളനങ്ങള്‍ കലുഷിതമായേക്കും

നടപടിയും താക്കീതും തരംതാഴ്‌ത്തലും അടക്കം പുതിയ ചുമതല നല്‍കുന്നതുവരെ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പോലെയാണ് സമ്മേളനമെന്ന് ജില്ലാനേതാക്കള്‍ക്ക് വരെ ആക്ഷേപമുണ്ട്.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Oct 27, 2021, 03:46 pm IST
in Kollam

കൊല്ലം: കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ കൈകൊണ്ട അച്ചടക്ക നടപടിക്കെതിരെ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യത. നവംബര്‍ 15ന് തുടങ്ങുന്ന ഏരിയാ സമ്മേളനങ്ങളില്‍ ഈ വിഷയങ്ങള്‍ വന്‍ ചര്‍ച്ചയാകും. ഇത്തരത്തില്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രാഞ്ച്തലം മുതല്‍ സമ്മേളന പ്രതിനിധികള്‍. കൂടാതെ പാര്‍ട്ടിയില്‍ നിന്നും കൂട്ടരാജി വരെ പ്രതീക്ഷിക്കാമെന്ന് ചില നേതാക്കളും സൂചിപ്പിച്ചു.  

പാര്‍ട്ടിയില്‍ ഉടലെടുത്ത ജീര്‍ണ്ണത തുടര്‍ഭരണം കൂടി ലഭിച്ചതോടെ കൂടുതല്‍ സങ്കീര്‍ണ്ണമായി. നടപടിയും താക്കീതും തരംതാഴ്‌ത്തലും അടക്കം പുതിയ ചുമതല നല്‍കുന്നതുവരെ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പോലെയാണ് സമ്മേളനമെന്ന് ജില്ലാനേതാക്കള്‍ക്ക് വരെ ആക്ഷേപമുണ്ട്. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തരം താഴ്‌ത്തിയപ്പോള്‍ മറ്റൊരു സെക്രട്ടറിയേറ്റ് അംഗമായ ബി. തുളസീധരകുറുപ്പിനെ താക്കീതില്‍ ഒതുക്കിയത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഭാര്യ ജെ. മേഴ്സികുട്ടിയമ്മയുടെ ഇടപെടലിലാണ്. ഇവര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പൊട്ടിത്തെറിച്ചും ചില ഘട്ടങ്ങളില്‍ വികാരാധീനയായും സംസാരിച്ചിട്ടുണ്ടെന്ന് അറിയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ ആയിരുന്ന വേളയില്‍ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാറും പിബി അംഗം എം.എ ബേബിയും പാര്‍ട്ടി ഓഫീസിലിരുന്ന് ടെലിവിഷന്‍ കാണുകയായിരുന്നു എന്ന മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. മാത്രമല്ല, സീനിയര്‍ സംസ്ഥാന കമ്മിറ്റി അംഗം മത്സരിച്ച മണ്ഡലത്തില്‍ എന്തുകൊണ്ട് ഒരു സംസ്ഥാന കമ്മിറ്റി അംഗം ചുമതലക്കാരനായി വന്നില്ലെന്ന മുന്‍ വിഎസ് പക്ഷക്കാരുടെ ചോദ്യത്തിന് മുന്നിലും ജില്ലാ നേതൃത്വത്തിന് വ്യക്തമായ മറുപടി ഇല്ലാതായി. ഇങ്ങനെ  വന്നപ്പോള്‍ തുളസീധരക്കുറുപ്പിന് എതിരെയുള്ള നടപടി മയപ്പെടുത്താന്‍ ജില്ലാ നേതൃത്വവും നിര്‍ബന്ധിതമായി.

തിരക്കേറിയ ഇലക്ഷന്‍ പ്രചാരണ സമയത്ത് നേതാക്കള്‍ ടിവി കണ്ടിരിക്കുന്നതായുള്ള ആക്ഷേപം സിപിഎമ്മില്‍ പുത്തരിയല്ല. 2014 ല്‍ കൊല്ലം ലോക്‌സഭ സീറ്റില്‍ പിബി അംഗം മത്സരിച്ചപ്പോള്‍ ജില്ലയിലെ രണ്ട് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി ജില്ലാ ആസ്ഥസനത്ത് ടിവിയില്‍ സ്ഥിരമായി പരമ്പര കണ്ടിരുന്നത് തെരഞ്ഞെടുപ്പ് റിവ്യൂ ഘട്ടത്തില്‍ വിവാദം ആയിരുന്നു. കരുനാഗപ്പള്ളിയില്‍ പി.ആര്‍. വസന്തനെതിരെ സ്വീകരിച്ച ‘രാജകീയ’ നടപടിയും പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.  

ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയ വസന്തനെ സ്വന്തം ഏരിയാ പ്രദേശമായ ശൂരനാട് നിന്നും മാറ്റി കരുനാഗപ്പള്ളിയില്‍ വാഴാന്‍ അവസരം നല്‍കിയതും ഒരു തരത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ധാരണയെന്നാണ് പാര്‍ട്ടി ഘടകം വിലയിരുത്തുന്നത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വസന്തന്‍ നടത്തിയ കൂട്ടുകച്ചവടങ്ങളും മാഫിയാ പ്രവര്‍ത്തനങ്ങളുമാണ് ഇയാള്‍ക്കെതിരെയുള്ള നടപടിക്ക് പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ നടപടിയുടെ പേരില്‍ കരുനാഗപ്പള്ളി ഏരിയാക്കമ്മിറ്റിയില്‍ വന്ന വസന്തന്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍.

Tags: cpmBranch Committeeകരുനാഗപ്പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.