Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാരായണ പാദങ്ങളില്‍ ചേര്‍ന്ന നാരായണ നാമി

അന്തരിച്ച ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിനെ ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയും അനുസ്മരിക്കുന്നു

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 27, 2021, 05:40 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവായൂരപ്പന്റെ തന്ത്രിസ്ഥാനം കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെക്കാലമായി അലങ്കരിച്ച പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇനി മരണമില്ലാത്ത ഓര്‍മ്മ മാത്രം. ഗുരുവായൂരപ്പന്റെ തന്ത്രി എന്ന നിലയില്‍ 2014 മാര്‍ച്ചില്‍ മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖത്തിനായി ചെന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അതേവര്‍ഷം സെപ്തംബറിലുള്ള അഭിമുഖത്തിലും നേരിട്ട് കണ്ടു. 2015 മാര്‍ച്ചില്‍ അഭിമുഖം നടന്നപ്പോഴും അതില്‍ പങ്കെടുത്തു. അതിനുശേഷം രണ്ടാം വട്ടം ഞാന്‍ മേല്‍ശാന്തിയായി. അദ്ദേഹം വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തന്നു.  

വളരെ ശാന്തമായ, നേരിയ പുഞ്ചിരിയോടെ എന്നെ അനുഗ്രഹിച്ചതും, ആ പാദങ്ങളില്‍ വീണ് നമസ്‌കരിച്ചതും ധന്യതയോടെ ഓര്‍ക്കുന്നു. എന്റെ അച്ഛന്‍ മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി നാല് തവണ മേല്‍ശാന്തിയായ കാലഘട്ടത്തില്‍, (1977 മുതല്‍ 1988 വരെ) നാരായണന്‍ നമ്പൂതിരിപ്പാടിന്റെ അച്ഛന്‍ ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിയായിരുന്നു തന്ത്രി. എന്റെ അച്ഛന് പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്നും, എന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പുത്രനില്‍ നിന്നും ഉപദേശം സ്വീകരിക്കാനുള്ള ഭാഗ്യവും ഗുരുവായൂരപ്പന്‍ തന്നു. വളരെ ഭംഗിയായി ആ ആറുമാസക്കാലം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അനുജനായ ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന്റെയും, പുത്രനായ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെയും സഹോദര പുത്രന്മാരായിരുന്ന സതീശന്‍ നമ്പൂതിരിപ്പാടിന്റെയും ദിനേശന്‍ നമ്പൂതിരിപ്പാടിന്റെയും ഒക്കെ ഉപദേശങ്ങള്‍ സ്വീകരിക്കുവാനുള്ള ഭാഗ്യം അക്കാലയളവില്‍ ഗുരുവായൂരപ്പന്‍ തന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് പൂജയര്‍പ്പിക്കാന്‍ എത്തിയത്. ഭഗവാന്റെ കാരുണ്യം കൊണ്ട് അന്ന് ആ പൂജ കഴിഞ്ഞ് ശേഷം ഹരി നമ്പൂതിരിപ്പാട് എന്നോട് പറഞ്ഞു, അങ്ങ് ഇനിയും മേല്‍ശാന്തിയായി വരണം.  ഗുരുവായൂരപ്പന് അങ്ങയെ ഇഷ്ടമാണ്. എന്റെ പൂജയുടെ പ്രത്യേകതകളെക്കുറിച്ചോ അല്ലെങ്കില്‍ എന്റെ ചന്ദനംചാര്‍ത്തിന്റെ പ്രത്യേകതകളെക്കുറിച്ചോ ഒന്നുമല്ല അദ്ദേഹം പറഞ്ഞത്. ഗുരുവായൂരപ്പന് അങ്ങയെ ഇഷ്ടമാണ് എന്നുള്ള വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. അത് ഹരി നമ്പൂതിരിപ്പാടിലൂടെ നാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞതായും ആ നാരായണന്‍ നമ്പൂതിരിപ്പാടിലൂടെ ഗുരുവായൂരപ്പന്‍ പറഞ്ഞതായും ഞാനിന്നും വിശ്വസിക്കുന്നു.  

അന്ന് പൂജ സമര്‍പ്പിച്ച്, അത്താഴപ്പൂജ കഴിഞ്ഞ് ശീവേലി തൂവി തൃപ്പുകയും കഴിഞ്ഞ് ഗുരുവായൂരപ്പന്റെ മേല്‍ശാന്തി സ്ഥാനത്തിന്റെ അടയാളമായിട്ടുള്ള ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിയെ ഏല്‍പ്പിച്ച ശേഷം ആദ്യമായി ഗുരുവായൂരപ്പന്റെ മേല്‍ശാന്തിക്ക് ദേവസ്വത്തിന്റെ വകയായി ചില ഉപഹാരങ്ങളും അതോടൊപ്പം ഒരു സാക്ഷ്യപത്രവും ലഭിച്ചു. അഹങ്കാര ലേശമില്ലാതെ അഭിമാനത്തോടുകൂടി ഞാന്‍ പറയും ആ സാക്ഷ്യപത്രം എനിക്ക് നല്‍കിയത് നമ്മെ വിട്ടുപിരിഞ്ഞ ആരാധ്യനായ നാരായണന്‍ നമ്പൂതിരിപ്പാടാണെന്ന്. ഗുരുവായൂരപ്പന്റെ കൊടിമരച്ചുവട്ടില്‍വച്ച് അദ്ദേഹം സന്തോഷത്തോടുകൂടി എനിക്ക് ഈ സാക്ഷ്യപത്രം സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. വളരെ ആഴത്തിലുള്ള, പരന്ന വായനാശീലമുള്ള, അക്ഷരങ്ങളെ സ്‌നേഹിച്ച അദ്ദേഹം അക്ഷരസ്വരൂപനായ ഭഗവാന്റെ പാദങ്ങളിലേക്ക് എത്തിച്ചേര്‍ന്നു. പിതൃസ്ഥാനീയനായ അദ്ദേഹത്തിന്റെ സ്‌നേഹ സ്മരണകള്‍ക്കുമുമ്പില്‍ ഈ അക്ഷരപ്പൂക്കള്‍ സമര്‍പ്പിക്കുന്നു.

മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി

Tags: Guruvayoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Kerala

തുളസിത്തറയില്‍ വൃത്തികേട് കാണിച്ചയാള്‍ മനോരോഗിയല്ല, കേസെടുക്കണം: ഹൈക്കോടതി

അച്യുതന്‍ നമ്പൂതിരി
News

ഗുരുവായൂര്‍ മേല്‍ശാന്തിയായി അച്യുതന്‍ നമ്പൂതിരി

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

പുതിയ വാര്‍ത്തകള്‍

ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽ ; ലോകം ഉറ്റുനോക്കുന്നത് ഇന്ന് നടക്കുന്ന ആണവ ചർച്ചകളിൽ ; യൂറോപ്പ് ടെഹ്റാനെ പിന്തുണക്കുമോ ?

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies