Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാരായണ പാദങ്ങളില്‍ ചേര്‍ന്ന നാരായണ നാമി

അന്തരിച്ച ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിനെ ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയും അനുസ്മരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 27, 2021, 05:40 am IST
in Article

ഗുരുവായൂരപ്പന്റെ തന്ത്രിസ്ഥാനം കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെക്കാലമായി അലങ്കരിച്ച പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇനി മരണമില്ലാത്ത ഓര്‍മ്മ മാത്രം. ഗുരുവായൂരപ്പന്റെ തന്ത്രി എന്ന നിലയില്‍ 2014 മാര്‍ച്ചില്‍ മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖത്തിനായി ചെന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അതേവര്‍ഷം സെപ്തംബറിലുള്ള അഭിമുഖത്തിലും നേരിട്ട് കണ്ടു. 2015 മാര്‍ച്ചില്‍ അഭിമുഖം നടന്നപ്പോഴും അതില്‍ പങ്കെടുത്തു. അതിനുശേഷം രണ്ടാം വട്ടം ഞാന്‍ മേല്‍ശാന്തിയായി. അദ്ദേഹം വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തന്നു.  

വളരെ ശാന്തമായ, നേരിയ പുഞ്ചിരിയോടെ എന്നെ അനുഗ്രഹിച്ചതും, ആ പാദങ്ങളില്‍ വീണ് നമസ്‌കരിച്ചതും ധന്യതയോടെ ഓര്‍ക്കുന്നു. എന്റെ അച്ഛന്‍ മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി നാല് തവണ മേല്‍ശാന്തിയായ കാലഘട്ടത്തില്‍, (1977 മുതല്‍ 1988 വരെ) നാരായണന്‍ നമ്പൂതിരിപ്പാടിന്റെ അച്ഛന്‍ ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിയായിരുന്നു തന്ത്രി. എന്റെ അച്ഛന് പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്നും, എന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പുത്രനില്‍ നിന്നും ഉപദേശം സ്വീകരിക്കാനുള്ള ഭാഗ്യവും ഗുരുവായൂരപ്പന്‍ തന്നു. വളരെ ഭംഗിയായി ആ ആറുമാസക്കാലം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അനുജനായ ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന്റെയും, പുത്രനായ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെയും സഹോദര പുത്രന്മാരായിരുന്ന സതീശന്‍ നമ്പൂതിരിപ്പാടിന്റെയും ദിനേശന്‍ നമ്പൂതിരിപ്പാടിന്റെയും ഒക്കെ ഉപദേശങ്ങള്‍ സ്വീകരിക്കുവാനുള്ള ഭാഗ്യം അക്കാലയളവില്‍ ഗുരുവായൂരപ്പന്‍ തന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് പൂജയര്‍പ്പിക്കാന്‍ എത്തിയത്. ഭഗവാന്റെ കാരുണ്യം കൊണ്ട് അന്ന് ആ പൂജ കഴിഞ്ഞ് ശേഷം ഹരി നമ്പൂതിരിപ്പാട് എന്നോട് പറഞ്ഞു, അങ്ങ് ഇനിയും മേല്‍ശാന്തിയായി വരണം.  ഗുരുവായൂരപ്പന് അങ്ങയെ ഇഷ്ടമാണ്. എന്റെ പൂജയുടെ പ്രത്യേകതകളെക്കുറിച്ചോ അല്ലെങ്കില്‍ എന്റെ ചന്ദനംചാര്‍ത്തിന്റെ പ്രത്യേകതകളെക്കുറിച്ചോ ഒന്നുമല്ല അദ്ദേഹം പറഞ്ഞത്. ഗുരുവായൂരപ്പന് അങ്ങയെ ഇഷ്ടമാണ് എന്നുള്ള വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. അത് ഹരി നമ്പൂതിരിപ്പാടിലൂടെ നാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞതായും ആ നാരായണന്‍ നമ്പൂതിരിപ്പാടിലൂടെ ഗുരുവായൂരപ്പന്‍ പറഞ്ഞതായും ഞാനിന്നും വിശ്വസിക്കുന്നു.  

അന്ന് പൂജ സമര്‍പ്പിച്ച്, അത്താഴപ്പൂജ കഴിഞ്ഞ് ശീവേലി തൂവി തൃപ്പുകയും കഴിഞ്ഞ് ഗുരുവായൂരപ്പന്റെ മേല്‍ശാന്തി സ്ഥാനത്തിന്റെ അടയാളമായിട്ടുള്ള ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിയെ ഏല്‍പ്പിച്ച ശേഷം ആദ്യമായി ഗുരുവായൂരപ്പന്റെ മേല്‍ശാന്തിക്ക് ദേവസ്വത്തിന്റെ വകയായി ചില ഉപഹാരങ്ങളും അതോടൊപ്പം ഒരു സാക്ഷ്യപത്രവും ലഭിച്ചു. അഹങ്കാര ലേശമില്ലാതെ അഭിമാനത്തോടുകൂടി ഞാന്‍ പറയും ആ സാക്ഷ്യപത്രം എനിക്ക് നല്‍കിയത് നമ്മെ വിട്ടുപിരിഞ്ഞ ആരാധ്യനായ നാരായണന്‍ നമ്പൂതിരിപ്പാടാണെന്ന്. ഗുരുവായൂരപ്പന്റെ കൊടിമരച്ചുവട്ടില്‍വച്ച് അദ്ദേഹം സന്തോഷത്തോടുകൂടി എനിക്ക് ഈ സാക്ഷ്യപത്രം സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. വളരെ ആഴത്തിലുള്ള, പരന്ന വായനാശീലമുള്ള, അക്ഷരങ്ങളെ സ്‌നേഹിച്ച അദ്ദേഹം അക്ഷരസ്വരൂപനായ ഭഗവാന്റെ പാദങ്ങളിലേക്ക് എത്തിച്ചേര്‍ന്നു. പിതൃസ്ഥാനീയനായ അദ്ദേഹത്തിന്റെ സ്‌നേഹ സ്മരണകള്‍ക്കുമുമ്പില്‍ ഈ അക്ഷരപ്പൂക്കള്‍ സമര്‍പ്പിക്കുന്നു.

മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി

Tags: Guruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.