Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു

മയ്യനാട് പഞ്ചായത്ത് പരിധിയില്‍ തീരദേശ പാതയ്‌ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഏറെക്കുറെ ഭൂമാഫിയകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതിനു പിന്നില്‍ വിദേശികള്‍ വരെയുള്ളതായാണു അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 10:54 am IST
in Kollam

കൊല്ലം: ജില്ലയുടെ തീരങ്ങള്‍ ഭൂമാഫിയ കൈവശപ്പെടുത്തി അനധികൃത നിര്‍മാണങ്ങള്‍ നടത്തുന്നു. ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ചവറ മുതല്‍ കാപ്പില്‍ വരെയുള്ള പ്രദേശത്താണ് വ്യാപകമായി ഭൂമികച്ചവടം നടക്കുന്നത്.    ഇവിടെ ഏക്കറുകണക്കിന് ഭൂമി വിറ്റഴിക്കപ്പെട്ടതായാണു രജിസ്റ്റര്‍ ഓഫിസിലെ കണക്കുകള്‍. 

കൊല്ലം കോര്‍പ്പറേഷന്റെയും  മയ്യനാട് പഞ്ചായത്തിന്റെയും പരിധിയിലാണു ഏറ്റവുമധികം ഭൂമി വില്‍പ്പന നടക്കുന്നത്. തീരപരിപാലന നിയമപ്രകാരം തീരത്ത് 200 മീറ്ററിനുള്ളില്‍ വാണിജ്യാവശ്യത്തിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കര്‍ശന നിബന്ധന മറികടന്ന് പരവൂര്‍ മുന്‍സിപ്പല്‍ മേഖലയില്‍ റിസോര്‍ട്ടുകള്‍ വരെ നിര്‍മിച്ചു വരികയാണ്.  ജനവാസ പ്രദേശങ്ങളില്‍ ടൂറിസം അനുവദിക്കേണ്ടതില്ലെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.  

മയ്യനാട് പഞ്ചായത്ത് പരിധിയില്‍ തീരദേശ പാതയ്‌ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഏറെക്കുറെ ഭൂമാഫിയകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതിനു പിന്നില്‍ വിദേശികള്‍ വരെയുള്ളതായാണു അറിയുന്നത്. മയ്യനാട് പഞ്ചായത്തില്‍ മുക്കം മേഖലയില്‍ കായല്‍ തീരത്ത് ഹോം സ്റ്റേകള്‍ വ്യാപകമായി നണ്ടിര്‍മിക്കുകയാണ്. ഇവിടെ കായല്‍ തീരം ഭൂമാഫിയക്ക് പതിച്ചു നല്‍കുകയാണെന്ന ആരോപണം ശക്തമാണ്.

മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന ലോബിയും ഇവിടെയുണ്ട്. ഗ്രാമപഞ്ചായത്തും തീരദേശ പരിപാലന അതോറിറ്റിയും മാഫിയകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.  

അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. തീരദേശ പരിപാലന നിയമ പ്രകാരം 200 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതാണു ടൂറിസം മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നത്. വര്‍ക്കല കേന്ദ്രീകരിച്ചുള്ള ചില വന്‍കിട റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളാണ് ടൂറിസ്റ്റുകള്‍ എത്താന്‍ കൂടുതല്‍ സാധ്യതയുള്ള ഇവിടെ ഭൂമികച്ചവടത്തിനു നേതൃത്വം നല്‍കുന്നത്. വര്‍ധിച്ച ടൂറിസം സാധ്യതകളാണ് ഭൂമാഫിയ വന്‍വില നല്‍കി ഭൂമി വാങ്ങുന്നതിന് കാരണം.  

പണം ബാങ്ക് ഡ്രാഫ്റ്റായാണ് നല്കുന്നത്. പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചാണു കൈമാറ്റം കൂടുതലും. അതു കൊണ്ടു തന്നെ യഥാര്‍ത്ഥത്തില്‍ ഭൂമിവാങ്ങുന്നത് ആരെന്നതു വ്യക്തമല്ല. തീരദേശം കേന്ദ്രീകരിച്ചുള്ള ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന  ആവശ്യം ശക്തമായി മാറുകയാണ്.

Tags: Coastalടൂറിസംconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.