Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിരോധ വാക്‌സിന്‍ നൂറ് കോടിയിലേക്കെത്തുമ്പോള്‍

പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്ക് മരുന്നു ലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും വിതരണ ശൃംഖല സുതാര്യമാക്കുന്നതിന് സഹായകമായി. വാക്സിന്‍ സൗജന്യമായി നല്‍കി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 21, 2021, 05:00 am IST
in Editorial

കൊവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ രാജ്യം ഒരു നാഴികക്കല്ലുകൂടി പിന്നിടാനൊരുങ്ങുന്നു. കുത്തിവയ്‌പ് പരിപാടിയുടെ ഭാഗമായി  നല്‍കിയ വാക്സിന്റെ എണ്ണം 100 കോടിയ്‌ക്ക് അടുത്തെത്തി. പ്രതിരോധ കുത്തിവയ്‌പ് അതിവേഗത്തില്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമായ കേന്ദ്ര സര്‍ക്കാരിന്റെ  കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടിയാണിത്. ഏവര്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവയ്‌പു  നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്ക് മരുന്നു ലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും വിതരണ ശൃംഖല സുതാര്യമാക്കുന്നതിന് സഹായകമായി. വാക്സിന്‍ സൗജന്യമായി നല്‍കി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കി. രോഗമുക്തി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും(98.15%)പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.34%) തുടര്‍ച്ചയായി രണ്ട്  ശതമാനത്തില്‍ താഴെ നില്‍ക്കുന്നതും ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം എന്നതുമൊക്കെ കുത്തിവയ്‌പ് വിജയം കണ്ടതിന്റെ സൂചികകളാണ്.  

കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കാനുള്ള രാഷ്‌ട്രീയ നീക്കം തുടക്കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായി. രാജ്യത്ത് വാക്സിന്‍ ക്ഷാമം എന്ന് പ്രചരിപ്പിക്കുകയും വിദേശ രാജ്യങ്ങള്‍ക്കു മരുന്ന് നല്‍കിയതിനെ വിമര്‍ശിക്കുകയും ചെയ്തത് അതിന്റെ ഭാഗമായിരുന്നു. ഇന്ത്യയില്‍ വാക്സിന്‍ കിട്ടാതെ ജനം വലയുമ്പോള്‍ എന്തിന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു എന്ന ചോദ്യമാണ്, സോഷ്യലിസത്തിന്റേയും സര്‍വ്വരാജ്യ തൊഴിലാളികളുടേയും പേരില്‍ ഊറ്റം കൊള്ളുന്നവര്‍ പ്രചരിപ്പിച്ചത്. പാവപ്പെട്ടവര്‍ സൗജന്യമായും പാങ്ങുള്ളവര്‍ പണം കൊടുത്തും വാക്സിന്‍ സ്വീകരിക്കട്ടെ എന്നു കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ പോകാന്‍  ആളുണ്ടായിരുന്നു. എല്ലാവര്‍ക്കും സൗജന്യം വേണം എന്നതായിരുന്നു ആവശ്യം. കേരളത്തിലാണെങ്കില്‍ കൃത്രിമ വാക്സിന്‍ ക്ഷാമം സൃഷ്ടിച്ച് കേന്ദ്രവിരുദ്ധ മനസ്സ് ജനങ്ങളില്‍ ഉണ്ടാക്കാനുള്ള ശ്രമവും നടന്നു.  നല്‍കിയ മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യാതെ വിവിധ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുമ്പോള്‍, ഏതെങ്കിലും കേന്ദ്രത്തില്‍ മരുന്ന് ക്ഷാമം ഉണ്ടായാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരുകളാണെന്നത് മറച്ചുവെച്ച് മാധ്യമങ്ങളും കേന്ദ്രവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചൂട്ടൂപിടിച്ചു. ഭാരത സര്‍ക്കാരിന്റെ മികവുകണ്ട് അസൂയ തോന്നിയ ചില വിദേശരാജ്യങ്ങളും ഇടങ്കോലുമായി വന്നു.

ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കില്ലെന്നും രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്നുമുള്ള ബ്രിട്ടന്റെ തീരുമാനമായിരുന്നു അതില്‍ പ്രധാനം. ബ്രിട്ടന്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്‍പത് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യ നിര്‍മിച്ചു നല്‍കിയിരുന്നു. അത് ഉപയോഗിച്ചശേഷം പുതിയ വിലക്കുമായി ആ രാജ്യം വന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സ്ഥാപിക്കാന്‍ ഭാരതത്തിനായി.  മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെ അലങ്കോലപ്പെടുത്തുകയും രാജ്യാന്തര തലത്തില്‍ അനാവശ്യ ചേരിതിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ബ്രിട്ടന്റെ നടപടിയെ ശക്തമായി ഇന്ത്യ ചെറുത്തതോടെ അവര്‍ പിന്തിരിയുന്നതും ലോകം കണ്ടു. എല്ലാത്തരം വൈതരണികളേയും തരണം ചെയ്താണ് രാജ്യത്തെ പ്രതിരോധ കുത്തിവയ്‌പ് പ്രവര്‍ത്തനം മുന്നോട്ടുപോയത്.

പകര്‍ച്ചവ്യാധി ഗവേഷണ നിരീക്ഷണങ്ങളുടെ ശാക്തീകരണം, വാക്സിന്‍ വികസനം, സൂക്ഷ്മജീവികളിലൂടെ പകരുന്ന രോഗങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍, ആരോഗ്യ നയങ്ങള്‍ തുടങ്ങി നിലവിലെ  ആശങ്കകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. മരുന്ന്  സംയുക്തങ്ങള്‍, ചികിത്സാരീതികള്‍, വാക്സിന്‍ വികസനം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും കഴിഞ്ഞു.

നൂറോളം രാജ്യങ്ങള്‍ക്കായി ഇന്ത്യ 6.6 കോടി വാക്സിന്‍ ഡോസുകള്‍ സംഭാവന ചെയ്തിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഇത് രാജ്യത്തിന് വലിയ കീര്‍ത്തി ഉണ്ടാക്കി.  കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രിലിലാണ് വാക്സിന്‍ കയറ്റുമതി നിര്‍ത്തിയത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യ വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാക്സിന്‍ കയറ്റുമതി നിര്‍ത്തിയത് ആഗോള തലത്തില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ലക്ഷ്യത്തിലെത്താന്‍ തടസ്സമാവുമെന്നായിരുന്നു ആ രാജ്യങ്ങളുടെ വിലയിരുത്തല്‍.  അടുത്ത മാസം രാജ്യത്ത് 30 കോടി കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്നും ആഭ്യന്തര ആവശ്യത്തിന് ശേഷം വരുന്നവ കയറ്റുമതി ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുണ്ട്.  രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍  മുന്‍ഗണന നല്‍കുക എന്നും മന്ത്രി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് ഇന്ത്യ. ലോകത്തിന്റെ മരുന്നു ഫാക്ടറിയായി രാജ്യത്തിനു മാറാന്‍ കഴിയുമെന്ന പാഠവും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു.

Tags: indiacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.