Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃകാസുരന്‍ അഥവാ ഭസ്മാസുരന്‍

ഈ ചോദ്യത്തിനു ഉത്തരമായി വൃകാസുര കഥയാണ് പറഞ്ഞത്. പണ്ടൊരസുരനുണ്ടായിരുന്നു. വൃകന്‍ എന്നാണ് പേര്. അവന് ലോകജേതാവാകണമെന്ന് ആഗ്രഹം ജനിച്ചു. അതിനു വരബലം വേണം. വരം നല്‍കുന്ന മൂര്‍ത്തിത്രയത്തില്‍ ശിവനാണ് ക്ഷിപ്രപ്രസാദി. അതിനാല്‍ തപസ്സ് ശിവനെക്കുറിച്ചായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 1, 2021, 09:28 pm IST
in Samskriti

ഭഗവാന്റെ കഥകള്‍കേട്ട് പരീക്ഷിത്തിന് ഒരു സംശയം ജനിച്ചു. വിഷ്ണുഭഗവാന്‍ ലക്ഷ്മീസമേതനാണ്. എന്നാല്‍ വിഷ്ണുഭക്തന്മാര്‍ ദരിദ്രകുക്ഷികളും. ശിവനാകട്ടെ സര്‍വ്വസംഗപരിത്യാഗി. ശിവഭക്തന്മാരോ സമ്പല്‍സമൃദ്ധരും ഇതെന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്?

ഈ ചോദ്യത്തിനു ഉത്തരമായി വൃകാസുര കഥയാണ് പറഞ്ഞത്. പണ്ടൊരസുരനുണ്ടായിരുന്നു. വൃകന്‍ എന്നാണ് പേര്. അവന് ലോകജേതാവാകണമെന്ന് ആഗ്രഹം ജനിച്ചു. അതിനു വരബലം വേണം. വരം നല്‍കുന്ന മൂര്‍ത്തിത്രയത്തില്‍ ശിവനാണ് ക്ഷിപ്രപ്രസാദി. അതിനാല്‍ തപസ്സ് ശിവനെക്കുറിച്ചായി.  

ഉഗ്രതപസ്സാണ് വൃകന്‍ അനുഷ്ഠിച്ചത്. തന്റെ ശരീരഭാഗം മുറിച്ച് ആ മാംസം അഗ്നിയിലിട്ടായിരുന്നു തപസ്സ്. ആറു ദിവസം അപ്രകാരം തപസ്സു ചെയ്തു. ശരീരത്തിന്റെ എല്ലാ ഭാഗത്തേയും മാംസം ഇതുപോലെ അരിഞ്ഞെടുത്ത് അഗ്നിയിലിട്ടു. ഏഴാം ദിവസവും തപസ്സു തുടര്‍ന്നു. ഏഴാം ദിവസം സ്വന്തം തല തന്നെ വെട്ടി തീയിലിടാന്‍ വൃകന്‍ നിശ്ചയിച്ചു.

തല വെട്ടാനായി വൃകന്‍ വാളോങ്ങി. ഉടന്‍ ശിവന്‍ പ്രത്യക്ഷനായി. അതോടെ വൃകന്റെ ശരീരത്തിലെ എല്ലാ വ്രണങ്ങളും അപ്രത്യക്ഷമായി. പൂര്‍വ്വാധികം ശക്തനും ശരീരകാന്തിയുള്ളവനുമായി. എന്തുവരമാണ് നിനക്കുവേണ്ടത് എന്ന ശിവഭഗവാന്റെ ചോദ്യത്തിന് വൃകന്‍ പറഞ്ഞു: ‘ഞാന്‍ ആരുടെ ശിരസ്സില്‍ തൊടുന്നുവോ അവന്‍ ഉടന്‍ ഭസ്മമായിത്തീരണം.’

ശിവന്‍ ‘തഥാസ്തു’ (അങ്ങനെ ഭവിക്കട്ടെ) എന്നു പറഞ്ഞ് വൃകനെ അനുഗ്രഹിച്ചു.

അനുഗ്രഹം വാങ്ങിയ വൃകന് തന്റെ വരബലം ഒന്ന് പരീക്ഷിച്ചറിയണമെന്നു പറഞ്ഞു. ‘ആരുടെ തലയില്‍ കൈ വച്ചു ഞാന്‍ പരിശോധിക്കും.’ അടുത്തൊന്നും ആരുമില്ല. അതിനാല്‍ അങ്ങയുടെ തലയില്‍ തൊട്ടു വരബലം പരിശോധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങു തന്നെ വരബലം അങ്ങയില്‍ത്തന്നെ പരിശോധിക്കുമല്ലോ.

നീല പാത്രത്തിലെ വരദാന ഫലം ശിവന്‍ അനുഭവിച്ചു. വൃകാസുരന്റെ വക്രബുദ്ധി കണ്ട പരമശിവന്‍ ഓടി സ്ഥലം വിട്ടു. പക്ഷേ പിന്നാലെ വൃകാസുരനും കൂടി. ഓടിഓടി ബഹുദൂരം ചെന്നപ്പോള്‍ ശ്രീഹരി സഹായത്തിനെത്തി. വൃകാസുരനെ വഴിക്കു തടഞ്ഞു. വടുരൂപിയായ വിഷ്ണു പറഞ്ഞു.

ഹേ! വൃകാസുരാ അങ്ങു ഓടിത്തളരുന്നതെന്തിന്?

വൃകാസുരന്‍ പറഞ്ഞു. ‘എനിക്ക് പരമശിവന്‍ ഒരു വരം തന്നു. ആ വരത്തിനു ശക്തിയുണ്ടോ എന്നറിയാന്‍ അദ്ദേഹത്തില്‍ത്തന്നെ പ്രയോഗിച്ചുനോക്കാനാണ്.’

ശ്രീഹരി ചോദിച്ചു. പരമശിവന്റെ വരത്തിനു ശക്തിയുണ്ടെന്നു അങ്ങു കരുതുന്നുണ്ടോ? ആ വരബലത്തെക്കുറിച്ചു സംശയിക്കുന്നതു തന്നെ വരബലത്തെ നഷ്ടമാക്കുന്നതാണ്. കൂടാതെ ശിവന്‍ ദക്ഷശാപത്താല്‍ ദുര്‍ബ്ബലനുമാണ്. അങ്ങക്കു വേണമെങ്കില്‍ ആരുടെ തലയിലും കൈ വച്ചു നോക്കാം. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സംശയമുണ്ടെങ്കില്‍ തലയന്വേഷിച്ചു ഓടേണ്ട ഒരു കാര്യവുമില്ല. സ്വന്തം തല തന്നെയില്ലെ?

വിഷ്ണുവിന്റെ മായയിലും വാക്കിലും വൃകന്‍ വീണു. ശരിയാണല്ലോ ശിവനു ശക്തിയുണ്ടെങ്കില്‍ സതീദേവിക്ക് ജീവഹാനി വരുമോ? ഞാന്‍ തപസ്സു ചെയ്തത് സ്വന്തം ജന്മം പാഴാക്കാനായിരുന്നു എന്നു പറഞ്ഞു സ്വന്തം തലയില്‍ത്തന്നെ കൈ വച്ചു. തലയില്‍ കൈവച്ചതും വൃകാസുരന്‍ ഒരു ചാരക്കൂമ്പാരമായി. അവന്‍ ഭസ്മാസുരന്‍ എന്ന പേരിനും അര്‍ഹനായി.  

ശ്രീഹരി അത്രവേഗം പ്രസാദിക്കില്ല. പ്രസാദിച്ചാലും ഭക്തന് ഹിതമായ വരദാനം മാത്രമേ നല്‍കൂ. അനുഗ്രഹിക്കാനുള്ളവരുടെ സകല സമ്പത്തും ആദ്യം നശിപ്പിക്കും. അവരുടെ അഹന്ത പരിപൂര്‍ണമായിട്ടും അകറ്റും. അതിനുശേഷം അനുഗ്രഹം ചൊരിയും. മഹാബലിക്കും അതുതന്നെയല്ലെ ഉണ്ടായത്?

മുകുന്ദന്‍ മുസലിയാത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.