Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭഗത് സിങ്ങും പാകിസ്ഥാന്‍ സര്‍ക്കാരും

24-ാമത്തെ വയസ്സില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച ആ മഹാനുഭാവനെ ബഹുമാനത്തോടെ നാം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. 1907 സപ്തംബര്‍ 28 ന് പഞ്ചാബ് പ്രവിശ്യയിലെ ലായ്പൂരിലാണ് ജനനം. 1931 മാര്‍ച്ച് 23 ന് ഇതേ പ്രവിശ്യയിലുള്ള ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് വധശിക്ഷയ്‌ക്കും വിധേയനായി

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 1, 2021, 05:15 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

സര്‍ദാര്‍ ഭഗത് സിങ് എന്ന ധീര വിപ്ലവകാരിയുടെ 114-ാമത്തെ ജന്മവാര്‍ഷികം കടന്നുപോയിരിക്കുന്നു. ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമാണ് ഭഗത്‌സിങ്.  വാക്കുകളാല്‍ വര്‍ണിക്കാനാവാത്ത വിധം നിസ്സീമമാണ് അദ്ദേഹത്തിന്റെ സേവന പ്രവൃര്‍ത്തികള്‍. 24-ാമത്തെ വയസ്സില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച ആ മഹാനുഭാവനെ ബഹുമാനത്തോടെ നാം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. 1907 സപ്തംബര്‍ 28 ന് പഞ്ചാബ് പ്രവിശ്യയിലെ ലായ്പൂരിലാണ് ജനനം. 1931 മാര്‍ച്ച് 23 ന് ഇതേ പ്രവിശ്യയിലുള്ള ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് വധശിക്ഷക്കും വിധേയനായി.  നിര്‍ഭാഗ്യവശാല്‍ ഇവ രണ്ടും വിഭജനാനന്തരം ഇന്ന് പാക്കിസ്ഥാന്റെ അധീനതയിലാണ്. ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ വേരുകള്‍ പൊട്ടിയ പല സ്ഥലങ്ങളും അയല്‍ക്കാരുടെ കയ്യിലായി. അതിന്റെ സ്മരണയെ ദ്യോതിപ്പിക്കും വിധമുള്ള സ്മാരകങ്ങള്‍ ഇവിടൊട്ട് ഇല്ലതാനും. സൂര്യ സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിഖ്യാത സായുധ വിപ്ലവമായ ചിറ്റഗോങ് വിപ്ലവത്തിന് സാക്ഷ്യം വഹിച്ച ചിറ്റഗോങ് എന്ന തുറമുഖ നഗരം ബംഗ്ലാദേശിന്റെ കീഴിലാണ്. ഇവിടെ അതിന്റെ സ്മരണ നിലനിര്‍ത്താന്‍ തക്കതായതൊന്നും ഇല്ല. ആ ധീര വിപ്ലവകാരികളുടെ ത്യാഗത്തിന്റെ ഫലമാണ് ആ ദേശത്തിന്റെ സ്വാതന്ത്ര്യം എന്ന് അവര്‍ അറിയുന്നില്ല.

പഞ്ചാബ്, ബംഗാള്‍ എന്നീ പ്രവിശ്യകളുടെ സിംഹഭാഗവും വിഭജനത്തില്‍ നമുക്ക് നഷ്ടമായി. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ശക്തമായ ഇടപെടല്‍ നിമിത്തമാണ് ബംഗാളിന്റെ ഒരംശം ഭാരതത്തില്‍ നിലനില്‍ക്കുന്നത്. നെഹ്‌റു ബംഗാളിനെ പൂര്‍ണമായും പാക്കിസ്ഥാനു നല്‍കാന്‍ തീരുമാനിച്ചതായിരുന്നു. അങ്ങനെ പല ധീര വീര ഭാരതീയരുടെ ജന്മഭൂമിയും കര്‍മ്മ മണ്ഡലവും അന്യനാട്ടിലായി!! ഇവരില്‍ ഒരാളാണ് ഭഗത് സിങ്. അദ്ദേഹം ജനിച്ചത് ലായ്പൂരിലായിരുന്നു. അവിടെയുള്ള ഡിഎവി സ്‌കൂളിലും ലാഹോറിലുള്ള നാഷണല്‍  കോളേജിലുമായി വിദ്യാഭ്യാസം. ഭഗത് സിങ്ങിന്റെ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ നഗരമായിരുന്നു. പഞ്ചാബ് കേസരി ലാലാ ലജ്പത് റായിയെ മാരകമാംവിധം പരിക്കേല്‍പ്പിച്ചതും അതിന്റെ പ്രതികാരമായി ജെ.പി. സാന്റേഴ്‌സനെ വധിച്ചതും ഇവിടെ വച്ചാണ്. ഇവിടുത്തെ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചതും വധശിക്ഷയ്‌ക്ക് വിധേയനാക്കിയതും. നെഹ്‌റുവിന്റെ പൂര്‍ണ സ്വരാജ് പ്രഖ്യാപനം ഇവിടെ വച്ചായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഭഗത് സിങ്ങിന്റെ സ്മരണകളെ ദ്യോതിപ്പിക്കുംവിധമുള്ള സ്മാരകങ്ങള്‍ ഇവിടെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. അദ്ദേഹം പഠിച്ച നാഷണല്‍ കോളജും തടവില്‍ പാര്‍പ്പിച്ച ലാഹോര്‍ സെന്‍ട്രല്‍ ജയിലും ഇന്ന് നാശത്തിന്റെ വക്കിലാണ്. വളരെക്കാലം മുന്‍പുതന്നെ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയ സ്ഥലം ഇടിച്ചു നിരത്തി ചത്വരം നിര്‍മിച്ചു. ഈ ചത്വരത്തിനു ഭഗത് സിങ് ചൗക്ക് എന്ന് നാമകരണം ചെയ്യണമെന്നുള്ള പ്രദേശവാസികളുടെ അഭ്യര്‍ത്ഥനയോട് മുഖം തിരിച്ചു നില്‍ക്കുകയാണ് പാക് ഭരണകൂടം. വിഭജനം കഴിഞ്ഞ ഉടനെ ലായ്പൂരിനെ ഫൈസാബാദ് ആക്കിയിരുന്നു. ഭഗത് സിങ്ങിന്റെ ത്യാഗത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ പല പാക് പത്രങ്ങളും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചെങ്കിലും ഇതൊന്നും നമ്മളെ ബാധിക്കുന്നില്ല എന്നതാണ്  പാക് സര്‍ക്കാര്‍ സമീപനം. പുതിയ തലമുറയ്‌ക്ക് ഭഗത് സിങ് അജ്ഞനാണ്, ചിലര്‍ക്ക് നേരിയ ഒരോര്‍മയുണ്ട്. പഴയ തലമുറയ്‌ക്ക് ഭഗത് സിങ്ങിനെ നല്ലവണ്ണം അറിയാം.

ഒരു സിക്കുകാരനായതുകൊണ്ടാണ് ഭഗത് സിങ്ങിന് ഈ നിലവന്നതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍  ഭഗത് സിങ്ങിനെക്കുറിച്ചെഴുതിയ ‘വിത്തൗട്ട് ഫിയര്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതിനു പ്രാധാന്യം  

നല്‍കിയിട്ടില്ല. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയില്‍ (രക്തസാക്ഷി, പ്രണതാ ബുക്‌സ് കൊച്ചി)ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനായിട്ടില്ല.  ബിബിസി ഇതേക്കുറിച്ച്  ഹ്രസ്വമായൊരു ഫീച്ചര്‍ ചെയ്തു. അന്താരാഷ്‌ട്ര തലത്തില്‍ എത്തിച്ചു. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ മനസ്സു മാറ്റിയിട്ടില്ല, ലിബറലുകള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

സംപ്രീത് പണിക്കര്‍

Tags: പാക്കിസ്ഥാന്‍ഭഗത് സിങ്ങ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

റേസിംഗ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്പോര്‍ട്സ് കാറുകള്‍ പുറത്തിറക്കി മെഴ്സിഡസ് ബെന്‍സ്

സൂംബ ഡാൻസ് അല്പവസ്ത്രം ധരിച്ച് ആടിപ്പാടുന്ന രീതി; വിമർശനവുമായി സമസ്‌ത യുവജന വിഭാഗവും ലീഗ് അനുകൂല സുന്നി നേതാക്കളും

കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ പിടിയിൽ, തൃണമൂൽ കോൺഗ്രസ് നേതാവ് പ്രധാന പ്രതി

കെ എച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പൂജയും ഡേറ്റ് ലോഞ്ചിങ്ങും നടന്നു

പാൻ ഇന്ത്യൻ ചിത്രം “കണ്ണപ്പ” തിയേറ്ററുകളിൽ

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

ഉടുമ്പൻചോല വിഷനിലെ “മെമ്മറി ബ്ലൂസ്” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; വമ്പൻ ആക്ഷൻ രംഗങ്ങളൊരുക്കി അൻപറിവ്‌ മാസ്റ്റേഴ്സ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies