Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉത്തമ ഭക്തിയുടെ മാര്‍ഗ്ഗം

മനുഷ്യന്‍ ഈശ്വരാംശമാകയാല്‍ ഈശ്വരനാകുന്ന പൂര്‍ണ്ണതയുടെ ഒരു നേരിയ ബോധം അവനിലുണ്ട്. എന്നാല്‍ അതു വിത്തിലെ വൃക്ഷംപോലെ മറഞ്ഞിരിക്കുകയാണ്. അതുകാരണം ആത്മസ്വരൂപമായ ആ പൂര്‍ണ്ണതയെ പ്രാപിക്കാനുള്ള വെമ്പല്‍ ഓരോ ജീവനിലുമുണ്ട്. ഈ വെമ്പലില്‍നിന്നാണ് നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആഗ്രഹങ്ങളും ഉടലെടുക്കുന്നത്. ഓരോ ലോകവസ്തുക്കളെ കണ്ട്, ഇതുകിട്ടിയാല്‍ സുഖമാകും, ഇതുകിട്ടിയാല്‍ സന്തോഷമാകും എന്നു ജീവന്‍ മോഹിക്കുന്നു. അവയെ പ്രാപിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Sep 26, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മക്കളേ,  

മനുഷ്യന്‍ ഈശ്വരാംശമാകയാല്‍ ഈശ്വരനാകുന്ന പൂര്‍ണ്ണതയുടെ ഒരു നേരിയ ബോധം അവനിലുണ്ട്. എന്നാല്‍ അതു വിത്തിലെ വൃക്ഷംപോലെ മറഞ്ഞിരിക്കുകയാണ്. അതുകാരണം ആത്മസ്വരൂപമായ ആ പൂര്‍ണ്ണതയെ പ്രാപിക്കാനുള്ള വെമ്പല്‍ ഓരോ ജീവനിലുമുണ്ട്. ഈ വെമ്പലില്‍നിന്നാണ് നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആഗ്രഹങ്ങളും ഉടലെടുക്കുന്നത്. ഓരോ ലോകവസ്തുക്കളെ കണ്ട്, ഇതുകിട്ടിയാല്‍ സുഖമാകും, ഇതുകിട്ടിയാല്‍ സന്തോഷമാകും എന്നു ജീവന്‍ മോഹിക്കുന്നു. അവയെ പ്രാപിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു.  

ഒടുവില്‍ പ്രാപിക്കുമ്പോള്‍ ഒരു സുഖം അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ സുഖം ക്ഷണികമാണ്. അടുത്ത നിമിഷം തന്നെ അവന്‍ അസംതൃപ്തനാകുന്നു. വീണ്ടും മറ്റൊരു വസ്തുവിനെ തേടുന്നു. ഒടുവില്‍ നശ്വരമായ ലോകവസ്തുക്കള്‍ക്കൊന്നും താന്‍ തേടുന്ന  പൂര്‍ണ്ണത തരാന്‍ കഴിയില്ലെന്നു ബോധിച്ച് ജീവന്‍ ഈശ്വരനിലേക്കു തിരിയുന്നു. നിത്യനും പൂര്‍ണ്ണനുമായ ഈശ്വരനില്‍ അവന്‍ തന്റെ സാഫല്യവും സംതൃപ്തിയും കണ്ടെത്തുന്നു. അങ്ങനെയുള്ള ഭക്തന്‍ ചെയ്യുന്ന ഓരോ കര്‍മ്മവും ഈശ്വരാരാധനയാണ്, ഈശ്വരപൂജയാണ്. അതുകൊണ്ടുതന്നെ കര്‍മ്മത്തിന്റെ ഫലം തനിക്കു വേണം എന്നു ഭക്തന്‍ ആഗ്രഹിക്കുന്നില്ല. ‘ഈശ്വരാ, അവിടുത്തെ ഇച്ഛയാല്‍, അവിടുത്തെ ശക്തികൊണ്ട്, അവിടുത്തേയ്‌ക്കു വേണ്ടി ഈ കര്‍മ്മം ചെയ്യുന്നു. ഞാനവിടുത്തെ വെറും ഒരു ഉപകരണം മാത്രമാണ്,’ എന്നാണ് ഭക്തന്റെ ഭാവം.  

ഹൃദയത്തില്‍ ഈശ്വരപ്രേമം വളരുമ്പോള്‍ മനസ്സ് ഈശ്വരസ്മരണയില്‍ത്തന്നെ മുഴുകും. തന്റെ സര്‍വ്വസ്വവുമായ ഭഗവാനില്‍ ഏകാന്തഭക്തിയാണ് ഭക്തന്‍ ആഗ്രഹിക്കുന്നത്. ഈശ്വരനെയൊഴിച്ച് മറ്റൊന്നിലും ഭക്തന് ശ്രദ്ധയോ താല്പര്യമോ ഇല്ലാതാകും.  

ഇതു പറയുമ്പോള്‍ സൂര്‍ദാസിന്റെ കഥയാണ് ഓര്‍ക്കുന്നത്. ജന്മനാ അന്ധനായ ഭക്തകവി സൂര്‍ദാസ് വൃന്ദാവനത്തിലേക്കു പോകുകയായിരുന്നു. അപ്പോള്‍ എവിടെനിന്നോ ഒരു കുട്ടി വൃദ്ധനായ സൂര്‍ദാസിനെ സഹായിക്കാനായി എത്തി. അവന്റെ സംഭാഷണവും മറ്റും കേട്ട് സൂര്‍ദാസിന് അവനോട് വല്ലാത്ത ആകര്‍ഷണം തോന്നി. അങ്ങനെ അവര്‍ ഒന്നിച്ച് നടന്നു നടന്ന് വൃന്ദാവനത്തിലെത്താറായി.അപ്പോള്‍ ഒരു ചിന്ത സൂര്‍ദാസിന്റെ മനസ്സില്‍ തെളിഞ്ഞു. ‘ഇവന്‍ സാക്ഷാല്‍ കണ്ണന്‍’ തന്നെ. പെട്ടെന്ന് സൂര്‍ദാസ് മുന്നോട്ടാഞ്ഞ് ഇരുകൈകള്‍ക്കൊണ്ടും കണ്ണനെ വാരിപ്പുണര്‍ന്നു. എന്നാല്‍ കണ്ണന്‍ കുതറി ഓടി അപ്രത്യക്ഷനായി. അപ്പോള്‍ സൂര്‍ദാസ് പറഞ്ഞു. ‘അന്ധനായ എന്റെ കൈകളില്‍ നിന്നും കുതറി ഓടാന്‍ നിനക്കു സാധിക്കും. എന്നാല്‍ എന്റെ ഹൃദയത്തില്‍നിന്നും കുതറി ഓടാന്‍ നിനക്കൊരിക്കലും ആവില്ല.’ ആ ഭക്തി കണ്ടു സംപ്രീതനായ ഭഗവാന്‍ സൂര്‍ദാസിന്റെ കണ്ണിനു കാഴ്ച നല്‍കി. കണ്ണന്റെ രൂപം സൂര്‍ദാസ് കണ്‍കുളിര്‍ക്കെ കണ്ടു. എന്നാല്‍ സൂര്‍ദാസ് അടുത്ത ക്ഷണം ഇങ്ങനെ അപേക്ഷിച്ചു. ‘കൃഷ്ണാ,  ഈ കാഴ്ച തിരിച്ചെടുക്കൂ. നിന്റെ രൂപം കണ്ട ഈ കണ്ണുകള്‍ക്കൊണ്ട് ഇനി ഈ ലോകത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ കൃഷ്ണന്‍ അത് അംഗീകരിച്ചു. സൂര്‍ദാസ്  പിന്നെയും അന്ധനായി. സദാ കൃഷ്ണലീലകള്‍  പാടിയും കീര്‍ത്തനങ്ങള്‍ രചിച്ചും ആ ഭക്തന്‍ എപ്പോഴും പ്രേമഭക്തിയുടെ ലഹരിയില്‍ ജീവിച്ചു. ബാഹ്യമായി അന്ധനായിരുന്നെങ്കിലും ഉള്‍ക്കണ്ണുകൊണ്ട് എന്നും എവിടെയും അദ്ദേഹം കണ്ണനെത്തന്നെ ദര്‍ശിച്ചു.  

ഈശ്വരനോട് ഏകാന്തപ്രേമം വരുമ്പോള്‍ ലോകവും ലോകത്തിന്റെ ആകര്‍ഷണങ്ങളും നിരര്‍ത്ഥകമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ക്രമേണ ഈ ഭാവത്തെയും അതിക്രമിക്കും, പ്രകൃതിയും സര്‍വ്വജീവജാലങ്ങളും ഈശ്വരന്റെ വിഭൂതിയായി ഭക്തന് അനുഭവപ്പെടും.  

ഭക്തിയുടെ പൂര്‍ണ്ണതയില്‍ പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി ഭക്തന്‍ ദര്‍ശിക്കുന്നു. അവിടെ പിന്നെ തള്ളാനും കൊള്ളാനും ഒന്നുമില്ല. ഓരോ അണുവിലും ഈശ്വരചൈതന്യം തുടിച്ചു നില്‍ക്കുകയാണ്.ഭക്തന്‍ പുഴുവിലും പുല്‍ക്കൊടിയിലും ഈശ്വരനെ ദര്‍ശിച്ച് ആരാധിക്കുന്നു. ഒരു ഉറുമ്പിനെപ്പോലും നമസ്‌ക്കരിക്കുന്ന ഭാവം അവ

നില്‍ വളരുന്നു. അതുകൊണ്ടാണ് പറയുന്നത് സര്‍വ്വതിനോടുമുള്ള ആദരവ്, എല്ലാത്തിനോടുമുള്ള ആരാധന, സ്വീകരിക്കല്‍ മനോഭാവം, വിനയം ഇതൊക്കെയാണ് യഥാര്‍ത്ഥ ഭക്തി. മറ്റുള്ളവരില്‍, ഈശ്വരനെ ദര്‍ശിച്ച് സ്‌നേഹിക്കുക, സേവിക്കുക. അതാണ് ഉത്തമ ഭക്തിയുടെ മാര്‍ഗ്ഗം.

മാതാ അമൃതാനന്ദമയീ ദേവി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ അവിടെ കയറി ഇന്ത്യ അടിക്കും ; യൂറോപ്പിൽ നിന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ജയശങ്കർ

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംഘര്‍ഷത്തിന് ആസൂത്രിത നീക്കങ്ങളുമായി മതഭീകര സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനും നീക്കം

World

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

Kerala

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

പുതിയ വാര്‍ത്തകള്‍

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: പരാതി തെളിഞ്ഞതോടെ 3 ജീവനക്കാരികളും ഒളിവിൽ, ഹാജരാകാൻ വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

ഇന്ത്യയുടെ നീക്കം തുർക്കിയെ തളർത്തും ഒപ്പം പാകിസ്ഥാനെയും : പ്രധാനമന്ത്രി മോദിയുടെ സൈപ്രസ് സന്ദർശനം മറ്റൊരു സർജിക്കൽ സ്ട്രൈക്ക് തന്നെ

പെന്തക്കോസ്ത് പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക: എറണാകുളത്തെ ഓഡിറ്റോറിയം ഉടമ അറസ്റ്റിൽ

ജനങ്ങൾ പട്ടിണി , പക്ഷേ പാകിസ്ഥാൻ ആയുധങ്ങളുടെ പുറകെ ! അയൽ രാജ്യം പ്രതിരോധ ബജറ്റ് ഇരുപത് ശതമാനം വർദ്ധിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies