Categories: Kerala

ചാരന്മാരുടെ വക്രദൃഷ്ടി കേരള വര്‍മ്മ കോളേജില്‍; ചൈനയുടെ മുഖം മിനുക്കി വെള്ളപൂശുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

ഗാല്‍വന്‍ സംഭവവും അഫ്ഗാന്‍ സംഭവവും ചൈനയുടെ തനിനിറം പുറത്ത് കൊണ്ടുവന്നതാണ്. ഇതിന്റെ മറപിടിച്ച് ചൈനീസ് സര്‍ക്കാരിനെ പിന്തുണക്കുന്ന ഇടത് ബുദ്ധികേന്ദ്രമാണ് ഇതിന് പിന്നില്‍.

Published by

തിരുവനന്തപുരം: ചൈനീസ് അഞ്ചാം പത്തിക്കാര്‍ കേരളത്തില്‍ ചൈനയുടെ മുഖം മിനുക്കി വെള്ളപൂശുന്നുവെന്ന് ബിജേപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ചൈന കമ്മൂണിസ്റ്റ് പാര്‍ട്ടിയുടേയും ചൈനീസ് സര്‍ക്കാരിന്റേയും സാമ്പത്തിക സഹായം മേടിച്ച് ചൈനക്ക് വേണ്ടി പ്രചാരവേല നടത്തുന്നത് ദേശദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗാല്‍വന്‍ സംഭവവും അഫ്ഗാന്‍ സംഭവവും ചൈനയുടെ തനിനിറം പുറത്ത് കൊണ്ടുവന്നതാണ്. ഇതിന്റെ മറപിടിച്ച് ചൈനീസ് സര്‍ക്കാരിനെ പിന്തുണക്കുന്ന ഇടത് ബുദ്ധികേന്ദ്രമാണ് ഇതിന് പിന്നില്‍. സിപിഎം സംസ്ഥന സെക്രട്ടറി വിജയ രാഘവന്റെ ഒത്താശയോടെയാണ് കോളേജ് പ്രിന്‍സിപ്പല്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ പരിപാടി ബാഹ്യമായ സിപിഎം സമ്മര്‍ദ്ദം മൂലമാണ് നടക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ചൈനയുടെ പിആര്‍ ഏജന്റായി സിപിഎം സെകട്ടറി മാറിയിരിക്കുന്നു.

ഈ പരിപാടിയുടെ സംഘാടകന്‍ പ്രൊഫ്. പ്രമോദ് തീവ്ര എസ്എഫ്‌ഐ നേതാവായിരുന്നു. പലപ്രാവിശ്യം ചൈനീസ് സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചൈന സന്ദര്‍ശിച്ചാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പിന്തുണയോടെയുള്ള ഈ അഞ്ചാം പത്തി ചാരപ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും അന്വേഷിക്കണം. ഇത് പഠനമല്ലെന്നും വാഴ്‌ത്തലാണെന്നും ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

നിലവിലെ ചൈനയുടെ അന്തര്‍ദേശീയ, ദേശീയ സമീപനം ലോക രാജ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. കോവിഡും, അഫ്ഗാനും ഗാല്‍ വന്‍ ഏറ്റുമുട്ടലും ഇന്ത്യന്‍ സൈനീകരെ ക്രൂരമായി വധിച്ചതും ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ ഭാരതസര്‍ക്കാര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ചൈനയുടെ പണം മേടിച്ച് മുഖം മിനുക്കുന്നത്.

ചൈനയെ ഗ്ലോറിഫൈ ചെയ്യുന്നത് പാക്കിസ്ഥാനെ ഗ്ലോറിഫൈ ചെയ്യുന്നതിന് തുല്യമാണ്. ഇത് രാജ്യ സ്‌നേഹികള്‍ ഏതിര്‍ക്കണമെന്നും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക