Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹഖാനി ശൃംഖലയെ അഫ്ഗാനില്‍ അധികാരത്തിലേറ്റാന്‍ പാകിസ്ഥാന്‍; കാബൂളിലെ ഇന്ത്യന്‍ എംബസിയെ ആക്രമിക്കാന്‍ ഐഎസ് ഐ ഉപയോഗിച്ചത് ഹഖാനി ഗ്രൂപ്പിനെ

എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന മുല്ല ബരാദറെ പുറത്താക്കി ഹഖാനി ശൃംഖലയെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് പാകിസ്ഥാന്‍. ഇതിനായാണ് പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയുടെ തലവന്‍ ലഫ്. ജനറല്‍ ഫെയ്‌സ് ഹമീദ് എത്തിയിരിക്കുന്നതെന്ന് പറയുന്നു.

Janmabhumi Online by Janmabhumi Online
Sep 5, 2021, 10:33 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കാബൂള്‍: എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന മുല്ല ബരാദറെ പുറത്താക്കി ഹഖാനി ശൃംഖലയെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് പാകിസ്ഥാന്‍. ഇതിനായാണ് പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയുടെ തലവന്‍ ലഫ്. ജനറല്‍ ഫെയ്‌സ് ഹമീദ് എത്തിയിരിക്കുന്നതെന്ന് പറയുന്നു.  

ഐഎസ് ഐ തലവന്‍ ലഫ്. ജനറല്‍ ഫെയ്‌സാണ് മുല്ല ബരാദര്‍ വിഭാഗവും ഹഖാനി ഗ്രൂപ്പും തമ്മിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് മധ്യസ്ഥത വഹിക്കുന്നത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറച്ച് താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തിനാണ്  ഐഎസ് ഐ തലവന്‍ കാബൂളില്‍ എത്തിയിരിക്കുന്നതെങ്കിലും   ഹഖാനി ശൃംഖലയ്‌ക്ക് അനുകൂലമായി കരുക്കള്‍ നീക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഹഖാനി ഗ്രൂപ്പിന് ആയുധങ്ങളും സൈനികപിന്തുണയും നല്‍കുക എന്നതും പാകിസ്ഥാന്റെ ലക്ഷ്യമാണ്.  

ഇതിന് കാരണമുണ്ട്. പാകിസ്ഥാനും ഹഖാനി ശൃംഖലയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ആക്രമണം നടത്താന്‍ ഐഎസ് ഐ ഉപയോഗിച്ചത് ഹഖാനി ശൃംഖലയെയാണ്. ഹഖാനി ശൃംഖലയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന മറ്റൊരു തീവ്രവാദസംഘമാണ് അല്‍ ഖ്വെയ്ദ. ഇതും പാകിസ്ഥാന്റെ പിന്തുണയുള്ള ഗ്രൂപ്പാണ്. വര്‍ഷങ്ങളോളം അല്‍ ഖ്വെയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന് പാകിസ്ഥാനില്‍ ഒളിച്ചിരിക്കാന്‍ സാധിച്ചത് പാക് സര്‍ക്കാരിന്റെ ഈ പിന്തുണ കാരണമാണ്.  

ഹക്കാനി ശൃംഖയുടെ നേതാക്കള്‍ സിറാജുദ്ദീന്‍ ഹഖാനിയും അനസ് ഹഖാനിയുമാണ്.  താലിബാന്റെ തീവ്രമുഖമാണ് ഹക്കാനി ശൃംഖല. സുന്നി പഷ്തൂണ്‍ സമുദായക്കാരുടെ തീവ്രവാദസംഘടന. സിറാജുദ്ദീന്‍ ഹഖാനി പാകിസ്ഥാനിലാണ് ബാല്യം ചെലവഴിച്ചത്. താലിബാനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിന്‍റേത്. പണ്ട് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി. ഗറില്ല യുദ്ധതന്ത്രങ്ങളിലൂടെ യുഎസിനെ നേരിട്ട ഹഖാനി ശൃംഖലയുടെ അറിയപ്പെടുന്ന  നേതാവായിരുന്നു ജലാലുദ്ദീന്‍ ഹഖാനി. ഏറെ പാരമ്പര്യമുള്ള ജലാലുദ്ദീന്‍ ഹഖാനി ഒരു കാലത്ത് യുഎസിന്റെ പ്രിയപുത്രനായിരുന്നു. സോവിയറ്റ് റഷ്യയ്‌ക്കെതിരെ പടനയിച്ച ജലാലുദ്ദീന്‍ ഹഖാനിയെ യുഎസ് അന്ന് കയ്യയച്ച് സഹായിച്ചു. എന്നാല്‍ പിന്നീട് ഇദ്ദേഹം താലിബാന്‍ നേതാവായി മാറി. യുഎസ് നേറ്റോ സംഘത്തിന്റെ ആക്രമണത്തില്‍ 2014ല്‍ ജലാലുദ്ദീന്‍ ഹഖാനി കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ ഐഎസ്ഐയുമായി സജീവബന്ധമാണ് ഹഖാനി ഗ്രൂപ്പിന്.  

അതിതീവ്ര ഗ്രൂപ്പാണ് ഹഖാനി ശൃംഖല. ചാവേര്‍ പോരാളികളെ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ചാവേറായി ഡ്രൈവര്‍മാരെ ഉപയോഗിക്കുകയാണ് ഈ ഗ്രൂപ്പിന്റെ പതിവ്. സൈനിക കേന്ദ്രങ്ങളിലും എംബസികളിലും ഒട്ടേറെ ആള്‍നാശങ്ങള്‍ ഉണ്ടാക്കിയി്ട്ടുള്ള തീവ്രഗ്രൂപ്പാണിത്. 2013ല്‍ ഹഖാനി ട്രക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 61,500 പൗണ്ട് സ്‌ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുക, 2008ല്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ വധിക്കാന്‍ ശ്രമിക്കുക, എന്നിങ്ങനെ ഒട്ടേറെ ആക്രമണപദ്ധതികള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.

ബൈഡന്‍ ഭരണകൂടം നിശ്ശബ്ദമായി പാകിസ്ഥാനോട് ഐഎസ് ഐഎസ് ഖൊറാസന്‍ ഗ്രൂപ്പിനെയും അല്‍ ഖ്വെയ്ദയെയും അമര്‍ച്ച ചെയ്യുന്നതിന് താലിബാന്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്. അതേ സമയം പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ ഇരട്ട റോള്‍ കളിക്കുകയാണെന്നും ആരോപണമുണ്ട്. ഒരു വശത്ത് യുഎസിന് അനുകൂലമായ തീരുമാനമെടുക്കുകയും മറുവശത്ത് അല്‍ ഖ്വെയ്ദയുമായി രഹസ്യബാന്ധവമുള്ള ഹഖാനി ഗ്രൂപ്പിന് അധികാരത്തില്‍ വാഴ്‌ത്താന്‍ ശ്രമിക്കുകയുമാണ് പാകിസ്ഥാന്‍. 

Tags: താലിബാന്‍ഐഎസ്ഐപാക്കിസ്ഥാന്‍ഹഖാനി ശൃംഖലഹക്കാനിഅനസ് ഹഖാനിISISഅല്‍ ഖ്വയ്ദ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

World

ഐഎസ്‌ഐഎസിന്റെ ഇറാഖിലെയും സിറിയയിലെയും നേതാവ് അബ്ദുള്ള മകി മുസ്‌ലേ അല്‍-റിഫായി കൊല്ലപ്പെട്ടു

India

ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരൻ ; ഐ എസ് തലവൻ അബു ഖദീജ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ ശരീയത്ത് നിയമം നടപ്പാക്കണം : സർക്കാർ സംവിധാനങ്ങളിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ കയറിക്കൂടുന്നതായി റിപ്പോർട്ട്

തഗ് ലൈഫിന്റെ റിലീസ് ഉറപ്പാക്കാൻ നിർദ്ദേശം നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് നടൻ കമൽഹാസൻ

ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

ട്രാൻസ്ജെൻഡർ രക്ഷിതാക്കളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛൻ പദം ഒഴിവാക്കി; നിർണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്, വേണ്ടി വന്നാല്‍ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും; പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies