Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്ത്രീപുരുഷ ഐക്യം

ഇന്നു സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. വാസ്തവത്തില്‍ സ്ത്രീപുരുഷ സമത്വമല്ല, സ്ത്രീപുരുഷ ഐക്യമാണ് നമുക്കാവശ്യം. ശാരീരികതലത്തില്‍ പുരുഷനും സ്ത്രീയ്‌ക്കും തുല്യത കൈവരിക്കുവാന്‍ പ്രയാസമാണ്. മാനസികതലം നോക്കിയാലും തുല്യത പ്രയാസംതന്നെ. എന്നാല്‍ സ്ത്രീയുടെ ഉള്ളില്‍

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Sep 5, 2021, 05:00 am IST
inSamskriti

മക്കളേ,  

ഇന്നു സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. വാസ്തവത്തില്‍ സ്ത്രീപുരുഷ സമത്വമല്ല, സ്ത്രീപുരുഷ ഐക്യമാണ് നമുക്കാവശ്യം. ശാരീരികതലത്തില്‍  പുരുഷനും സ്ത്രീയ്‌ക്കും തുല്യത കൈവരിക്കുവാന്‍ പ്രയാസമാണ്. മാനസികതലം നോക്കിയാലും തുല്യത പ്രയാസംതന്നെ. എന്നാല്‍ സ്ത്രീയുടെ ഉള്ളില്‍  

പുരുഷത്വവും പുരുഷനില്‍ സ്ത്രീത്വവുമുണ്ട്. പ്രാചീനരായ ഋഷിമാരുടെ ധ്യാനത്തില്‍ തെളിഞ്ഞ അര്‍ദ്ധനാരീശ്വരസങ്കല്പം ഈ സത്യത്തെ വെളിപ്പെടുത്തുന്നു. സ്ത്രീത്വത്തിന്റെയും പുരുഷത്വത്തിന്റെയും ഐക്യത്തിലാണ് പൂര്‍ണ്ണത.

സ്ത്രീപുരുഷസമന്വയം എന്നതുകൊണ്ട് അമ്മ ശാരീരികതലമല്ല ഉദ്ദേശിക്കുന്നത്.  

പൊതുവെ, സ്ത്രീയില്‍ സ്ത്രീത്വവും പുരുഷത്വവുമുണ്ടെങ്കിലും സ്ത്രീത്വമാണ് മുന്നിട്ടുനില്‍ക്കുന്നത്. അതുപോലെ പുരുഷനില്‍  

പുരുഷത്വവും സ്ത്രീത്വവുമുണ്ടെങ്കിലും പുരുഷത്വമാണ് മുന്നിട്ടുനില്‍ക്കുന്നത്. ഏതെങ്കിലും സ്ത്രീയില്‍ പുരുഷത്വം മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അവള്‍ സ്ത്രീയാണെങ്കിലും ഒരു പുരുഷനാണ് എന്നു നമ്മള്‍ പറയും. അതുപോലെ സ്‌ത്രൈണത മുന്നിട്ടു നില്ക്കുന്ന  

പുരുഷന്മാരെ നോക്കി നമ്മള്‍ പറയും, അവനൊരു പെണ്ണാണ് എന്ന്. ഇതു ശാരീരികതലം നോക്കി പറയുന്നതല്ലല്ലോ.  

പുരുഷത്വമെന്നാല്‍ ആത്മനിഷ്ഠ, സ്വാശ്രയത്വം, ധീരത തുടങ്ങിയ ഗുണങ്ങളാണ്. ആ പൗരുഷഗുണങ്ങളെ തന്നില്‍ ഉണര്‍ത്താന്‍ സ്ത്രീക്കും കഴിയും. അതുപോലെ തന്റെയുള്ളില്‍ മറഞ്ഞുകിടക്കുന്ന ക്ഷമ, കരുണ, വാത്സല്യം തുടങ്ങിയ സ്ത്രീത്വഗുണങ്ങള്‍ ഉണര്‍ത്താന്‍ പുരുഷനും ശ്രമിക്കണം. പുരുഷനും സ്ത്രീയും തങ്ങള്‍ക്കുള്ളിലെ പൂരകശക്തികളെ ഉണര്‍ത്തേണ്ടതുണ്ട്. അര്‍ദ്ധനാരീശ്വരസങ്കല്പം അതാണു കാട്ടിത്തരുന്നത്. ഇത് അനുഭവത്തില്‍ കൊണ്ടുവരണമെങ്കില്‍ സാധന അനുഷ്ഠിക്കാതെ സാദ്ധ്യമല്ല. പക്ഷെ, ഇന്നുള്ളവര്‍ക്ക് അതിനു ക്ഷമയില്ല. അവര്‍, പുറമെയുള്ളതെല്ലാം സത്യമായിക്കണ്ട്, ശാരീരികസുഖമെന്ന മരീചികയ്‌ക്കു പിറകേ ഓടിയോടി നാശമടയുന്നു.  

സ്ത്രീ അന്ധമായി  പുരുഷനെ അനുകരിക്കുകയല്ല വേണ്ടത്, മറിച്ച് തന്നിലെ പൗരുഷത്തെ വളര്‍ത്തുകയാണു വേണ്ടത്. അതിനു ശ്രമിക്കാതെ പുരുഷനെ ബാഹ്യതലത്തില്‍, മദ്യപാനത്തിലും  പുകവലിയിലും മറ്റും സ്ത്രീകള്‍ അനുകരിക്കുവാന്‍ ശ്രമിക്കുന്നതിലൂടെ അവര്‍ സ്ത്രീത്വത്തെ നഷ്ടപ്പെടുത്തുന്നു. പുരുഷത്വം നേടുന്നതുമില്ല. അതുപോലെ  പുരുഷന്‍ സ്ത്രീയിലെ മാതൃഭാവംകൂടി ഉള്‍ക്കൊള്ളണം. സ്‌ത്രൈണഗുണമായ ഹൃദയഭാവങ്ങളും പുരുഷഗുണമായ ആത്മനിഷ്ഠയും ഒരേസമയം ഉണര്‍ത്താനും ജീവിതത്തില്‍ പ്രകാശിപ്പിക്കാനും കഴിയുമ്പോഴാണ് ഓരോ വ്യക്തിയും പൂര്‍ണ്ണത പ്രാപിക്കുന്നത്.  

സമൂഹതലത്തിലും കുടുംബതലത്തിലും യഥാര്‍ത്ഥത്തില്‍ വേണ്ടതു സ്ത്രീപുരുഷന്മാര്‍ തമ്മില്‍ കെട്ടുറപ്പുള്ള ബന്ധവും സഹകരണവുമാണ്. വൈദ്യുതപ്രവാഹത്തിനു പോസിറ്റീവും നെഗറ്റീവും ധ്രുവങ്ങള്‍ ആവശ്യമായതുപോലെ സാമൂഹ്യജീവിതപ്രവാഹം പൂര്‍ണ്ണമാകുവാന്‍  പുരുഷനോടൊപ്പം സ്ത്രീയുടെ സാന്നിദ്ധ്യവും ആവശ്യമാണ്. സ്ത്രീയും പുരുഷനും പരസ്പരം താങ്ങും തണലുമായി തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിക്കുമ്പോഴാണ് സാമൂഹ്യജീവിതം  പുഷ്പിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ പേരില്‍ പലരും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. ചുമതലകളില്ലാത്ത അമിതസ്വാതന്ത്ര്യം അവരെ വഴിതെറ്റിക്കാന്‍ എളുപ്പമാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ മത്സരബുദ്ധിയോടെ പെരുമാറുന്ന കുടുംബത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ എങ്ങനെ സാധിക്കും. അതേസമയം സ്‌നേഹത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും പരസ്പരം അറിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ അവിടെ സംഭവിക്കുന്നതു സ്ത്രീപുരുഷ സമത്വമല്ല, ഐക്യമാണ്, സമന്വയമാണ്. അതിലൂടെയാണ് ആരോഗ്യകരമായ കുടുംബജീവിതം സാദ്ധ്യമാകുന്നത്. അപ്പോള്‍ പരസ്പരവൈരുദ്ധ്യങ്ങള്‍ മറന്നു സ്ത്രീപുരുഷന്മാര്‍ ഒന്നായിത്തീരുന്നു. ഒരാളുടെ കുറവു മറ്റെയാള്‍ പരിഹരിക്കുന്നു. ഒരാളുടെ ക്രോധത്തെ മറ്റെയാള്‍ സ്‌നേഹത്തിലൂടെ മറികടക്കുന്നു. ചാപല്യത്തെ സഹിഷ്ണുത കൊണ്ടു് അതിജീവിക്കുന്നു. ഇവിടെയാണു രണ്ടുപേര്‍ക്കും സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ കഴിയുന്നത്.  

സ്ത്രീ പുരുഷന്റെയും പുരുഷന്‍ സ്ത്രീയുടെയും പൂരകശക്തിയാണ്. ഇരുവര്‍ക്കും മറ്റെയാളുടെ സഹായവും പ്രോത്സാഹനവും പ്രചോദനവും ആവശ്യമുണ്ട്. ഇവിടെ ഒരാള്‍ മറ്റെയാള്‍ക്കു ഭാരമായിത്തീരുന്നില്ല, മറിച്ച്, താങ്ങും തണലുമായി മാറുന്നു. ഇതിനു കഴിയണമെങ്കില്‍ ആദ്ധ്യാത്മികതയുടെ ഒരു കാഴ്ചപ്പാടുകൂടി ജീവിതത്തിലുണ്ടാകണം. അതു ബാഹ്യമായ വൈരുദ്ധ്യങ്ങളെ അതിക്രമിച്ച് ആന്തരിക ഐക്യത്തെ, ആത്മസത്തയെ അറിയുവാന്‍ സഹായിക്കുന്നു.

 ദേവി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.