Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാസലീല; ഭാഗവത കഥകള്‍ 59

കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്‌ക്കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 30, 2021, 04:47 pm IST
in Samskriti

ബ്രഹ്മാവിനെയും ഇന്ദ്രനെയും വരുണനെയും ജയിച്ചു. കാമദേവനെയും ജയിക്കണം. അതിനൊരു പദ്ധതിയിട്ടു. രാസലീല. കാളിന്ദീതീരം മുഴുവന്‍ കൃഷ്ണഭക്തകളായ ഗോപികമാരെക്കൊണ്ടു നിറഞ്ഞു. പൂതനാമോക്ഷം മുതല്‍ ഗോവര്‍ദ്ധനോദ്ധാരണം വരെ ഭഗവദ് ലീലകള്‍ കണ്ടും കേട്ടും മതിവരാതെ അവര്‍ ദിനരാത്രങ്ങള്‍ കഴിച്ചു. ഭഗവാനല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മനശ്ശാന്തി നല്‍കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു. അവര്‍ കാളിന്ദീ പുളിനത്തില്‍ ഒത്തുകൂടി. ഭക്തവത്സലനായ ഭഗവാനും അവരോടൊത്തുകൂടി. ഭക്തന്മാരുടെ അഭീഷ്ടം നിര്‍വഹിക്കുക എന്നത് ഭഗവാനു സന്തോഷമുള്ള കാര്യമാണ്.

കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്‌ക്കണം.

ഭഗവാന്‍ യോഗബലം കൊണ്ട് ഗോപികമാരുടെ കാമദേവനായി. അവര്‍ക്കു മുന്നിലെത്തി. അവരാഗ്രഹിച്ച വേഷം കെട്ടി. ഓരോ ഗോപികയ്‌ക്കും തോന്നി ഭഗവാന്‍ തന്നോടൊപ്പമാണെന്ന്. രാമരാവണ യുദ്ധത്തില്‍ രാക്ഷസന്മാര്‍ക്കും ഇതേ അനുഭവമുണ്ടായത്രേ. ഓരോ രാക്ഷസനും തോന്നി രാമന്‍ തന്നോടാണ് എതിര്‍ക്കുന്നതെന്ന്. എത്ര രാക്ഷസന്മാരുണ്ടോ അത്രയും രാമന്മാര്‍. ഇവിടെ എത്ര ഗോപികമാരുണ്ടോ അത്രയും ഭഗവാനും.

അഹങ്കാരത്തിന്റെ കണികപോലും ഭഗവാന് സഹിക്കാനാവില്ല. പ്രത്യേകിച്ച് ഭക്തന്മാരുടെ അഹംഭാവം. അഹംഭാവികളെന്നും ജനിച്ചു മരിച്ചു സംസാരത്തില്‍ കഴിയണം. അവര്‍ക്കൊരിക്കലും മോക്ഷത്തിന് അര്‍ഹതയും ഇല്ല. ഗോപികമാരില്‍ ചിലര്‍ക്ക് അഹംഭാവവും ശരീരബോധവും നശിച്ചിട്ടില്ലായിരുന്നു. അവരുടെ അഹംഭാവം അകറ്റാന്‍ ഭഗവാന്‍ അല്‍പ്പനേരം അവരുടെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞുനിന്നു.

ഭഗവാന്‍ അദൃശ്യനായപ്പോള്‍ ഗോപികമാര്‍ ദുഃഖിതരായി. ഒരു നേരവും ഭഗവാന്റെ അസാന്നിധ്യം സഹിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ആനന്ദത്തിനാധാരം തങ്ങളല്ലെന്നും ഭഗവാനാണെന്നും അറിഞ്ഞ അവര്‍ ഭഗവാന്റെ രൂപഭാവങ്ങള്‍ അനുകരിച്ചു നാടകമാടി. അവരുടെ ശരീരബോധം പൂര്‍ണമായും നഷ്ടമാക്കിയശേഷം ഭഗവാന്‍ വീണ്ടും അവര്‍ക്കു മുന്‍പില്‍ പ്രത്യക്ഷനായി.  

ഗോപികമാര്‍ അനുഭവിച്ച ആനന്ദലഹരി പറഞ്ഞറിയിക്കാനാവില്ല. ഏവരും രാസലഹരിയിലാണ്ടു. അകത്തും പുറത്തും സര്‍വ്വത്ര ഭഗവാന്‍ മാത്രം. ഭഗവാനും ഭക്തനും രണ്ടല്ല ഒന്നാണ് എന്ന് അനുഭവിച്ചറിഞ്ഞു. കൃഷ്ണനേത് ഗോപി ഏത് എന്ന് തിരിച്ചറിയാതെ അവര്‍ പരസ്പരം അനുനിമിഷം മാറിക്കൊണ്ടിരുന്നു. ഈ ദിവ്യ ലീല കാണാന്‍ ദേവലോകരും ആകാശത്തു അണിചേര്‍ന്നു. പ്രപഞ്ചം മൊത്തം നൃത്തലഹരിയിലായി. സ്ഥലകാലങ്ങള്‍ അവര്‍ക്കു മുന്നില്‍ അപ്രത്യക്ഷമായി. അഥവാ അവര്‍ക്കധീനമായി. ജന്മസാഫല്യം സായൂജ്യമടഞ്ഞു.

മുകുന്ദന്‍ മുസലിയാത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.