Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനങ്ങള്‍ തള്ളി പുതിയ പുസ്തകം; മാപ്പിള കലാപത്തിനു പിന്നില്‍ മുസ്ലിം ജന്മിമാര്‍

മലബാറിലെ മുസ്ലിങ്ങളുടെ രാഷ്‌ട്രീയ പിന്തുണ നേടാന്‍ കമ്യൂണിസ്റ്റ് നേതാക്കളും പിന്നീട് ഇടതുപക്ഷ ചരിത്രകാരന്മാരുമാണ് മാപ്പിള കലാപത്തിനു കാരണം ജന്മി-കുടിയാന്‍ സംഘര്‍ഷമാണെന്ന വാദം പ്രചരിപ്പിച്ചത്. പില്‍ക്കാലത്ത് മതമൗലികവാദികളായ മുസ്ലിം നേതൃത്വം ഇത് ഏറ്റെടുക്കുകയായിരുന്നു.

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Aug 28, 2021, 06:53 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മാപ്പിള കലാപത്തിനു കാരണം ജന്മി-കുടിയാന്‍ സംഘര്‍ഷമാണെന്ന ഇടതുപക്ഷ ചരിത്രകാരന്മാരുടെ വ്യാഖ്യാനം അടിസ്ഥാനരഹിതമാണെന്ന് പറയുന്ന പുതിയ പുസ്തകം. 1921 ലും അതിനു മുന്‍പും  നടന്നിട്ടുള്ള മാപ്പിള കലാപങ്ങള്‍ക്കു പിന്നില്‍ പാന്‍ ഇസ്ലാമിസവും മുസ്ലിം ജന്മിമാരുമാണെന്ന് സ്ഥാപിക്കുകയാണ് ചരിത്രഗവേഷകനായ ബി.എസ്. ഹരിശങ്കര്‍. ‘ബിയോണ്ട് റാംപേജ്: വെസ്റ്റേണ്‍ കോണ്‍ടാക്റ്റ് ഓഫ് മലബാര്‍ ആന്‍ഡ് ഖിലാഫത്ത്’ എന്ന പുസ്തകത്തിലാണ് തെളിവു സഹിതം ഇക്കാര്യം വിശദീകരിക്കുന്നത്.

മലബാറിലെ മുസ്ലിങ്ങളുടെ രാഷ്‌ട്രീയ പിന്തുണ നേടാന്‍ കമ്യൂണിസ്റ്റ് നേതാക്കളും പിന്നീട് ഇടതുപക്ഷ ചരിത്രകാരന്മാരുമാണ് മാപ്പിള കലാപത്തിനു കാരണം ജന്മി-കുടിയാന്‍ സംഘര്‍ഷമാണെന്ന വാദം പ്രചരിപ്പിച്ചത്. പില്‍ക്കാലത്ത് മതമൗലികവാദികളായ മുസ്ലിം നേതൃത്വം ഇത് ഏറ്റെടുക്കുകയായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടുമുതല്‍ കച്ചവടക്കാരും സമ്പന്നരുമായിരുന്ന മലബാറിലെ മുസ്ലിങ്ങള്‍ ഹജ്ജിനുപോയിരുന്നപ്പോഴും വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്നു. പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും ശക്തരായിരുന്ന ഇവര്‍, പുതിയ കടല്‍മാര്‍ഗം കണ്ടെത്തി പോര്‍ച്ചുഗീസുകാര്‍ മലബാറുമായി കച്ചവടത്തിലേര്‍പ്പെട്ടപ്പോള്‍ അരക്ഷിതരായി. ഇതിനെതിരെ കോഴിക്കോട് മാപ്പിളമാര്‍ ഫത്വ പുറപ്പെടുവിക്കുകവരെ ചെയ്തു.

ലോകോത്തരമായ തേക്കുകള്‍ വളര്‍ന്നിരുന്ന കൂപ്പുകള്‍ ദേവസ്വങ്ങളുടെ അധീനതയിലായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം ഇവിടങ്ങളില്‍നിന്ന് മരംമുറിക്കാനുള്ള അവകാശം സമ്പന്നരായ മാപ്പിളമാര്‍ക്ക് നഷ്ടമായി. ടിപ്പുവിന്റെ ആക്രമണത്തിന്റെ ഫലമായി നാടുവിട്ടോടിയ ഹിന്ദുക്കളുടെ ഭൂമി മാപ്പിളമാര്‍ കൈവശപ്പെടുത്തിയിരുന്നു. ടിപ്പുവിന്റെ പരാജയത്തിനുശേഷം മടങ്ങിയെത്തിയ ഹിന്ദുക്കള്‍ക്ക് ഇവ തിരിച്ചു നല്‍കാന്‍ ബ്രിട്ടീഷുകാര്‍ നടപടികളെടുത്തപ്പോള്‍ മാപ്പിള ജന്മിമാര്‍ എതിരായി. മാപ്പിള കലാപത്തിന്റെ ഈ പശ്ചാത്തലം ഹരിശങ്കര്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

മുസ്ലിം ജന്മിമാര്‍ മാപ്പിള കുടിയാന്മാരെ ഉപയോഗിച്ച് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലം മുതല്‍ ഹിന്ദു ജന്മിമാര്‍ക്കെതിരെ ആക്രമണം നടത്തിയതിന്റെ വിശദാംശങ്ങള്‍ പുസ്തകം നല്‍കുന്നു. ഈ ജന്മിമാരുടെ പട്ടികയും പുസ്തകത്തിലുണ്ട്. മാപ്പിള ജന്മിമാര്‍ മമ്പ്രം പള്ളിയില്‍ തീര്‍ത്ഥാടനത്തിന് അയച്ച മാപ്പിളമാര്‍ തിരികെ വരുമ്പോള്‍ കളത്തില്‍ കേശവന്‍, കള്ളിയാട് നമ്പ്യാര്‍ എന്നിവരുടെ വീടുകള്‍ ആക്രമിച്ച് കൂട്ടക്കൊലകള്‍ നടത്തിയ സംഭവങ്ങള്‍ ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഖിലാഫത്തുമായി ബന്ധമുള്ളപ്പോള്‍തന്നെ ഈ അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് 1921 ലെ മാപ്പിള കലാപങ്ങള്‍ എന്നാണ് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നത്. പാവപ്പെട്ട മാപ്പിള കുടിയാന്മാര്‍ ജന്മിമാര്‍ക്കെതിരെ നടത്തിയ പോരാട്ടമാണ് കലാപമെന്ന മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും, കലാപത്തിനു പിന്നില്‍ മുസ്ലിം ജന്മിമാരായിരുന്നുവെന്നും തെളിവു സഹിതം വ്യക്തമാക്കുകയാണ് ഹരിശങ്കര്‍ ചെയ്യുന്നത്.

മാപ്പിള കലാപങ്ങള്‍ നടന്ന വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ വടക്കന്‍ മലബാറിനെ അപേക്ഷിച്ച് കൃഷിയോഗ്യമായ സ്ഥലങ്ങള്‍ കുറവായിരുന്നു. പാലക്കാട് മാത്രമായിരുന്നു ഇതിന് അപവാദം. ഇവിടങ്ങളില്‍ വലിയ തോതിലുള്ള ജന്മി-കുടിയാന്‍ സംഘര്‍ഷത്തിന് സാധ്യതയില്ലെന്ന് ഗ്രന്ഥാകരന്‍ കണ്ടെത്തുന്നു. അതേസമയം ലോകത്തുവച്ചു തന്നെ ഒന്നാന്തരം തേക്കുകള്‍ വളര്‍ന്നിരുന്ന ഇവിടുത്തെ മരവ്യവസായത്തിന്റെ കുത്തക മുസ്ലിങ്ങള്‍ക്കായിരുന്നു. കലാപങ്ങള്‍ക്കു പിന്നില്‍ ഇവരുടെ കൈകള്‍ പ്രവര്‍ത്തിച്ചു.

തെക്കന്‍ മലബാറിലെ കുടിയാന്മാരില്‍ അധികവും ചെറുമ വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളായിരുന്നു. ഇവര്‍ക്കു പകരം മുസ്ലിം കുടിയാന്മാര്‍ കലാപത്തിനിറങ്ങിയതിലെ വൈരുദ്ധ്യം ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ചൂഷണത്തിനിരയായ മാപ്പിള കുടിയാന്മാര്‍ ആരുംതന്നെ സമ്പന്നരായ മുസ്ലിങ്ങള്‍ക്കെതിരെ തിരിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

1921 ലെ മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യാതിരുന്ന അതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ പുസ്തകം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്റെ അവതാരികയോടെ ഭാരതീയ വിചാരകേന്ദ്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Tags: keralaപുസ്തകംKerala HistoryMappila Lahala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies