Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിങ്ങമായിട്ടും കല്യാണമേളമില്ലാതെ ആഡിറ്റോറിയങ്ങള്‍, ബാങ്ക് വായ്‌പയും നികുതിയും വൈദ്യുതി ബില്ലും അടയ്‌ക്കാനാകാതെ നെട്ടോട്ടത്തിലാണ് ഉടമകള്‍

ഒന്നാം തരംഗത്തിന് ശേഷം നൂറുപേര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അയ്യായിരം മുതല്‍ മുപ്പതിനായിരം ചതുരശ്രയടി വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് ഇത് ലാഭകരമായിരുന്നില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 27, 2021, 03:57 pm IST
in Kollam

കൊല്ലം: ഒന്നരവര്‍ഷത്തിലേറെയായി പൂര്‍ണമായും പ്രതിസന്ധിയിലാണ് ആഡിറ്റോറിയങ്ങളും കണ്‍വന്‍ഷന്‍ സെന്ററുകളും. കല്യാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുകളുണ്ടെങ്കിലും കൊവിഡ് ഭീതിയില്‍ ആഡിറ്റോറിയങ്ങളിലെ വിവാഹങ്ങള്‍ ആളുകള്‍ പാടേ ഉപേക്ഷിച്ചു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കേണ്ട ചിങ്ങമാസമാണ്. എന്നാല്‍ താളമേളങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ നെടുവീര്‍പ്പിടുകയാണ് ജില്ലയിലെ ചെറുതും വലുതുമായ മുന്നൂറോളം ആഡിറ്റോറിയങ്ങള്‍. ഒപ്പം കടം കയറിയ ഉടമകളും.

കൊവിഡിനെ തുടര്‍ന്ന് വിവാഹങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലയിലെ തൊഴില്‍ നഷ്ടത്തിന് കാരണം. വലിപ്പത്തിലും സൗകര്യങ്ങളിലും പരസ്പരം മത്സരിച്ചിരുന്നവയില്‍ ഭൂരിഭാഗവും ഒന്നരവര്‍ഷമായി തുറന്നിട്ടേയില്ല. ഒന്നാം തരംഗത്തിന് ശേഷം നൂറുപേര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അയ്യായിരം മുതല്‍ മുപ്പതിനായിരം ചതുരശ്രയടി വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് ഇത് ലാഭകരമായിരുന്നില്ല. രണ്ടാം തരംഗത്തോടെ ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി ചുരുങ്ങി. ഇതോടെ വലിയ ആഡിറ്റോറിയങ്ങളെ ജനം പൂര്‍ണമായും കൈയൊഴിഞ്ഞു. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ ചെറിയ ഹാളുകളിലേക്ക് ചടങ്ങുകള്‍ ഒതുക്കിയതോടെ ഭൂരിഭാഗം ആഡിറ്റോറിയങ്ങള്‍ക്കും ബുക്കിംഗില്ലാതായി.  ആഡിറ്റോറിയം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയാണ് ഈ മാറ്റം ഏറ്റവും അധികം ബാധിച്ചത്.  

വരുമാനമില്ലാതായതോടെ ബാങ്ക് വായ്‌പയും നികുതിയും വൈദ്യുതി ബില്ലും അടയ്‌ക്കാനാകാതെ നെട്ടോട്ടത്തിലാണ് ഉടമകള്‍. ആഡംബര നികുതി, കെട്ടിട നികുതി തുടങ്ങിയ നികുതിയിനങ്ങളില്‍ ഭീമമായ സംഖ്യയാണ് അടയ്‌ക്കേണ്ടത്. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാര്‍, അലങ്കാരപ്പണി ചെയ്യുന്നവര്‍, ക്ഷണക്കത്ത് അടിക്കുന്നവര്‍, ബ്യൂട്ടീഷ്യന്‍, ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ്, കാറ്ററിംഗ്, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, സെക്യൂരിറ്റി, സ്റ്റേജ് ഡെക്കറേറ്റേഴ്സ് പന്തലു പണിക്കാര്‍ തുടങ്ങി നിരവധി പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ പൂട്ടിയ ഓഡിറ്റോറിയങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. ഓഡിറ്റോറിയങ്ങള്‍ക്ക് പൂട്ട് വീണതോടെ  ശുചീകരണത്തൊഴിലാളികള്‍ മുതല്‍ നടത്തിപ്പുകാര്‍ വരെ ഒട്ടേറെപ്പേര്‍ക്ക് ജോലിയില്ലാതായി. ജില്ലയില്‍ ചെറുതും വലുതുമായ നൂറുക്കണക്കിന്  ആഡിറ്റോറിയങ്ങളും കണ്‍വന്‍ഷന്‍ സെന്ററുകളുമാണുള്ളത്. കോടികള്‍ മുതല്‍ മുടക്കിയ കെട്ടിടങ്ങള്‍ അടച്ചിട്ടാലും വായ്‌പാ തുക ഉടമകള്‍ കണ്ടെത്തണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഡിറ്റോറിയങ്ങളുടെ വിസ്തൃതിക്ക് അനുസൃതമായി ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

Tags: crisisവിവാഹംAuditoriumchingam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഷങ്ങളായി അടഞ്ഞുകിടന്ന എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഇന്ന് ഗുരുവായൂരില്‍ നടക്കുക 190 വിവാഹങ്ങള്‍, ചിങ്ങം താലികെട്ടിന് തിരക്കേറിയ മാസം

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.