Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താലിബാനും-പാക് ഭീകരരും ഒന്നാകാന്‍ സാധ്യത; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി ഭാരതം; എന്തിനും സജ്ജമെന്ന് സായുധസേന

ഈ സാഹചര്യം കണക്കിലെടുത്ത് ശക്തമായ നീക്കങ്ങളാണ് ഇന്ത്യയിലുടനീളം സേനകള്‍ നടത്തുന്നത്. അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെയും കരസേനയുടെയും നേതൃത്വത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തി. അതിര്‍ത്തിപ്രദേശങ്ങള്‍ എപ്പോഴും ജാഗ്രതയിലാണ്, ഏത് അടിയന്തര ഘട്ടവും നേരിടാന്‍ ബിഎസ്എഫും കരസേനയും തയ്യാറാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പാക് ഭീകരര്‍ക്കൊപ്പം താലിബാന്‍ ഭീകരരും ചേരുമ്പോള്‍ അവരുടെ ശക്തി ഇരട്ടിയാകും. താലിബാനില്‍ നിന്ന് ഇവിടേക്ക് ആയുധങ്ങളടക്കം എത്തും.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Aug 24, 2021, 01:22 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലായതോടെ ഇന്ത്യയിലുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സേനകള്‍. നിലവിലെ സാഹചര്യത്തില്‍ പാക്-താലിബാന്‍ ഭീകരര്‍ സംയുക്തമായി കശ്മീരില്‍ അശാന്തി സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് സൈനിക ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിന് ചൈനയുടെ ഭാഗത്ത് നിന്നുള്ള രഹസ്യ പിന്തുണയും ലഭിക്കും.  

ഈ സാഹചര്യം കണക്കിലെടുത്ത് ശക്തമായ നീക്കങ്ങളാണ് ഇന്ത്യയിലുടനീളം സേനകള്‍ നടത്തുന്നത്. അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെയും കരസേനയുടെയും നേതൃത്വത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തി. അതിര്‍ത്തിപ്രദേശങ്ങള്‍ എപ്പോഴും ജാഗ്രതയിലാണ്, ഏത് അടിയന്തര ഘട്ടവും നേരിടാന്‍ ബിഎസ്എഫും കരസേനയും തയ്യാറാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പാക് ഭീകരര്‍ക്കൊപ്പം താലിബാന്‍ ഭീകരരും ചേരുമ്പോള്‍ അവരുടെ ശക്തി ഇരട്ടിയാകും. താലിബാനില്‍ നിന്ന് ഇവിടേക്ക് ആയുധങ്ങളടക്കം എത്തും. ഇത്തരം നീക്കങ്ങളെല്ലാം അതിര്‍ത്തിക്ക് അപ്പുറം വച്ച് തന്നെ പ്രതിരോധിക്കുന്ന സംവിധാനങ്ങളാണ് ഇന്ത്യ സജ്ജമാക്കിയിട്ടുള്ളത്. താലിബാന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങളില്‍ കശ്മീര്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും അത് വിശ്വസിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. താലിബാന്‍ അഫ്ഗാന്‍ കൈയടക്കിയതോടെ ലഷ്‌കര്‍ ഇ തൊയ്ബ, ലഷ്‌കര്‍ ഇ ഝാന്‍വി എന്നീ ഭീകര സംഘടനകളുടെ സാന്നിധ്യവും അവിടെ വലിയ തോതില്‍ വര്‍ധിച്ചു. താലിബാനിലെ ചില ചെക്ക്പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്.  

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ക്കും പുതിയ സാഹചര്യങ്ങള്‍ കൂടുതല്‍ വളമേകാനാണ് സാധ്യത. കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പല ഗ്രൂപ്പുകളും അഫ്ഗാനില്‍ ക്യാമ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഇത് പാക്-താലിബാന്‍ ഭീകര സംഘടനകളുടെ സംയുക്ത നീക്കത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

സിഡിഎസ് ഗുണം ചെയ്യും

അടിയന്തര ഘട്ടങ്ങളുണ്ടായാല്‍ സേനകളുടെ നടപടികള്‍ ഏകോപിപ്പിക്കാന്‍ സിഡിഎസ് ഗുണം ചെയ്യും. സംയുക്ത സൈനിക മേധാവി മൂന്ന് സേനകളുടെ ഏകോപനം നടത്തുമ്പോള്‍ സൈനിക നീക്കങ്ങള്‍ വളരെ വേഗത്തിലാകും. നിലവില്‍ ഏത് ആക്രമണവും നേരിടാന്‍ സജ്ജരായാണ് ഇന്ത്യന്‍ സേനകള്‍ അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഒരേസമയം പാകിസ്ഥാനെയും, മറുഭാഗത്ത് ചൈനയെയും നേരിടാനുള്ള വലിയ കോറുകള്‍ അതിര്‍ത്തികളില്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.  

ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഒരു വെല്ലുവിളിയേ അല്ലെന്നാണ് പ്രതിരോധ മേഖലയിലുള്ളവര്‍ നല്കുന്ന വിവരം. ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കും. വ്യോമസേനയുടെ നേതൃത്വത്തില്‍ വിപുലമായ നിരീക്ഷണം അതിര്‍ത്തി മേഖലകളില്‍ നടത്തുന്നു. അഫ്ഗാനിസ്ഥാന് തീരമേഖല ഇല്ലെങ്കിലും മറ്റ് ഏതെങ്കിലും സാഹചര്യത്തില്‍ നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ നേവിയും സജ്ജമാണെന്ന് നേവി വക്താവ് പറഞ്ഞു.

ഇത് പുതിയ ഇന്ത്യ: ശരത് ചന്ദ്

1990കളില്‍ കശ്മീരില്‍ വലിയതോതില്‍ ആയുധങ്ങളുമായി ഭീകരര്‍ നുഴഞ്ഞുകയറ്റം നടത്തിയിരുന്നുവെന്ന് കരസേന മുന്‍ ഉപമേധാവി ശരത് ചന്ദ്. അവരെ കണ്ടെത്താനും, പ്രതിരോധിക്കാനുമുള്ള സംവിധാനങ്ങള്‍ അന്ന് വളരെ കുറവായിരുന്നു. ഇന്ന് അതല്ല അവസ്ഥ. അതിര്‍ത്തിയിലെ ഒരു ഇലയനക്കം പോലും സേന തിരിച്ചറിയുന്നു. അതിര്‍ത്തി കടന്ന് മിന്നല്‍ ആക്രമണം നടത്തുന്ന ഇന്ത്യക്ക് താലിബാന്‍ വെല്ലുവിളിയല്ല. ഇന്ത്യക്കെതിരേ താലിബാന്‍ വന്നാല്‍ അതിന്റെ ദോഷം അവര് അനുഭവിക്കും, അദ്ദേഹം പറഞ്ഞു.

Tags: പാക്കിസ്ഥാന്‍പ്രതിരോധ മന്ത്രാലയംterrorismഅതിര്‍ത്തിതാലിബാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

World

ഇന്ത്യയുടെ മുഖ്യ ശത്രു , ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ മൗലാന അബ്ദുൾ അസീസ് ഇസാറിന്റെ ശവസംസ്കാര ദൃശ്യങ്ങൾ പുറത്ത് ; കൊന്നത് അജഞാതനോ ? 

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

India

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

India

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

പുതിയ വാര്‍ത്തകള്‍

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

തേജസ് എംകെ1എ എന്ന ആധുനിക യുദ്ധവിമാനം

ആകാശയുദ്ധത്തില്‍ ആധിപത്യം നേടാന്‍ ആദ്യ തേജസ് എംകെ1എ യുദ്ധവിമാനം ഈ ജൂണില്‍ എത്തും; പുതുതലമുറ ബ്രഹ്മോസ് രണ്ടെണ്ണം ഘടിപ്പിക്കാം

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ജൂണ്‍ 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

A car burns during a protest following federal immigration operations, in the Compton neighborhood of Los Angeles, California on June 7, 2025. US President Donald Trump deployed 2,000 troops on June 7, 2025 to handle escalating protests against immigration enforcement raids in the Los Angeles area, a move the state's governor termed "purposefully inflammatory." Federal agents clashed with angry crowds in a Los Angeles suburb as protests stretched into a second night Saturday, shooting flash-bang grenades and shutting part of a freeway amid raids on undocumented migrants, reports said. (Photo by RINGO CHIU / AFP)

തൊഴിലിടങ്ങളില്‍ റെയ്ഡ്, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റ കലാപം രൂക്ഷമായി, നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ട്രംപ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ട് പേർ പിടിയിൽ

യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു : ദാരുണ സംഭവം പത്തനംതിട്ടയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies