Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മേയറോട് ജനം ചോദിക്കുന്നു, ഇരുട്ടിലാകുമോ ഓണം, വലയുന്നത് വാഹനയാത്രികര്‍, വളരുന്നത് സാമൂഹ്യവിരുദ്ധരും

കുഴികള്‍ നിറഞ്ഞ പാതയിലെ കൂരിരുട്ടില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി.

Janmabhumi Online by Janmabhumi Online
Aug 19, 2021, 03:35 pm IST
in Kollam
dead lignt

dead lignt

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ഓണക്കാലത്ത് തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ കൊല്ലം കോര്‍പ്പറേഷന്‍. ജില്ലാ ഭരണകൂടത്തിന് പണ്ടേ വഴിവിളക്കുകളോട് താല്പര്യമില്ല. ഇതോടെ ജനത്തിന് മേയറോടുള്ള ഒറ്റ ചോദ്യം മാത്രം, ഇത്തവണയും ഓണം ഇരുട്ടിലാക്കുമോ എന്നാണ്. കൊവിഡിനെ മറയാക്കിയാണ് സ്വന്തം വീഴ്ചകളില്‍ നിന്നും പിടിപ്പു കേടുകളില്‍ നിന്നും മേയറും മറ്റ് ഭരണാധികാരികളും തലയൂരുന്നത്. ജില്ലാ ആസ്ഥാനമടക്കമുള്ള ഭരണസിരാകേന്ദ്രങ്ങളും ദേശിയപാതയോരവും തീരദേശറോഡും ചെറുതും വലുതുമായ വഴികളും അന്ധകാരത്തിലാണ്.

 കൊല്ലം മുതല്‍ പാരിപ്പള്ളി വരെ ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ കത്തുന്ന ഇടങ്ങള്‍ വിരലിലെണ്ണാവുന്നത്ര മാത്രം. ദേശീയപാതയില്‍ രാത്രിയില്‍ തെരുവിന് വെളിച്ചം വേണമെങ്കില്‍ അമ്പിളിമാമനാണ് ആശ്രയം. കുഴികള്‍ നിറഞ്ഞ പാതയിലെ കൂരിരുട്ടില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി. ഇരുമ്പുപാലവും എസ്എന്‍ കോളേജ് ജംഗ്ഷനുമെല്ലാം ഇരുട്ടിലാണ്. കൊട്ടിയം നഗര പ്രദേശം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഊറാംവിള ജംഗ്ഷന്‍, പള്ളിമുക്ക്, മേവറം, ഇത്തിക്കര തുടങ്ങി ദേശീയപാതയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മിക്ക പോസ്റ്റുകളും ഒടിഞ്ഞും ചാഞ്ഞും നില്‍ക്കുന്നു. ഇവയിലെ ബള്‍ബുകളുടെ ഹോള്‍ഡര്‍ കാബിനുകള്‍ മിക്കതും ഇളകിയും ഒടിഞ്ഞും മുകളിലേയ്‌ക്ക് തിരിഞ്ഞ നിലയിലുമാണ്. അഥവാ കത്തിയാലും വെളിച്ചം റോഡിലേയ്‌ക്കെത്തില്ല. 

എആര്‍ ക്യാമ്പ് ജംഗ്ഷന്‍ കഴിഞ്ഞാല്‍ പിന്നെ വെളിച്ചം കാണണമെങ്കില്‍ കപ്പലണ്ടി മുക്കിലെത്തണം. ചിന്നക്കടയുടെയും ആശുപത്രി ജംഗ്ഷന്റെയും നിലയും തഥൈവ. കളക്ടറേറ്റ്, കാങ്കത്തുമുക്ക് എന്നിവിടങ്ങളില്‍ നാമമാത്രമായി വിളക്കുകള്‍ കാഴ്ചയ്‌ക്കാണ്. കപ്പലണ്ടിമുക്ക് മുതല്‍ കടപ്പാക്കട വരെ കോര്‍പ്പറേഷനും വൈദ്യുതി വകുപ്പും നിരവധി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുപോലും നാട്ടുകാര്‍ക്ക് ഗുണമില്ല. സന്ധ്യമയങ്ങി കഴിഞ്ഞാല്‍ റോഡ് കൂരിരുട്ടിലാകും. ഈ റോഡുവക്കില്‍ കടകളും കുറവാണ്. അതു കാരണം മറ്റ് വെളിച്ചവും റോഡിലെത്താറില്ല.

തെരുവുവിളക്കുകളുടെ പണിമുടക്കില്‍ ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലയുന്നത്. വെളിച്ചമില്ലാത്ത കേന്ദ്രങ്ങള്‍ മിക്കവയും സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളാണ്. ഇവിടെ മാലിന്യങ്ങള്‍ കൊണ്ടു തള്ളുകയും മദ്യപാനത്തിനുള്ള വേദിയാക്കുകയുമാണ്. ബൈപാസ് റോഡില്‍ മാത്രമാണ് കുറച്ചെങ്കിലും ലൈറ്റുകള്‍ ഉള്ളത്. പോളയത്തോട്, തട്ടാമല ജംഗ്ഷന്‍, മേവറം ബൈപ്പാസ് ചേരുന്ന ഭാഗം, ഉമയനല്ലൂര്‍ എന്നിവിടങ്ങളില്‍ ഒരു പോസ്റ്റിലും വിളക്കുകള്‍ കത്താറില്ല. കൊട്ടിയം ജംഗ്ഷനില്‍മാത്രം ഇരുപത്തഞ്ചോളം വിളക്കുകളുണ്ട്. ഇതില്‍ വെളിച്ചം തരുന്നത് ഒന്നുമാത്രം. ചാത്തന്നൂര്‍ ജംഗ്ഷനില്‍ ഹൈ മാസ്റ്റ് ലൈറ്റ് വാഹനമിടിച്ചു തകര്‍ന്നിട്ട് മാസം ഒന്നായിട്ടും പകരം ലൈറ്റ് സ്ഥാപണ്ടിച്ചിട്ടില്ല. ഇവിടെ ബാക്കിയുള്ള ലൈറ്റുകള്‍ പൂര്‍ണ്ണമായും കണ്ണടച്ചു. അപകടമേഖലയായ മൈലക്കാട് ഇറക്കം, ഇത്തിക്കര വളവ് എന്നിവിടങ്ങളില്‍ പേരിനുപോലും തെരുവുവിളക്കുകള്‍ തെളിയുന്നില്ല. കൊട്ടിയം മുതല്‍ ഇത്തിക്കര വരെ ദേശീയപാതയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപി ച്ച വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താതെ ഉപയോഗശൂന്യമായി. മിക്കയിടത്തും ഡിവൈഡറുകളിലാണ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഇടിച്ചും മറ്റും ഇവ നശിച്ചാല്‍ നന്നാക്കാന്‍ മെനക്കെടാത്തതാണ് തെരുവുവിളക്കുകള്‍ ഓരോന്നായി ഇല്ലാതാകാന്‍ കാരണം.

Tags: kollamstreetOnam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies