Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണം കഴിഞ്ഞാലും ഇക്കുറി സര്‍ക്കാരിന്റെ ഓണക്കിറ്റ് കിട്ടില്ല, വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്‌സും തയ്യാറാക്കാൻ കുടുംബശ്രീയുടെ യൂണിറ്റുകൾക്കായില്ല

ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കില്‍, ഒടുവില്‍ ചിപ്‌സും ഉപ്പേരിയും ടെന്‍ഡര്‍ നല്‍കിയതിലെ അപാകം കൂടിയായതോടെ കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്ന മലയാളികളുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Aug 18, 2021, 12:00 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്നാണെങ്കില്‍ ഇക്കുറി അത് നടക്കില്ല. ഇന്നലെയോടെ പൂര്‍ത്തിയാകേണ്ട കിറ്റ് വിതരണം എങ്ങുമെത്തിയില്ല. ഓണം കഴിഞ്ഞാലേ കിറ്റ് ലഭിക്കൂയെന്ന സാഹചര്യമാണ് നിലവില്‍. ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കില്‍, ഒടുവില്‍ ചിപ്‌സും ഉപ്പേരിയും ടെന്‍ഡര്‍ നല്‍കിയതിലെ അപാകം കൂടിയായതോടെ കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്ന മലയാളികളുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു.  

കിറ്റ് ലഭ്യമാകാതെ വന്നതോടെ റേഷന്‍ കടക്കാരാണ് പ്രതിസന്ധിയിലായത്. സപ്ലൈകോയ്‌ക്കാണ് റേഷന്‍ കടകളില്‍ കിറ്റ് നല്‍കേണ്ട ചുമതല. ജൂലൈ 31ന് ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 16ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. മുന്‍ഗണനാ പട്ടികയനുസരിച്ച് മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയ്‌ക്കകം വിതരണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഈ രണ്ട് വിഭാഗത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളാണുള്ളത്. എന്നാല്‍, റേഷന്‍ കടകളില്‍ കിറ്റ് എത്തിക്കാതെ ഓണത്തിന് മുമ്പ് നീല, വെള്ള കാര്‍ഡുകാര്‍ക്കുംകൂടി കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ മിക്ക റേഷന്‍ കടകള്‍ക്കു മുന്നിലും കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള ജനക്കൂട്ടവുമായി.

പതിനാറിനം സാധനങ്ങള്‍ അടങ്ങുന്ന സര്‍ക്കാരിന്റെ സൗജന്യ കിറ്റിലെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തോളം ഉപ്പേരി പാക്കറ്റുകള്‍ സപ്ലൈകോക്ക് കൈമാറി. എന്നാല്‍ 7,50,000 പാക്കറ്റുകളുടെ ഓര്‍ഡര്‍ കൂടിയുണ്ടെങ്കിലും കുടുംബശ്രീക്ക് ലഭ്യമാക്കാനായില്ല. ഇതോടെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലായി. വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്‌സും തയ്യാറാക്കുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ പര്യാപ്തമല്ല. തുടര്‍ന്ന് 5,00,000 ശര്‍ക്കര വരട്ടി പുറത്തുള്ള സൊസൈറ്റികള്‍ക്ക് ഓര്‍ഡര്‍ നല്‍കി. അതും ലഭിച്ചില്ല. ഇതിന് പുറമേ ഒരു ലക്ഷത്തോളം പാക്കറ്റുകള്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇക്കുറി ഓണക്കിറ്റ് പൂര്‍ണമായി വിതരണം ചെയ്യാനാകൂ.  

കുട്ടികള്‍ക്കായി ക്രീം ബിസ്‌കറ്റ് നല്‍കാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നു. ചെറുപയര്‍, കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ ലഭ്യമാക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ച കിറ്റ് വിതരണം തുടക്കത്തിലേ താറുമാറാക്കി. കശുവണ്ടിപ്പരിപ്പ് ലഭ്യമാകുന്നില്ലെന്ന് സപ്ലൈകോ അറിയിച്ചതോടെ അതും ഒഴിവാക്കി. പകരമായി കായവും പുളിയും ഉള്‍പ്പെടുത്തുകയായിരുന്നു. 

Tags: OnamKudumbasreeKitറേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Thiruvananthapuram

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.