Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് വ്യാപനത്തില്‍ ജീവിതം ദുരിതപൂര്‍ണം

ആറാഴ്ചക്കിടെ പത്തൊന്‍പത് പേരാണ് സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടിയത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദുരവസ്ഥയില്ല. ജീവിതം ഇരുട്ടിലായി ജീവനൊടുക്കിയവരോടോ അവരുടെ കുടുംബങ്ങളോടോ യാതൊരു അനുകമ്പയും പ്രകടിപ്പിക്കാതെ സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങൡല്‍ ഊറ്റംകൊള്ളുന്ന ഒരു ഭരണാധികാരിയെയാണ് കേരളം കാണുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 3, 2021, 05:00 am IST
in Editorial

കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെവന്നതോടെ രാജ്യത്ത് കേരളം ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതുമൂലം മലയാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനുപോലും നിയന്ത്രണങ്ങള്‍ വരുന്നു. രാജ്യത്തിനെന്നല്ല, മൂന്നാംലോക രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് കൊട്ടിഘോഷിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി നടപ്പാക്കിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദുരന്തചിത്രമാണിത്. ലോകാരോഗ്യ സംഘടനയും ഐസിഎംആറുമൊക്കെ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തള്ളി പിണറായി സര്‍ക്കാര്‍ സ്വന്തം നിലയ്‌ക്ക് മുന്നോട്ടുപോയതിന്റെ പരിണതഫലമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. കേന്ദ്രസര്‍ക്കാരും മറ്റും നിര്‍ദ്ദേശിച്ചതനുസരിച്ച് കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തി രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനു പകരം ചില വിഭാഗങ്ങളുടെ രാഷ്‌ട്രീയവും മതപരവുമായ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങി ഇളവുകള്‍ അനുവദിച്ചു.  ആലോചനാശൂന്യമായി മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇത്തരം അശാസ്ത്രീയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയായതെന്ന വിമര്‍ശനം ശക്തമാണ്. രാജ്യത്ത് പ്രതിദിനം രോഗികളാവുന്നവരില്‍  പകുതിയും കേരളത്തിലാണെന്ന നില തുടങ്ങിയിട്ട് ആഴ്ചകളായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രിക്ക്  യാതൊരു വിശദീകരണവും നല്‍കാനില്ല. കൊവിഡ് പ്രതിരോധത്തിലെ പരാജയം സമ്മതിക്കുന്നതിനു തുല്യമാണിത്.

കാര്യമായ ആലോചനകളൊന്നുമില്ലാതെ ഈദ് ദിനാഘോഷത്തിന് വലിയ ഇളവുകള്‍ അനുവദിച്ചത് കേരളത്തില്‍ മാത്രമാണ്. സുപ്രീംകോടതിയുടെ പോലും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയ ഈ നടപടി കോഴിക്കോട് ജില്ലയിലും മറ്റും രോഗവ്യാപനം രൂക്ഷമാക്കി. സ്ഥിതിഗതികള്‍ ഗുരുതരമായതോടെ കുറ്റം മറ്റുള്ളവരുടെമേല്‍ ചുമത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്നും, പുതിയ സംവിധാനം വേണമെന്നും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നു. രോഗപ്രതിരോധത്തിന് ആവശ്യമായ നടപടികളെടുക്കാന്‍ അധികാരമുള്ളയാള്‍ തന്നെ ഇതിന്റെ പേരില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന വിചിത്രമായ കാഴ്ചയാണിത്. തന്റെ അധികാര പരിധി കേരളമല്ലെന്നും, രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് താനെന്ന മട്ടില്‍ പെരുമാറുകയും ചെയ്യുന്ന പിണറായി കൊവിഡ് കാലത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും പരാജയപ്പെട്ട ഭരണാധികാരിയാണ്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ രാജ്യത്തെ വലുതും ചെറുതുമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വന്‍തോതില്‍ വിജയം വരിച്ചപ്പോള്‍ പിണറായി വിജയന്‍ പരാജയത്തിന്റെ പ്രതിരൂപമായി മാറുകയാണുണ്ടായത്. ആരോഗ്യരംഗത്തെ ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉത്തരവാദിത്വത്തോടെ പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കാതെ ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും നടപടികളുമായി മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് തനിക്കുവേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിരുന്നയാളെ ആരോഗ്യമന്ത്രിയാക്കിയതിന്റെ ഗുണഫലങ്ങളൊന്നും സംസ്ഥാനത്തിന് ലഭിക്കുന്നില്ല.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധം അമ്പേ പരാജയപ്പെട്ടതിനൊപ്പം ജനജീവിതം ദുരിതത്തിലാവുകയും ചെയ്തു. കൂലിവേലക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കരാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, മത്‌സ്യത്തൊഴിലാളികള്‍, വാഹന ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, ലൈറ്റ് ആന്റ് സൗണ്ട് തൊഴിലാളികള്‍, തീയേറ്റര്‍ ജീവനക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിങ്ങനെ പണിയെടുത്ത് ജീവിക്കുന്ന എല്ലാ തുറകളിലുംപെട്ടവര്‍ യാതൊരു വരുമാനവുമില്ലാതെ നട്ടംതിരിയുകയാണ്. ആറാഴ്ചക്കിടെ പത്തൊന്‍പത് പേരാണ് സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടിയത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദുരവസ്ഥയില്ല. ജീവിതം ഇരുട്ടിലായി ജീവനൊടുക്കിയവരോടോ അവരുടെ കുടുംബങ്ങളോടോ യാതൊരു അനുകമ്പയും പ്രകടിപ്പിക്കാതെ സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങൡ ഊറ്റംകൊള്ളുന്ന ഒരു ഭരണാധികാരിയെയാണ് കേരളം കാണുന്നത്. കിറ്റ് വിതരണത്തെക്കുറിച്ച് മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. കേന്ദ്രം നല്‍കുന്ന അരിയും ഭക്ഷ്യധാന്യങ്ങളും ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന കാര്യം മറച്ചുപിടിക്കുന്നു. മറ്റൊരു സംസ്ഥാനവും ഇങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന കള്ളപ്രചാരണവും ശക്തമാണ്. ജനക്ഷേമമാണ് ഒരു ഭരണാധികാരിയുടെ പ്രാഥമികമായ കടമ. എന്നാല്‍ ജനങ്ങളെ അടക്കിഭരിക്കലാണ് തന്റെ കര്‍ത്തവ്യം എന്നു ധരിച്ചുവശായ ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഈ നില തുടര്‍ന്നാല്‍ ഒരിക്കലും കരകയറാനാവാത്ത പതനത്തിലേക്ക് കേരളം ചെന്നുപെടും എന്നതില്‍ സംശയമില്ല. ഇൗ കാര്യങ്ങളിലൊക്കെ സംസ്ഥാന സര്‍ക്കാര്‍ ആത്മപരിശോധന നടത്തി കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം.

Tags: keralaകേരള സര്‍ക്കാര്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.