Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലരിക്കലില്‍ പ്രതീക്ഷയുടെ ആമ്പല്‍ പൂക്കാലം; കണ്ണെത്താ ദൂരത്തോളം പിങ്ക് കടല്‍

കണ്ണെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആരെയും അതിശയിപ്പിക്കും. വര്‍ഷങ്ങളായി ഇവിടെ ആമ്പലുകള്‍ കൂട്ടമായി വിരിഞ്ഞു നില്‍ക്കാറുണ്ടെങ്കിലും സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞിട്ട് അധികമായിട്ടില്ല. പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നത് കാണുമ്പോള്‍ ഒരു പിങ്ക് കടല്‍ പോലെ തോന്നിക്കും.

Janmabhumi Online by Janmabhumi Online
Jul 30, 2021, 07:22 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: മലരിക്കലില്‍ വീണ്ടും ആമ്പല്‍ പൂക്കളുടെ വസന്തം. ആരുടെയും മനസ്സ് നിറയ്‌ക്കുന്നതാണ് ഏക്കര്‍ കണക്കിന് പാടശേഖരങ്ങളില്‍ പിങ്ക് നിറത്തിലുള്ള ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കാഴ്ച. ഇനിയുള്ള രണ്ട് മാസക്കാലം ഇവിടെ ആമ്പല്‍ക്കാലമാണ്.

കണ്ണെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആരെയും അതിശയിപ്പിക്കും. വര്‍ഷങ്ങളായി ഇവിടെ ആമ്പലുകള്‍ കൂട്ടമായി വിരിഞ്ഞു നില്‍ക്കാറുണ്ടെങ്കിലും സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞിട്ട് അധികമായിട്ടില്ല. പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നത് കാണുമ്പോള്‍ ഒരു പിങ്ക് കടല്‍ പോലെ തോന്നിക്കും.

രാവിലെ പത്തു മണിയാകുമ്പോഴേക്കും ആമ്പലുകള്‍ വാടിത്തുടങ്ങുമെന്നതിനാല്‍ ഭംഗി പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ അതിന് മുമ്പ് എത്തണം. പൂക്കളുടെ പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോകള്‍ പകര്‍ത്താനാണ് മിക്കവര്‍ക്കും താത്പര്യം. കല്യാണ വീഡിയോകള്‍ ഷൂട്ട് ചെയ്യാനെത്തുന്നവരുടെ പ്രിയ ലൊക്കേഷന്‍ കൂടിയാണിവിടെ. ചെറു തോണികളില്‍ സഞ്ചരിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കാം.

കൗതുകം കൊണ്ട് പൂക്കള്‍ പറിച്ചുകൊണ്ടു പോകുന്നവരുമുണ്ട്. എന്നാല്‍ പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സു മാത്രമാണുള്ളതെന്ന് തിരിച്ചറിയാതെയാണിത്. എല്ലാ വര്‍ഷവും ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് ആമ്പലുകള്‍ പൂവിട്ടു തുടങ്ങുന്നത്. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ നിറയെ പൂക്കളാകും. പാടത്ത് കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകള്‍ ഇല്ലാതാകും. വീണ്ടും ഒരു വര്‍ഷം നീളുന്ന കാത്തിരിപ്പ്.

കൊവിഡ് കാരണം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെ ആളുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തോണി യാത്രയ്‌ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.  

നിബന്ധനകള്‍ക്ക് വിധേയമായെങ്കിലും സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നാണ് തോണിക്കാരുടെ ആവശ്യം. നാല്‍പ്പതിലധികം തോണിക്കാര്‍ മുന്‍വര്‍ഷങ്ങളില്‍ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ആമ്പല്‍പൂക്കള്‍ കാണാന്‍ എത്തുന്നവര്‍ ഈ തോണികളിലായിരുന്നു പൂക്കളെ തൊട്ടുതലോടി സഞ്ചരിച്ചിരുന്നത്.  

ഇവരില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുകകൊണ്ട് ജീവിതം പച്ചപിടിപ്പിക്കുകയായിരുന്നു ഇവിടത്തുകാര്‍. ആമ്പല്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ഇവരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നിയന്ത്രണങ്ങളോടെയെങ്കിലും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ തോണിക്കാരുടെ ജീവിതവും പച്ചപിടിക്കും.  

Tags: cultivation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

India

അത്യുല്‍പ്പാദനശേഷിയുള്ള 109 വിളകൾ , കാലാവസ്ഥയെ അതിജീവിക്കുന്നതിൽ ഇവ മുൻപന്തിയിൽ ; വിളകൾ പ്രധാനമന്ത്രി പുറത്തിറക്കും

Kerala

മടുത്തു ഇനി തുടരാനാകില്ല; നെല്‍ വയലുകള്‍ തരിശിടാന്‍ അനുവദിക്കണം, സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല, കൃഷിമന്ത്രിക്ക് കത്തയച്ച് കര്‍ഷകര്‍

Kerala

നാല്‍പതുശതമാനത്തോളം റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല ; റബര്‍ കൃഷിക്ക് വേണ്ട പ്രാധാന്യം നൽകണം 

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies