Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടമലക്കുടിയിലേക്കുള്ള വിവാദ യാത്ര; വനംവകുപ്പിന് ഗുരുതര വീഴ്ച, ഇടുക്കി എംപിയുടെ നടപടിക്ക് പിന്നിൽ കച്ചവട താത്പര്യം

കൊവിഡ് ഇല്ലാത്ത സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടെന്ന് കുടിയിലെ ഊരുക്കൂട്ടവും തിരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് വനഭൂമിയില്‍ കയറി വീഡിയോ ചിത്രീകരിച്ചത്. ഈ സമയത്തെല്ലാം വനംവകുപ്പിന്റെ ഡ്രൈവറും ഒപ്പമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 10:18 am IST
in Kerala
ഇടമലക്കുടിയിലേക്ക് സംഘം പോയ വനംവകുപ്പിന്റെ വാഹനം

ഇടമലക്കുടിയിലേക്ക് സംഘം പോയ വനംവകുപ്പിന്റെ വാഹനം

മൂന്നാര്‍: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനൊപ്പം ഇടമലക്കുടിയിലേക്ക് എത്തിയ വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച. എല്ലാം അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു. എംപി പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തതിനാല്‍ നടപടി എടുക്കാനാകാതെ കുഴയുകയാണ് വനംവകുപ്പ്.
ഡീന്‍ കുര്യാക്കോസ് എംപിയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 27ന് ആണ് ട്രൈബല്‍ സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് തുടങ്ങുന്നതിനായുള്ള ടിവിയും അനുബന്ധ ഉപകരണങ്ങളും നല്‍കുന്നതിനായി സംഘം ഇടമലക്കുടിയിലേക്ക് എത്തിയത്. 

എംപിയുടെ നേതൃത്വത്തില്‍ പത്ത് പേര്‍ സ്ഥലത്ത് പോകുന്നതിനായി ഡിഎഫ്ഒയുടെ അനുമതി തേടിയിരുന്നു. ഇത് പ്രകാരം ഡിഎഫ്ഒ മൂന്നാര്‍ റേഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശവും നല്‍കി. ഇദ്ദേഹം അറിയിച്ചത് പ്രകാരം ഇരവികുളം ദേശീയോദ്ധ്യാനം അധികൃതര്‍ ഇവര്‍ക്ക് പോകാന്‍ അനുമതി നല്‍കി. ഇടക്കുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചെക്ക് പോസ്റ്റും കടന്നാണ് സംഘം പോയത്. പെട്ടിമുടിയിലെത്തിയ ശേഷം ദുര്‍ഘട പാതയിലൂടെ 2.30 മണിക്കൂറോളം യാത്ര വനംവകുപ്പിന്റെ തന്നെ ജീപ്പിലാണ് സംഘം പോയത്. ഈ ദൃശ്യങ്ങളെല്ലാം വീഡിയോയിലുണ്ട്. പുറത്ത് നിന്നുള്ളവര്‍ക്ക് കര്‍ശനമായി പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് വ്‌ളോഗര്‍ കാമറയുമയെത്തി ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടത്. 

കൊവിഡ് ഇല്ലാത്ത സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടെന്ന് കുടിയിലെ ഊരുക്കൂട്ടവും തിരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് വനഭൂമിയില്‍ കയറി വീഡിയോ ചിത്രീകരിച്ചത്. ഈ സമയത്തെല്ലാം വനംവകുപ്പിന്റെ ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹത്തെ വിളിച്ച് മേലുദ്യോഗസ്ഥര്‍ കാര്യം തിരക്കിയതും വേണ്ട നിര്‍ദേശം നല്‍കിയതുമില്ല. എംപിയുടെ ഒപ്പം പോയതിനാലും അദ്ദേഹം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തതിനാലും ഇക്കാര്യത്തില്‍ എന്ത് നടപടി എടുക്കണമെന്നതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിയമോപദേശം തേടിയിരിക്കുകയാണ് റേഞ്ച് ഓഫീസര്‍.

വനത്തിനുള്ളില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനും (സിനിമ, ഡോക്യുമെന്ററി പോലുള്ളവ) ഡിഎഫ്ഒയുടെ അനുവദി വാങ്ങണം. ഇതിനായി ഒരു ദിവസത്തേക്ക് 19,000 രൂപ കെട്ടിവയ്‌ക്കണമെന്നാണ് ചട്ടം. ഉള്‍വനത്തില്‍ ആണ് ചിത്രീകരണമെങ്കില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്യണമെങ്കില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി തേടേണ്ടതുമുണ്ട്. സംഭവത്തില്‍ കൊവിഡ് പ്രോട്രോക്കോള്‍ ലംഘനം ഉണ്ടോ എന്നതറിയാന്‍ പോലീസും പരിശോധന നടത്തി വരികയാണ്.

ദേശീയ പട്ടികവര്‍ഗ കമ്മീഷന് പരാതി

ഇടമലക്കുടിയില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ യുടൂബ് വ്‌ളോഗര്‍ അനുമതിയില്ലാതെ പ്രവേശിച്ച സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന് പരാതി നല്‍കി. പ്രകൃതി സംരക്ഷണവേദി സംസ്ഥാന ചെയര്‍മാനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം.എന്‍. ജയചന്ദ്രന്‍ ആണ് പരാതി സമര്‍പ്പിച്ചത്.

പ്രാദേശികമായി നിരോധനമുള്ള മേഖലയില്‍ അനുമതിയില്ലാതെ പ്രവേശിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊവിഡ് മാനദണ്ഡം പ്രകാരം ഇവിടേക്കുള്ള പ്രവേശനം വിലക്കിയത് തദ്ദേശീയ ഊരുകൂട്ടത്തിലെ മൂപ്പന്മാരുടെ തീരുമാനം പ്രകാരമാണ്. ഈ നിയമം മറ്റേത് നിയമത്തേക്കാള്‍ അവരുടെ മേഖലയില്‍ ബാധകമാണ്. ഇക്കാര്യം ലംഘിച്ചത് വഴി അവരുടെ അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണ് നടന്നിരിക്കുന്നത്.  

ബോധപൂര്‍വം കുടിക്കാരുടെ ജീവിതരീതിയും സംസ്‌കാരവും ആചാരവും നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. കച്ചവട താല്‍പര്യമാണ് ഇതിന് പിന്നില്‍. സഹായം നല്‍കാനായിരുന്നെങ്കില്‍ ഇത് മൂന്നാറില്‍ വെച്ച് ആകാമായിരുന്നു. ഇടുക്കി എംപി ഇത് ചെയ്തതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. ഇടമലക്കുടിയെ ടൂറിസ്റ്റ് കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടുത്തെ ദൃശ്യങ്ങള്‍ പുറത്തെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.

Tags: fortribalVideoidamalakkudy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യന്‍ പൗരന്‍ ടെഹ്റാനില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍’ ഇന്ത്യാ വിരുദ്ധര്‍ ആഘോഷിച്ച ആ വീഡിയോ വ്യാജം

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

Kerala

‘അമ്മായിയമ്മ’യാണ് എല്ലാറ്റിനും മുഖ്യകാരണക്കാരിയെന്ന് ജീവനൊടുക്കും മുന്‍പ് പോസ്റ്റു ചെയ്ത വീഡിയോയില്‍ ഹോട്ടലുടമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

അമ്മായിയമ്മ ഇല്ലാത്തപ്പോൾ എത്തി വീട് കുത്തിത്തുറന്ന് അശ്വതി തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങി, കൊച്ചിയിലെ ഒളിവുജീവിതം എന്തിന്? സർവത്ര ദുരൂഹത

കൂടപ്പിറപ്പിന് തുല്യനായ കൂട്ടാല

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.