Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെയ്തു തോരാത്ത മേഘം

എസ്. രമേശന്‍നായര്‍ പാടിയും പറഞ്ഞും ബാക്കിവെച്ചതൊക്കെ വീണ്ടുമുറക്കെ പാടാനും പറയാനും തന്റേടമുള്ള എത്ര പേര്‍ പേരുകേട്ട കേരളത്തിന്റെ പ്രതികരണക്കോലായകളില്‍ അവശേഷിക്കുന്നുവെന്ന ചിന്തയിലാണ് ആ യാത്ര വലിയ ശൂന്യതയായി മാറുന്നത്.

എം. സതീശന്‍ by എം. സതീശന്‍
Jun 19, 2021, 11:23 am IST
in Kerala

പങ്കുവെയ്‌ക്കാനരുതാത്ത സങ്കടങ്ങളെല്ലാം പിന്നാലെ വരുന്നവര്‍ക്കായി പകര്‍ന്നുവെച്ച് പ്രിയകവി മടങ്ങുന്നു. പുതിയ കാലത്തിന്റെ പൂന്താനമെന്ന് ഹൃദയം തുളസിമലരാക്കി കുറിച്ചിട്ട കൃഷ്ണഗീതികളാല്‍ ഉഷസ്സിന്റെ വെണ്‍പലകമേല്‍ സൂര്യരശ്മികളാല്‍ ആലേഖനം ചെയ്ത കവിയുടെ മടക്കം. പൊരുതലാണ് ജീവിതമെന്ന് വിളിച്ചുപറഞ്ഞ തന്റേടിയുടെ ഇനി മടക്കമില്ലാത്ത യാത്ര….  

എസ്. രമേശന്‍നായര്‍ പാടിയും പറഞ്ഞും ബാക്കിവെച്ചതൊക്കെ വീണ്ടുമുറക്കെ പാടാനും പറയാനും തന്റേടമുള്ള എത്ര പേര്‍ പേരുകേട്ട കേരളത്തിന്റെ പ്രതികരണക്കോലായകളില്‍ അവശേഷിക്കുന്നുവെന്ന ചിന്തയിലാണ് ആ യാത്ര വലിയ ശൂന്യതയായി മാറുന്നത്.

തപസ്യയുടെ അമരക്കാരനായിരിക്കെയാണ് അദ്ദേഹം ഹൃദയത്തോട് ചേര്‍ന്നത്. ആ യാത്ര അന്നേവരെ തപസ്യക്ക് പരിചിതമായിരുന്നിട്ടില്ലാത്ത പാതയിലൂടെയായിരുന്നു. കവിത പോലെ പ്രസംഗിക്കുമായിരുന്നു കവി. യാത്രകളിലെല്ലാം അനുഭവങ്ങളുടെ പുഴയൊഴുകിപ്പടരുമായിരുന്നു. ആകാശവാണിയിലെ അത്ഭുതങ്ങളില്‍, അക്കിത്തത്തോടും വൈലോപ്പിള്ളിയോടുമൊക്കെയുള്ള ആരാധനയില്‍, എഴുത്തുലോകത്തെ കൊച്ചുകൊച്ചു കൗതുകങ്ങളില്‍… നിറയെ നര്‍മ്മം ചാലിച്ച് കവി പറയുമ്പോള്‍ കേട്ടിരിക്കുന്നതെത്ര സുഗന്ധമുള്ള ഓര്‍മ്മയാണ്! ആകാശവാണിയിലെ അനുഭവങ്ങള്‍ എഴുതണമെന്ന അഭ്യര്‍ത്ഥനയ്‌ക്ക് ചിരിയല്ലാതെ മറ്റൊരു മറുപടി അവസാനം വരെയുമുണ്ടായിരുന്നില്ല.

കേരളത്തിന്റെ രാഷ്‌ട്രീയരംഗത്ത് കോളിളക്കമുണ്ടാക്കിയ ശതാഭിഷേകം എന്ന ആക്ഷേപഹാസ്യനാടകം രമേശന്‍നായരെന്ന തന്റേടത്തെയാണ് സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയത്. അധികാരരാഷ്‌ട്രീയത്തിന്റെ അടുക്കളയില്‍ ഉണ്ടുറങ്ങി കഴിഞ്ഞവരുടെ കൂട്ടത്തില്‍ തന്നെ കൂട്ടേണ്ടതില്ലെന്ന പ്രഖ്യാപനമായിരുന്നു ആ നാടകം. കിട്ടുമ്മാനും കിങ്ങിണിക്കുട്ടനുമൊക്കെ ഇന്നും ചര്‍ച്ചയാവുന്നത് ആ എഴുത്തിന്റെ തീക്ഷ്ണത കൊണ്ടായിരുന്നു. വീരസവര്‍ക്കറിന് ശേഷം ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ടവന്‍ ഞാനാണെന്ന തമാശാപൂര്‍വമുള്ള ആ ഊറ്റം കൊള്ളലിലുണ്ടായിരുന്നു രമേശന്‍നായരുടെ ചങ്കൂറ്റമത്രയും.

പില്‍ക്കാലത്ത് ബാലഗോകുലത്തിലേക്കും തപസ്യയിലേക്കുമൊക്കെ നിറഞ്ഞുപടര്‍ന്നത് ആ തന്റേടത്തിന്റെ അനുരണനമായിരുന്നു. എഴുത്തോ നിന്റെ കഴുത്തോ എന്ന് അടിയന്തരാവസ്ഥയ്‌ക്കു ശേഷവും പണമെറിഞ്ഞും പദവികളെറിഞ്ഞും രാഷ്‌ട്രീയക്കാരന്‍ വിലപേശല്‍ നടത്തിക്കൊണ്ടിരുന്ന അതേ കാലത്താണ് അദ്ദേഹം മടിയില്ലാതെ തപസ്യയിലേക്ക് വന്നത്. സാംസ്‌കാരികസമ്മേളനങ്ങള്‍ പകിട്ടോടെ നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കുറച്ച് പേര്‍ മാത്രം ഒത്തുകൂടുന്ന സര്‍ഗസംവാദങ്ങളേക്കാള്‍ ആയിരങ്ങള്‍ അണിനിരക്കുന്ന താരപ്പകിട്ടുള്ള പരിപാടികളിലൂടെ തപസ്യയുടെ അന്തസ്സ് വര്‍ധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

തപസ്യയുടെ വേദിയില്‍ അദ്ദേഹം പങ്കുവെച്ചതത്രയും കേരളം അന്യവല്‍കരിക്കപ്പെടുന്നതിന്റെ വേദനയായിരുന്നു. സംഘടിത മതശക്തികളുടെ അധിനിവേശത്തെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കേരളം കേരളമല്ലാതായിത്തീരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യത്തിലെയും സംഗീതത്തിലെയും അഗ്രഗാമികളെ ഒപ്പം നിര്‍ത്തിയും തപസ്യയുടെ വേദിയില്‍ അണിനിരത്തിയും അദ്ദേഹം പ്രൗഢി ഉയര്‍ത്തി. രമേശന്‍നായരുടെ തപസ്യയല്ലേ എന്ന് സന്തോഷത്തോടെ ആരായുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ ഉണ്ടായ കാലമാണത്.

കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയും തിരിച്ചും സഹ്യാദ്രിതീരത്തുകൂടിയും സാഗരതീരത്തുകൂടിയും തപസ്യ വിഭാവനം ചെയ്ത സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് നേതൃത്വം നല്‍കാന്‍  പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷിനൊപ്പം മുന്നില്‍ നിന്നു. എറണാകുളത്ത് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന മഹാസമ്മേളനത്തിന്റെ സംഘാടനം  

കൊണ്ട് മുഖ്യധാരയിലുള്ള സംഘടനകളെ പോലും അദ്ദേഹം ഞെട്ടിച്ചു. കൊടുങ്ങല്ലൂരില്‍ സാക്ഷാല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സ്മരണകളിരമ്പുന്ന മണ്ണില്‍ നിന്നാണ് രമേശന്‍ നായര്‍ ലക്ഷണമൊത്ത മഹാകവിയാണെന്ന് വിശ്വംഭരന്‍ മാഷ് പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ജീവിതം വരച്ചിട്ട ഗുരു പൗര്‍ണമിയെ മുന്‍ നിര്‍ത്തിയായിരുന്നു ആ പ്രഖ്യാപനം.

പെരുമ്പാവൂരില്‍ തപസ്യയുടെ മണ്ണില്‍ നടന്ന ഭാഗവതോത്സവവും പൊന്നാനിക്കളരി എന്ന കവിതാ ശില്പശാലയുമൊക്കെ രമേശന്‍ നായരെന്ന സംഘാടകന്റെ അരങ്ങായിരുന്നു. കവി മിണ്ടും എന്നതായിരുന്നു അദ്ദേഹത്തിന്റെ നയപ്രഖ്യാപനം. അത് അവസാനം വരെയും അദ്ദേഹം കൂസലില്ലാതെ നിര്‍വഹിച്ചു.

പെയ്തു തോരാത്ത മേഘമായിരുന്നു കവി….

കവിക്കൊരു ഒസ്യത്തുണ്ടായിരുന്നു, മറ്റാരും എഴുതി വെക്കാത്ത ഭാഗപത്രം :

‘വിട്ടു പോയ വരികളിലെല്ലാം

മൊട്ടിടും പ്രേമഗന്ധം തരുന്നു

ഒന്നിനൊന്നായ് മത്സരിച്ചെത്തും

ഒന്നുമില്ലായ്‌മയെല്ലാം തരുന്നു

മറ്റൊരു ജന്മമുണ്ടെങ്കിലും ഞാന്‍

ഹൃദ് രമേ, യതും തീറായ് തരുന്നു…

Tags: 'നായര്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Main Article

ഷംസീറിന് ഗോവിന്ദന്‍ കുട പിടിക്കുമ്പോള്‍

Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

Kerala

സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നല്ലോ; ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നതെന്നും ജി.സുകുമാരന്‍ നായര്‍

Kerala

ഷംസീറിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ഹൈന്ദവ വിരോധം; എ.കെ. ബാലന് തുണ്ടുവിലയല്ലേയുള്ളൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.