Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനം കൊള്ള: വില്ലേജ് ഓഫീസര്‍ മുതല്‍ ഗവ. സെക്രട്ടറി വരെയുള്ളവര്‍ക്ക് പങ്ക്, അന്വേഷണ സംഘം നിസ്സഹായാവസ്ഥയില്‍; സര്‍ക്കാരിനുണ്ടായത് കോടികളുടെ നഷ്ടം

തൃശൂര്‍ ജില്ലയില്‍ പിടികൂടിയ അമ്പത്തഞ്ച് ലക്ഷം വിലമതിക്കുന്ന മരത്തിന് പട്ടയ ഉടമയായ കര്‍ഷകന് നല്‍കിയിട്ടുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. വയനാട്ടിലും മറ്റും സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ക്ക് പത്തിലൊന്ന് വില പോലും പട്ടയ ഉടമകള്‍ക്ക് നല്‍കിയിട്ടില്ല.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jun 18, 2021, 01:49 pm IST
in Kerala

തൃശൂര്‍: മരംകൊള്ള കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ കടമ്പകളേറെ. സംസ്ഥാനത്ത് ഏറ്റവും സംഘടിതമായും സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ചും നടക്കുന്ന മോഷണമാണ് വനംകൊള്ള. പഞ്ചായത്ത് അംഗം മുതല്‍ ഭരണതലത്തിലെ ഉന്നതര്‍ വരെ, വില്ലേജ് ഓഫീസര്‍ മുതല്‍ ഗവ. സെക്രട്ടറി വരെ, വനംകൊള്ളയുടെ വേരുകള്‍ നീണ്ടുകിടക്കുകയാണ്.  

വനഭൂമി കയ്യേറ്റം മുതല്‍ തടി മോഷണം വരെ പരമ്പരയായി നീണ്ടുകിടക്കുന്ന കുറ്റകൃത്യങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്. രേഖകള്‍ പരിശോധിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു നൂറ്റാണ്ടിലെയെങ്കിലും റവന്യൂ രേഖകളും വനരേഖകളും പരിശോധിക്കേണ്ടി വരും. പട്ടയഭൂമിയില്‍ നിന്ന് മാത്രമല്ല വനഭൂമിയില്‍ നിന്നും വലിയതോതില്‍ മരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന് കോടികളാണ് നഷ്ടം സംഭവിച്ചിട്ടുള്ളതെന്നും ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും എഫ്‌ഐആറിലുണ്ട്. പക്ഷേ തുടര്‍ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് ആശയക്കുഴപ്പമുണ്ട്.    

വനഭൂമി കയ്യേറ്റവും വനവിഭവങ്ങളുടെ കൊള്ളയും പോലെ ഇത്രയും ആസൂത്രിതമായി നടക്കുന്ന മോഷണം സംസ്ഥാനത്ത് വേറെയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. റവന്യൂ, സര്‍വ്വേ, രജിസ്‌ട്രേഷന്‍, വനം, പോലീസ് വകുപ്പുകളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രിമാര്‍ വരെ നീളുന്ന രാഷ്‌ട്രീയക്കാര്‍, സംഘടിത മത നേതൃത്വം ഇവരുടെയെല്ലാം സഹായത്തോടെയാണ് കൊള്ളയും കയ്യേറ്റവും നടക്കുന്നത്. വനഭൂമി കയ്യേറ്റം, കോടികള്‍ വിലമതിക്കുന്ന തടി മോഷണം, പാറ ഖനനം ഇതെല്ലാം ആസൂത്രിതമായാണ് നടക്കുന്നത്. വന്‍ സാമ്പത്തിക നഷ്ടം മാത്രമല്ല ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രകൃതി സമ്പത്തിന്റെയും പരിസ്ഥിതിയുടേയും നാശം കൂടിയാണിതു വഴി സംഭവിക്കുന്നത്.  

ഇപ്പോള്‍ മുറിച്ചുമാറ്റിയ ഈട്ടിത്തടികളില്‍ പലതിനും നൂറു വര്‍ഷത്തിലേറെ പ്രായം കണക്കാക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചുരുങ്ങിയത് എണ്‍പത് വര്‍ഷമെങ്കിലും വേണം ഒരു ഈട്ടിമരം വളര്‍ച്ചയെത്താന്‍. മരങ്ങളുടെ വാര്‍ഷിക വലയങ്ങള്‍ പരിശോധിച്ച തങ്ങള്‍ അത്ഭുതപ്പെട്ടുപോയി. 120ലേറെ വര്‍ഷം പ്രായമുള്ള മരങ്ങളും മുറിച്ചിട്ടുണ്ട്. പട്ടയ ഉടമകളായ കര്‍ഷകര്‍ക്ക് നാമമാത്രമായ തുകയാണ് നല്‍കിയിട്ടുള്ളതെന്നും വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ പിടികൂടിയ അമ്പത്തഞ്ച് ലക്ഷം വിലമതിക്കുന്ന മരത്തിന് പട്ടയ ഉടമയായ കര്‍ഷകന് നല്‍കിയിട്ടുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. വയനാട്ടിലും മറ്റും സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ക്ക് പത്തിലൊന്ന് വില പോലും പട്ടയ ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. കൊള്ളയ്‌ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്്ട്രീയ നേതൃത്വത്തിനും വലിയ പങ്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പക്ഷേ അന്വേഷണസംഘത്തിന് അവരിലേക്കെത്തണമെങ്കില്‍ കടമ്പകളേറെയാണ്. പോലീസുകാരും വനംവകുപ്പുകാരും മാത്രമടങ്ങുന്ന സംഘത്തിന് അതിനാകില്ല. ഭൂമിയുടെ രേഖകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളുണ്ട്. ഇതെല്ലാം കൃത്യമായി ചെയ്താലേ യഥാര്‍ത്ഥ പ്രതികളെ പൂര്‍ണമായും കണ്ടെത്താനാകൂ. നിലവില്‍ അന്വേഷണം തടി മുറിച്ച ചിലരില്‍ മാത്രമായൊതുങ്ങുമെന്നതാണ് സ്ഥിതി.

Tags: forകേരള പോലീസ്കേരള സര്‍ക്കാര്‍crime branchMuttil Forest Looting Caseരാഷ്ട്രീയ പാര്‍ട്ടികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

Kerala

വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന നിഗമനത്തിൽ പോലീസ്‌

India

നടി രമ്യയ്‌ക്കെതിരായ സൈബര്‍ അക്രമണം: 11 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Kerala

സിന്ധുവിന്റെ വെട്ടിപ്പു കണ്ടെത്തിയത് ഓഡിറ്റിംഗില്‍, ഏഴരക്കോടി തട്ടിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂട്ടുകാരെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.