Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം

കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുന്നില്ല. തീര്‍ച്ചയായും ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഒരു സദ്‌വാര്‍ത്തയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 11, 2021, 05:00 am IST
in Editorial

നെല്ലിന്റെയും മറ്റ് ഖാരിഫ് വിളകളുടെയും താങ്ങുവില ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന കുപ്രചാരണത്തെ പൊളിക്കുന്നതാണ്. നെല്ല് ക്വിന്റലിന് കഴിഞ്ഞ വര്‍ഷത്തെ വിലയായ 1868 രൂപയില്‍ നിന്ന് 72രൂപ വര്‍ധിപ്പിച്ച് 1940 രൂപയാക്കിയിരിക്കുകയാണ്. എള്ള്, പരിപ്പ്, ഉഴുന്ന്, നിലക്കടല, കരിഞ്ചീരകം തുടങ്ങിയവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഒരു കാര്യം അസന്ദിഗ്ധമായി പ്രസ്താവിക്കുകയുണ്ടായി. താങ്ങുവിലയെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട, അത് തുടരുകയും വര്‍ധിക്കുകയും ചെയ്യുമെന്നാണ് തോമര്‍ വ്യക്തമാക്കിയത്. താങ്ങുവില തുടരുമെന്ന് തങ്ങള്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിട്ടുള്ള കാര്യം കൃഷി മന്ത്രി ഓര്‍മപ്പെടുത്തുകയും ചെയ്തു. 2018-19 ലെ പൊതുബജറ്റില്‍ പ്രഖ്യാപിച്ചതിനനുസരിച്ചാണ് താങ്ങുവില വര്‍ധിപ്പിച്ചത്. കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ധാന്യങ്ങള്‍ വാങ്ങുന്ന വിലയാണ് താങ്ങുവില.

മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ചില സംഘടനകള്‍ ദല്‍ഹിയില്‍ സമരം തുടങ്ങിയതില്‍പ്പിന്നെ ഇത് രണ്ടാംതവണയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍  താങ്ങുവില എടുത്തു കളയുമെന്നു കുപ്രചാരണം നടത്തിക്കൊണ്ട് ദല്‍ഹിയില്‍ ചില സംഘടനകള്‍ സമരം തുടരുകയാണ്. പത്തിലേറെ തവണയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്. അപ്പോഴൊക്കെ താങ്ങുവില എടുത്തു കളയില്ലെന്ന് വ്യക്തമാക്കിയിരുന്നു. രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ കുപ്രചാരണം ആവര്‍ത്തിക്കുകയാണ് സമരക്കാര്‍ ചെയ്തത്. ഇപ്പോള്‍ രണ്ടാമതും താങ്ങുവില പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ സമരക്കാരുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. എന്നിട്ടും സമരം പിന്‍വലിക്കില്ലെന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. ഒരു വിഭാഗം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയവര്‍ ഇപ്പോള്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ പാടുപെടുകയാണ്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും, പുതിയ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഗുണം ചെയ്യും. ദല്‍ഹിയില്‍ കര്‍ഷകരുടെ പേരില്‍ നടക്കുന്ന സമരത്തോട് ഐക്യം പ്രഖ്യാപിച്ച് കേരള നിയമസഭയില്‍ സംയുക്ത പ്രമേയം പാസ്സാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് അതില്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ വെള്ളപ്പൊക്കത്തിലും മറ്റും കൃഷി നശിക്കുകയും, ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതിരിക്കുകയും, കടം കേറി മുടിയുകയും, വായ്‌പ തിരിച്ചടയ്‌ക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍  പരിഹരിക്കാന്‍ താല്‍പ്പര്യം കാണിക്കാതെയാണ് ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കുവേണ്ടി ഇവിടുത്തെ ഭരണ- പ്രതിപക്ഷം മുതലക്കണ്ണീരൊഴുക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇനിയും അവര്‍ക്ക് ലഭിച്ചിട്ടില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക്  അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ  നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുന്നില്ല. തീര്‍ച്ചയായും ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഒരു സദ്‌വാര്‍ത്തയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.