Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ മദ്രസയിലെ സ്‌ഫോടനത്തില്‍ ഇമാം കൊല്ലപ്പെട്ടു; പരിക്കേറ്റ 6 പേര്‍ ഒളിവില്‍; 1 കിലോമീറ്റര്‍ വരെ കുലുക്കം; തീവ്രവാദബന്ധം അന്വേഷിക്കണമെന്ന്

ബീഹാറിലെ ബങ്ക ജല്ലിയിലെ ഒരു മദ്രസയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മദ്രസയോട് ചേര്‍ന്ന പള്ളിയിലെ ഇമാം കൊല്ലപ്പെട്ടു. പരിസരത്തെ നിരവധി വീടുകള്‍ക്ക് കേട് പറ്റി. ഒരു കിലോമീറ്റര്‍ അകലെ താമസിച്ചവര്‍ വരെ ശബ്ദം കേട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 07:46 pm IST
in India
ഡി ഐജി സുജീത് കുമാര്‍ സ്ഫോടനസ്ഥലം സന്ദര്‍ശിക്കുന്നു;

ഡി ഐജി സുജീത് കുമാര്‍ സ്ഫോടനസ്ഥലം സന്ദര്‍ശിക്കുന്നു;

പാറ്റ്‌ന: ബീഹാറിലെ ബങ്ക ജല്ലിയിലെ ഒരു മദ്രസയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മദ്രസയോട് ചേര്‍ന്ന  പള്ളിയിലെ ഇമാം കൊല്ലപ്പെട്ടു. പരിസരത്തെ നിരവധി വീടുകള്‍ക്ക് കേട് പറ്റി.

ചൊവ്വാഴ്ച രാവിലെയാണ് നവ്‌തോലിയ പ്രദേശത്തെ മദ്രസ കെട്ടിടത്തിനുള്ളില്‍ ഉഗ്രമായ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പിളര്‍ന്ന് റോഡിലേക്ക് വീണു.

ആറ് പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. പരിക്കേറ്റ എല്ലാവരും സ്‌ഫോടനത്തിന് ശേഷം അപ്രത്യക്ഷരായി എന്നതാണ് പൊലീസിനെ അമ്പരിപ്പിക്കുന്നത്. തൊട്ടടുത്ത പള്ളിയിലെ ഇമാം അബ്ദുള്‍ സത്താര്‍ മൗകിന്‍ (33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ജസിദി പ്രദേശത്തുനിന്നുള്ള വ്യക്തിയാണ് ഇമാം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുരുതരമായി പരിക്കേറ്റ ഇമാം മരിച്ചത്. ഇമാമിന്റെ അനുയായികള്‍ അദ്ദേഹത്തെ സംസ്ഥാനത്തിന് പുറത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ ഇദ്ദേഹം വഴിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് കാറില്‍ ജഡം ഉപേക്ഷിച്ച് അനുയായികള്‍ കടന്നുകളഞ്ഞു.

നവ്‌തോലിയ മദ്രസയിലെ താഴത്തെ അടച്ചിട്ട മുറിക്കുള്ളിലാണ് രാവിലെ എട്ട് മണിക്ക് സ്‌ഫോടനം നടന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത ഒരു പ്രദേശവാസി പറയുന്നു. പക്ഷെ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആറ് ചെറുപ്പക്കാരും ചികിത്സയ്‌ക്ക് പോലും കാത്ത് നില്‍ക്കാതെ ഓടി രക്ഷപ്പെട്ടത് ദുരൂഹതയായി തുടരുന്നു. അറസ്റ്റ് ഭയന്നാണ് ചെറുപ്പക്കാര്‍ ഗ്രാമം വിട്ടതെന്ന് പറയുന്നു.

‘ഈ പ്രദേശത്തെ ചില മുസ്ലിങ്ങള്‍ ഒരു ആക്രമണം നടത്താന്‍ പദ്ധതിയിടുകയായിരുന്നു. അവര്‍ മദ്രസയ്‌ക്കുള്ളില്‍ കുറെ നേരം ബോംബ് സൂക്ഷിച്ചിരുന്നു. ലോക് ഡൗണ്‍ കാരണം മദ്രസ രണ്ടു മാസമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഒരു കുട്ടി പോലും ഹാജരായിരുന്നില്ല. സ്‌ഫോടനത്തില്‍ പള്ളിയും മദ്രസകെട്ടിടവും പാടെ നശിച്ചു. മേല്‍ക്കൂര പോലും സ്‌ഫോടനത്തിന്റെ ശക്തിയില്‍ തകര്‍ന്ന് വീണു,’- മറ്റൊരു നവ്‌തോലിയ വാസി പറയുന്നു.

’25-30 ബോംബുകളെങ്കിലും മുറിയ്‌ക്കുള്ളിലുണ്ടായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ താമസിച്ചവര്‍ വരെ ശബ്ദം കേട്ടിരുന്നു. പ്രദേശത്തെ മുസ്ലിംവാസികള്‍ പൊലീസിനോട് സത്യം പറയാന്‍ മടിക്കുകയാണ്. പകരം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് അവര്‍ പറയുന്നു,’ അയാള്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി അക്രമികള്‍ ഇവിടെ പതിവായി ഒത്തുചേരാറുണ്ടെന്നും അയാള്‍ പറഞ്ഞു.

പൊട്ടിത്തെറിയ്‌ക്ക് ശേഷം പ്രദേശത്തെ ആണുങ്ങള്‍ എല്ലാം ഒളിവില്‍ പോയത് സംശയം ജനിപ്പിക്കുന്നതായി ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ബാഗല്‍പൂര്‍ റേഞ്ച്) സുജീത് കുമാര്‍ പറയുന്നു. ഒരു സംഘം ഫോറെന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്‌ഫോടന സ്ഥലം പരിശോധിച്ചിട്ടുണ്ട്.

ബീഹാറിലെ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുഡാലോചനക്കുറ്റം, സ്‌ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഐപിസി വകുപ്പുകള്‍ പ്രകാരവും സ്‌ഫോടകവസ്തു നിയമത്തിലെ അഞ്ചാം സെക്ഷന്‍ പ്രകാരവും കേസെടുത്തു.

പരിക്കേറ്റവര്‍ അപ്രത്യക്ഷരായതിനാല്‍ അന്വേഷണോദ്യോഗസ്ഥര്‍ തീവ്രവാദപ്രവര്‍ത്തനത്തിന്റെ സാധ്യതയും പരിശോധിക്കും. യാദവ് സമുദായത്തിന് മേല്‍ക്കോയ്‌മയുള്ള ഈ പ്രദേശത്ത് നല്ലൊരു പങ്ക് മുസ്ലിങ്ങളാണ്. മാത്രമല്ല, ഇവിടെ വര്‍ഗ്ഗീയമായ ഏറ്റുമുട്ടലുകളുടെ ഒരു ചരിത്രവും ഉണ്ട്. ചെറിയ ഏറ്റുമുട്ടലുകള്‍ പതിവായിരുന്നെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഏറ്റുമുട്ടല്‍ ഇവിടെ നടന്നിരുന്നു.

ബിസ്ഫിയിലെ ബിജെപി എംഎല്‍എ ഹരി ഭൂഷണ്‍ താക്കൂര്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖല തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും ഇവിടെ തീവ്രവാദം മാത്രമാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും സ്‌ഫോടനത്തിന്റെ സ്വഭാവം തീവ്രവാദത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘മദ്രസയില്‍ ദളിതരെയും പിന്നോക്ക വിഭാഗക്കാരെയും പീഡിപ്പിക്കണമെന്ന് പാഠമാണ് നല്‍കുന്നത്, അതുവഴി അവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു. കിഷന്‍ഗഞ്ജ്, ദര്‍ഭാംഗ, ജമൂയി, ഗോപാല്‍ഗഞ്ജ് എന്നീ പ്രദേശങ്ങളില്‍ ദളിതരെ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നതിന് പിന്നീല്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Tags: മുസ്ലീം ജനസംഖ്യterrorismmosqueമുസ്ലീംJihadi TerrorismBiharഇസ്ലാമിക തീവ്രവാദംമദ്രസമുസ്ലീം പ്രതികള്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.