Categories: India

ശരിയത്ത് നിയമം പ്രതിമകളെ അനുവദിക്കുന്നില്ല; ലക്ഷദ്വീപില്‍ 11 വര്‍ഷമായി അഡ്മിനിസ്‌ട്രേറ്ററുടെ മുറിയുടെ മൂലയില്‍ ഒളിപ്പിച്ച ഗാന്ധിജി പ്രതിമയുടെ കഥ

2010ലാണ് കേന്ദ്രം ഭരിച്ചിരുന്ന രണ്ടാം യു.പി.എ സര്‍ക്കാര്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

Published by

തിരുവനന്തപുരം: സമാധാനത്തിന്റെ ദ്വീപായ ലക്ഷദ്വീപില്‍ അഹിംസമാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്തതിന്റെ വാര്‍ത്തറിപ്പോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാതിരിക്കാന്‍ പറയുന്ന കാരണിതാണ്. ഒരു വ്യക്തിയുടെ ഓര്‍മ്മക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ചു അതില്‍ പുഷ്പാര്‍ച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്‌കാരിക സെന്‍സിറ്റിവിറ്റി പ്രകാരം ശിര്‍കും ശരിയത്ത് നിയമം അനുവദിക്കാത്തതുമാണ്. 2010 ല്‍ ടൈംസ് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് വാര്‍ത്തയും നല്‍കിയിരുന്നു. എന്നാല്‍, അന്ന് പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്ത മതപരമായ എതിര്‍പ്പാണ് സമ്മതിക്കാന്‍ അന്നത്തെ ലക്ഷദ്വീപ് ഭരണകൂടം സമ്മതിച്ചിരുന്നില്ല.  

എന്നാല്‍, പിന്നീട് ആ വാര്‍ത്തകള്‍ ലക്ഷദ്വീപില്‍ നിന്ന് തന്നെ ചോര്‍ന്നു. 2010ലാണ് കേന്ദ്രം ഭരിച്ചിരുന്ന രണ്ടാം യു.പി.എ സര്‍ക്കാര്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ചിലവില്‍ മഹാത്മാവിന്റെ ഒരു അര്‍ധദ്ധകായ പ്രതിമ നിര്‍മ്മിച്ചു 2010 സെപ്റ്റംബര്‍ 28ന് എം.വി. അമിനിഡിവി എന്ന കപ്പലില്‍ കയറ്റി കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്ക് അയച്ചു. നാല് ദിവസം കഴിഞ്ഞു ഒക്ടോബര്‍ 2 ഗാന്ധി ജയന്തിക്ക് പ്രതിമ അനാച്ഛാദനം ചെയ്യാനായിരുന്നു പരിപാടി.

പക്ഷെ പ്രതിമ ദ്വീപില്‍ ഇറക്കാന്‍ ഒരു സംഘം സമ്മതിച്ചില്ല. കാരണം, ഒരു വ്യക്തിയുടെ ഓര്‍മ്മക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ചു അതില്‍ പുഷ്പാര്‍ച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്‌കാരിക സെന്‍സിറ്റിവിറ്റി പ്രകാരം ശിര്‍ക് ആണ്. തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 29ന് തന്നെ പ്രതിമ കവരത്തിയില്‍ നിന്ന് അതേ കപ്പലില്‍ തന്നെ തിരിച്ചു കൊച്ചിക്ക് അയച്ചു.

കൊച്ചിയില്‍ അത് വന്നപ്പോള്‍ വിശ്വ ഹിന്ദു പരിഷത്ത് ഉള്‍പ്പെടെ സംഘടനകള്‍ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കില്‍ അവിടെ രാഷ്‌ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെ പ്രതിമ വീണ്ടും അതേ കപ്പലില്‍ വീണ്ടും കവരത്തിയ്‌ക്ക് തിരിച്ചയച്ചു. ഒക്ടോബര്‍ ഒന്നിന് കവരത്തിയില്‍ എത്തിയ കപ്പലില്‍ നിന്ന് ആരും കാണാതെ പ്രതിമ നേരെ എടുത്തു കൊണ്ട് പോയി ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടില്‍ ഭദ്രമായി ഒളിപ്പിച്ചു. അടുത്ത ദിവസത്തെ ഗാന്ധി ജയന്തി കഴിഞ്ഞു. അത് കഴിഞ്ഞു പത്ത് ഗാന്ധി ജയന്തി വേറെ കഴിഞ്ഞു. ഗാന്ധി പ്രതിമ ഇപ്പോളും അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടില്‍ ഒരു മൂലയില്‍ ഒളിപ്പിച്ച നിലയിലാണ്. 11 വര്‍ഷമായിട്ടും ലക്ഷദ്വീപില്‍ എവിടെയും ആ ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ പറ്റിയിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by