Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി; മഹാമാരിയും പേമാരിയും കുട്ടനാട്ടുകാര്‍ക്ക് നരകജീവിതം

കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന റോഡുകളും, ഇടറോഡുകളുമെല്ലാം മുങ്ങിത്തുടങ്ങി.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
May 17, 2021, 05:58 pm IST
in Kerala

ആലപ്പുഴ: 2018ലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി, കുട്ടനാട്ടുകാര്‍ക്ക് കൊവിഡിനും, വെള്ളപ്പൊക്കത്തിനുമിടയില്‍ ദുരിത ജീവിതം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, വീടിനുള്ളില്‍ വരെ വെള്ളം കയറിയ സാഹചര്യത്തില്‍ എങ്ങനെ വീട്ടില്‍ കഴിയുമെന്നാണ് കുട്ടനാട്ടുകാര്‍ ചോദിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും അവര്‍ക്ക് ഭയമാണ്.  

കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന റോഡുകളും, ഇടറോഡുകളുമെല്ലാം മുങ്ങിത്തുടങ്ങി. കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചാല്‍ ആശുപത്രിയിലെത്തിക്കുക പോലും ദുഷ്‌ക്കരമാകും. നിലവില്‍ കുട്ടനാട്ടില്‍ ഒരു ദിവസം ശരാശരി മുന്നൂറോളം പേര്‍ക്ക് വരെ കൊവിഡ് സ്ഥിരീകരിക്കാറുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ ചെകുത്താനും,  കടലിനും ഇടയിലെന്ന ദുരസ്ഥയിലാണ് കുട്ടനാട്ടുകാര്‍.  

കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ 2018 മുതല്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ വരുമ്പോള്‍ കുട്ടനാട് വീണ്ടും ഒരു പ്രളയം നേരിടേണ്ടിവരുമോ എന്നാണ് ചോദ്യം. തോട്ടപ്പള്ളി സ്പില്‍വേ നവീകരിക്കുക എന്നതാണ് കുട്ടനാട്ടിലെ പ്രളയം നിയന്ത്രിക്കുന്നതിന് അനിവാര്യമായ പ്രവര്‍ത്തിയെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ നവീകരണതിനുള്ള 3.43 കോടി രൂപയ്‌ക്കുള്ള കരാര്‍ പോലും റദ്ദാക്കുകയായിരുന്നു. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള  ലീഡിങ് ചാനലില്‍ അഞ്ചു ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ അടിഞ്ഞിട്ടുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തി. 15,000  ക്യുബിക് മീറ്റര്‍ മണല്‍ മാത്രമേ  നീക്കിയിട്ടുള്ളു. ലീഡിങ് ചാനല്‍  ആഴം കൂട്ടുന്ന പ്രവര്‍ത്തികള്‍ക്കും കാലതാമസമാണ്.

മഹാ പ്രളയം മുതല്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ പമ്പ, മണിമലയാര്‍, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ കുട്ടനാട്ടിലുടെ ഒഴുകുന്ന കൈവഴികള്‍ ആഴം കൂട്ടാന്‍ സാധിച്ചിട്ടില്ല. കുട്ടനാട്ടിലെ പുറംബണ്ടുകള്‍ ബല പ്പെടുത്തി ഉയര്‍ത്തി നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിനടിയില്‍ അടിഞ്ഞിരിക്കുന്ന രണ്ട് ലക്ഷം ക്യുബിക്  മീറ്റര്‍ മണല്‍ ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല.  

വേമ്പനാട് കായലില്‍ 4500 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ട്. സാധാരണ  നിലയില്‍ കായലുകളില്‍ എക്കല്‍ അടിയുന്നത് ഒരു മുതല്‍ 25 ടണ്‍ വരെയാണ് എന്നാല്‍ രണ്ട് പ്രളയശേഷം 130 ടണ്‍ വരെയാണ്  കായലില്‍ അടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു പ്രളയത്തില്‍ കുട്ടനാട്, വേമ്പനാട്ടു കായല്‍, നദികള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ എക്കല്‍ നീക്കിയിട്ടില്ല. പല സ്ഥലങ്ങളിലും ചതുപ്പു രൂപപ്പെടുന്നു. നദികള്‍ ഒഴുകിവരുന്ന സ്ഥലങ്ങളിലെ അശാസ്ത്രീയമായ കൃഷി മൂലം മണ്ണൊലിപ്പ്. മണ്ണുസംരക്ഷണം കാര്യക്ഷമമായി നടക്കുന്നില്ല.

വേമ്പനാട്ടു കായലിലെ നീരൊഴുക്ക് നിലയ്‌ക്കുകയാണ്. കായല്‍ ചതുപ്പുവല്‍ക്കരണത്തിലേക്ക് പോകുന്നു. കുട്ടനാട്ടില്‍ വേണ്ടത് വകുപ്പുകളുടെ ഏകോപനമാണ്. എന്നാലത് ഇതുവരെ ഉറപ്പാക്കാന്‍ ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല. മറ്റു പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങുമ്പോഴാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നത് എന്നതാണ് പ്രത്യേകത.

Tags: Raincovidകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.