Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി; മഹാമാരിയും പേമാരിയും കുട്ടനാട്ടുകാര്‍ക്ക് നരകജീവിതം

കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന റോഡുകളും, ഇടറോഡുകളുമെല്ലാം മുങ്ങിത്തുടങ്ങി.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
May 17, 2021, 05:58 pm IST
in Kerala

ആലപ്പുഴ: 2018ലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി, കുട്ടനാട്ടുകാര്‍ക്ക് കൊവിഡിനും, വെള്ളപ്പൊക്കത്തിനുമിടയില്‍ ദുരിത ജീവിതം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, വീടിനുള്ളില്‍ വരെ വെള്ളം കയറിയ സാഹചര്യത്തില്‍ എങ്ങനെ വീട്ടില്‍ കഴിയുമെന്നാണ് കുട്ടനാട്ടുകാര്‍ ചോദിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും അവര്‍ക്ക് ഭയമാണ്.  

കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന റോഡുകളും, ഇടറോഡുകളുമെല്ലാം മുങ്ങിത്തുടങ്ങി. കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചാല്‍ ആശുപത്രിയിലെത്തിക്കുക പോലും ദുഷ്‌ക്കരമാകും. നിലവില്‍ കുട്ടനാട്ടില്‍ ഒരു ദിവസം ശരാശരി മുന്നൂറോളം പേര്‍ക്ക് വരെ കൊവിഡ് സ്ഥിരീകരിക്കാറുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ ചെകുത്താനും,  കടലിനും ഇടയിലെന്ന ദുരസ്ഥയിലാണ് കുട്ടനാട്ടുകാര്‍.  

കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ 2018 മുതല്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ വരുമ്പോള്‍ കുട്ടനാട് വീണ്ടും ഒരു പ്രളയം നേരിടേണ്ടിവരുമോ എന്നാണ് ചോദ്യം. തോട്ടപ്പള്ളി സ്പില്‍വേ നവീകരിക്കുക എന്നതാണ് കുട്ടനാട്ടിലെ പ്രളയം നിയന്ത്രിക്കുന്നതിന് അനിവാര്യമായ പ്രവര്‍ത്തിയെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ നവീകരണതിനുള്ള 3.43 കോടി രൂപയ്‌ക്കുള്ള കരാര്‍ പോലും റദ്ദാക്കുകയായിരുന്നു. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള  ലീഡിങ് ചാനലില്‍ അഞ്ചു ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ അടിഞ്ഞിട്ടുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തി. 15,000  ക്യുബിക് മീറ്റര്‍ മണല്‍ മാത്രമേ  നീക്കിയിട്ടുള്ളു. ലീഡിങ് ചാനല്‍  ആഴം കൂട്ടുന്ന പ്രവര്‍ത്തികള്‍ക്കും കാലതാമസമാണ്.

മഹാ പ്രളയം മുതല്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ പമ്പ, മണിമലയാര്‍, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ കുട്ടനാട്ടിലുടെ ഒഴുകുന്ന കൈവഴികള്‍ ആഴം കൂട്ടാന്‍ സാധിച്ചിട്ടില്ല. കുട്ടനാട്ടിലെ പുറംബണ്ടുകള്‍ ബല പ്പെടുത്തി ഉയര്‍ത്തി നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിനടിയില്‍ അടിഞ്ഞിരിക്കുന്ന രണ്ട് ലക്ഷം ക്യുബിക്  മീറ്റര്‍ മണല്‍ ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല.  

വേമ്പനാട് കായലില്‍ 4500 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ട്. സാധാരണ  നിലയില്‍ കായലുകളില്‍ എക്കല്‍ അടിയുന്നത് ഒരു മുതല്‍ 25 ടണ്‍ വരെയാണ് എന്നാല്‍ രണ്ട് പ്രളയശേഷം 130 ടണ്‍ വരെയാണ്  കായലില്‍ അടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു പ്രളയത്തില്‍ കുട്ടനാട്, വേമ്പനാട്ടു കായല്‍, നദികള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ എക്കല്‍ നീക്കിയിട്ടില്ല. പല സ്ഥലങ്ങളിലും ചതുപ്പു രൂപപ്പെടുന്നു. നദികള്‍ ഒഴുകിവരുന്ന സ്ഥലങ്ങളിലെ അശാസ്ത്രീയമായ കൃഷി മൂലം മണ്ണൊലിപ്പ്. മണ്ണുസംരക്ഷണം കാര്യക്ഷമമായി നടക്കുന്നില്ല.

വേമ്പനാട്ടു കായലിലെ നീരൊഴുക്ക് നിലയ്‌ക്കുകയാണ്. കായല്‍ ചതുപ്പുവല്‍ക്കരണത്തിലേക്ക് പോകുന്നു. കുട്ടനാട്ടില്‍ വേണ്ടത് വകുപ്പുകളുടെ ഏകോപനമാണ്. എന്നാലത് ഇതുവരെ ഉറപ്പാക്കാന്‍ ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല. മറ്റു പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങുമ്പോഴാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നത് എന്നതാണ് പ്രത്യേകത.

Tags: Raincovidകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.