Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വാര്‍ത്തകള്‍ പുഴുങ്ങിയെടുക്കുന്നു

വസ്തുത കൊണ്ടുവരൂ, അത് വായനക്കാര്‍ക്ക് കൊടുക്കാം എന്നതില്‍ നിന്ന് ' വസ്തുത വെട്ടിക്കുഴിച്ചുമൂടൂ , നമുക്കു വേണ്ടത് പുഴുങ്ങിയെടുക്കൂ ' എന്നത്രേ ആധുനിക ന്യൂസ്‌റൂം ദേഹണ്ഡക്കാരുടെ നിര്‍ദ്ദേശങ്ങള്‍. അവരുടെ ഇച്ഛയ്‌ക്കൊത്ത് വാര്‍ത്തകള്‍ നല്‍കാത്തവരെ തീണ്ടാപ്പാടകലെ നിര്‍ത്തുകയും ഇഷ്ടമില്ലാത്ത രാഷ്‌ട്രീയ ചാപ്പകുത്തി വിടുകയും ചെയ്യും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 17, 2021, 04:46 am IST
in Article

പത്രപ്രവര്‍ത്തനത്തിലെ കുലപതി എന്നറിയപ്പെടുന്ന വി.എം. കൊറാത്ത് തന്റെ ആദ്യ കാലത്തെ അനുഭവങ്ങളെപ്പറ്റി പറയാറുണ്ട്. യശശ്ശരീരനായ അദ്ദേഹത്തിന്റെ കാലത്തുനിന്ന് പത്രപ്രവര്‍ത്തനം ആധുനിക സാങ്കേതിക വിദ്യകളുടെ തോളിലേറി ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. ഓരോ ദിനത്തിലും  ഓരോരീതിയിലേക്കു മാറുന്ന ഈ പ്രവര്‍ത്തനം അതിന്റെ ആത്മാവു തന്നെ നഷ്ടപ്പെടുത്തുകയാണെന്ന് പറഞ്ഞാല്‍ അവാസ്തവമില്ല.

 കൊറാത്ത് സാര്‍ ഉത്തരവാദിത്തത്തില്‍ ഉള്ളപ്പോള്‍ ഒരു ദിവസം ന്യൂസ് എഡിറ്റര്‍ ഇങ്ങനെ നിര്‍ദ്ദേശം കൊടുക്കുന്നത് കേട്ടുപോലും. നഗരത്തില്‍ നാലോ അഞ്ചോ ലേഖകന്മാരുണ്ട്. ഇനി കൊറാത്ത് സാറിന്റെ മൊഴി. ‘ എടോ എവിടെയൊക്കെയോ എന്തൊക്കെയോ നടന്നിട്ടുണ്ട്. ഒന്ന് അന്വേഷിച്ച് കൊണ്ടുവാ യോ ‘.

 വര്‍ത്തമാനം (കൊറാത്തിന്റെ ഭാഷയില്‍ വാര്‍ത്ത ) സംശുദ്ധവും മുന്‍വിധിയില്ലാത്തതുമാവണം. എന്താണോ സംഭവിച്ചത് അത് അതുപോലെയാവണം. അതില്‍ ലേഖകന്റെ മധുരവും മസാലയും ഒന്നും പാടില്ല. പത്ര പ്രവര്‍ത്തനത്തിന്റെ ‘ബേസിക് ഇന്‍സ്റ്റിങ്റ്റ് ‘ ഇങ്ങനെയാണെങ്കിലും അതൊന്നും ഇന്നത്തെ കാലത്ത് നടപ്പില്ല എന്നത്രേ ആധുനിക മാധ്യമ ദല്ലാളുകള്‍ പറയുന്നത്.

  വസ്തുത കൊണ്ടുവരൂ, അത് വായനക്കാര്‍ക്ക് കൊടുക്കാം എന്നതില്‍ നിന്ന് ‘ വസ്തുത വെട്ടിക്കുഴിച്ചുമൂടൂ , നമുക്കു വേണ്ടത് പുഴുങ്ങിയെടുക്കൂ ‘ എന്നത്രേ ആധുനിക ന്യൂസ്‌റൂം ദേഹണ്ഡക്കാരുടെ നിര്‍ദ്ദേശങ്ങള്‍. അവരുടെ  ഇച്ഛയ്‌ക്കൊത്ത് വാര്‍ത്തകള്‍ നല്‍കാത്തവരെ തീണ്ടാപ്പാടകലെ നിര്‍ത്തുകയും ഇഷ്ടമില്ലാത്ത രാഷ്‌ട്രീയ ചാപ്പകുത്തി വിടുകയും ചെയ്യും. സമ്മാനപ്പൊതികളുടെ തൂക്കത്തിനും വലിപ്പത്തിനും അനുസരിച്ച് വാര്‍ത്തകള്‍ പുഴുങ്ങിയെടുക്കുമ്പോള്‍ വാര്‍ത്തയില്‍ നിന്ന് വസ്തുതകള്‍ നഷ്ടമാവുന്നു. അതുവഴി അപക്വവും അപകടകരവും സ്വേച്ഛാധിപത്യമുള്ളതുമായ കാര്യങ്ങള്‍ വായനക്കാരിലെത്തുന്നു.

  മറ്റൊന്ന് ,ന്യൂസ്‌റൂമിന്റെ താല്‍പര്യത്തിനനുസരിച്ച് കഥകള്‍ (സ്റ്റോറി എന്ന് ഓമനപ്പേര് ) മെനഞ്ഞെടുക്കപ്പെടുന്നതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണല്ലോ ‘ നേരാെടെ നിര്‍ഭയം ‘ പോരാടുന്ന ദൃശ്യന്റെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ ‘കഥ’ കള്‍ പുഴുങ്ങിയെടുക്കാന്‍ തലപ്പത്തെ തമ്പ്രാക്കന്മാര്‍ ലേഖകന്മാര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞു .വാസ്തവത്തില്‍ അത് ഞെട്ടിക്കുന്നതല്ലേ? ജനാധിപത്യത്തിന്റെ നാലാം തൂണിനെ ദുര്‍ബലപ്പെടുത്താന്‍ കങ്കാണിപ്പണി ചെയ്യുന്നതിനെ മാധ്യമ പ്രവര്‍ത്തനം എന്നു വിളിക്കാനാവുമോ? ചുവന്ന തെരുവിലെ ജോലിപോലും ഇതിലും മികച്ച ധാര്‍മിക പ്രവര്‍ത്തനമല്ലേ?   ്യു പണക്കൊഴുപ്പിനും വാഗ്ദാനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഇടയില്‍ മാര്‍ജാരമാര്‍ഗം തേടുന്നവരുടെ കൈയില്‍ ശ്വാസംമുട്ടി മരിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ രക്ഷിക്കേണ്ടതല്ലേ? ഇത്തരം മ്ലേച്ഛപ്രവര്‍ത്തനം നടത്തി മാന്യതയുടെ ജൂബയുമിട്ട് നടക്കുന്നവരെ വിളക്കു കാലില്‍ കെട്ടിയിട്ട് പതം വരുത്തുന്ന പ്രഭാതത്തിലേക്ക് ദൈവമേ എന്നെ വിളിച്ചുണര്‍ത്തണേ എന്ന  ല്ലേ നിഷ്പ്പക്ഷമതികള്‍ പ്രാര്‍ഥിക്കുന്നത്.

കെ.മോഹന്‍ദാസ്‌

Tags: പ്രചാരണംമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

India

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കം; രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരര്‍ക്ക് ആദരമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.