Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒരു കര്‍മയോഗിയുടെ കഠിനപഥങ്ങളിലൂടെ

കേസരിയുടെ കണിശക്കാരനായ നടത്തിപ്പുകാരന്‍ എന്നതിനു പുറമെ എം. രാഘവന്‍ എന്ന സ്വയംസേവകന്റെയും സംഘാടകന്റെയും പൊതു പ്രവര്‍ത്തകന്റെയും ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഉള്ളടക്കം.

കെ.പി. മുരളി by കെ.പി. മുരളി
Apr 25, 2021, 05:00 am IST
in Varadyam

റോമ സാമ്രാജ്യം ഒരു ദിവസംകൊണ്ട് കെട്ടിപ്പടുത്തതല്ല എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. തളര്‍ച്ചയിലും വളര്‍ച്ചയിലും സ്ഥാപനങ്ങളെ ശരിയായി നയിക്കാന്‍ ഒരാളുവേണം. അങ്ങനെയുള്ള സ്ഥാപനങ്ങളേ പുരോഗതി കൈവരിക്കൂ. പ്രഖ്യാപിത  ലക്ഷ്യത്തിലേക്ക് മുന്നേറൂ. വിജയിക്കുന്ന ഓരോ സ്ഥാപനത്തിനു പിന്നിലും ജീവിതംതന്നെ അതിനായി സമര്‍പ്പിച്ച ഒരാളുണ്ടാവും. കേരളത്തിന്റെ മാധ്യമരംഗത്ത് ദേശീയതയുടെ  ജിഹ്വയായി എഴുപത് വയസ്സ് പൂര്‍ത്തിയാക്കുന്ന കേസരിയെ സംബന്ധിച്ചിടത്തോളം അത് എം. രാഘവന്‍ എന്ന കര്‍മയോഗിയാണ്.

പ്രതികൂലാവസ്ഥയിലും പ്രതിസന്ധികളിലും ‘കേസരി’യെ മുന്നോട്ടു നയിച്ച എം.രാഘവന്റെ ജീവചരിത്രമാണ് മൗനതപസ്വി. പൊതുപ്രവര്‍ത്തകരായ പലരുടെയും ജീവചരിത്രം തയ്യാറാക്കുമ്പോള്‍ വിവരങ്ങളുടെ ധാരാളിത്തം പ്രശ്‌നമാകാറുണ്ട്. ഏത് തള്ളണം ഏത് കൊള്ളണം എന്നതില്‍ എഴുത്തുകാരന്‍ വലിയ വെല്ലുവിളി നേരിടും. എന്നാല്‍ എം. രാഘവന്റെ കാര്യത്തില്‍ നേരെ മറിച്ചാണ്. ആത്മത്യാഗ നിര്‍ഭരമായ ജീവിതം നയിച്ച ഈ മനുഷ്യനെക്കുറിച്ചുള്ള വ്യക്തിവിവരങ്ങള്‍പോലും ലഭ്യമല്ലാതിരിക്കെ ഒരു ജീവചരിത്രം തയ്യാറാക്കുകയെന്ന ഏറെ ശ്രമകരമായ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി. വിജയന്‍.

സൈനിക സേവനത്തില്‍നിന്ന് ആര്‍എസ്എസ് പ്രചാരകനായി മാറിയ എം. രാഘവന്‍ കേസരിയുടെ പ്രസിദ്ധീകരണ ചുമതലയുള്ള ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റിന്റെ മാനേജരായി പതിറ്റാണ്ടുകളാണ് പ്രവര്‍ത്തിച്ചത്. ചുമതലയേറ്റ കാലം മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ സ്ഥാപനത്തെ കെട്ടിപ്പടുക്കുകയായിരുന്നു. ഒരേസമയം നിലനില്‍പ്പും പുരോഗതിയും  ഉറപ്പുവരുത്തി കേസരിയെ ഇന്നുകാണുന്ന ഗംഭീരമായ നിലയിലേക്ക് വളര്‍ത്തിയതില്‍ എം.രാഘവന്‍ എന്ന മനുഷ്യന്‍ വഹിച്ച പങ്കും, സഹിച്ച കഷ്ടപ്പാടുകളും അതിഭാവുകത്വമില്ലാതെ രേഖപ്പെടുത്തിയിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.

അടുത്തറിഞ്ഞവര്‍ക്കുപോലും ‘കേസരി രാഘവേട്ടന്‍’ എന്നുമാത്രമേ അറിയുമായിരുന്നുള്ളൂ. നല്ലൊരു ഫോട്ടോഗ്രാഫറായിരുന്നുവെങ്കിലും തന്റെ ഒരു ചിത്രം എടുത്തുവയ്‌ക്കണമെന്ന് ഒരിക്കലും രാഘവേട്ടന് തോന്നിയില്ല. അത്രയ്‌ക്കായിരുന്നു  നിസ്വാര്‍ത്ഥത.  ബുദ്ധിശക്തിയും കര്‍മശേഷിയുമൊക്കെ  താന്‍ ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ സമ്പൂര്‍ണമായും വിനിയോഗിച്ച  പ്രാഗ്മാറ്റീഷ്യന്റെ ജീവിതത്തെ കൃത്യമായി ടി. വിജയന്‍ അടയാളപ്പെടുത്തുന്നുണ്ട്. കേസരിയുടെ പത്രാധിപ സമിതി അംഗമെന്ന നിലയില്‍ രാഘവേട്ടനുമായുണ്ടായിരുന്ന ബന്ധം ഗ്രന്ഥരചനയ്‌ക്ക് സഹായകമായിട്ടുണ്ടാവണം.

കേസരിയുടെ കണിശക്കാരനായ നടത്തിപ്പുകാരന്‍ എന്നതിനു പുറമെ എം. രാഘവന്‍ എന്ന സ്വയംസേവകന്റെയും സംഘാടകന്റെയും പൊതു പ്രവര്‍ത്തകന്റെയും ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഉള്ളടക്കം. വളരെ കുറഞ്ഞ വാക്കുകളില്‍ സ്മര്യ പുരുഷന്റെ മഹത്വവും മൂല്യവും അടയാളപ്പെടുത്തുന്ന ആര്‍. ഹരിയേട്ടന്റെ അവതാരിക, കേസരിയും രാഘവേട്ടനും തമ്മിലെ ബന്ധത്തിന്റെ ഇഴയടുപ്പം അടയാളപ്പെടുത്തുന്ന മുഖ്യ പത്രാധിപര്‍ ഡോ. എന്‍. ആര്‍. മധുവിന്റെ ആമുഖം, അനുബന്ധമായി ചേര്‍ത്തിരിക്കുന്ന കുറിപ്പുകളും മുഖപ്രസംഗങ്ങളുമൊക്കെ പുസ്തകത്തിന് സമഗ്ര സ്വഭാവം നല്‍കുന്നു.

പ്രസിദ്ധിപരാങ്മുഖതയായിരുന്നു എം.രാഘവന്റെ മുഖമുദ്രയെന്നത് ‘മൗനതപസ്വി’ അടിവരയിട്ടു പറയുന്നുണ്ട്. സ്വന്തം പ്രവൃത്തിയുടെ പേരില്‍ മഹത്വാകാംക്ഷ കൊണ്ടുനടക്കരുതെന്നേ ഈ വാക്കിനര്‍ത്ഥമുള്ളൂ. ഒരു ആദര്‍ശത്തിനുവേണ്ടിയും അതിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയും ജീവിതം മാറ്റിവയ്‌ക്കുന്നര്‍ യഥോചിതം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. അത് മറ്റുള്ളവര്‍ക്ക് വന്‍തോതില്‍ പ്രചോദനമാകും. എം. രാഘവന്റെ കാര്യത്തില്‍  മൗനതപസ്വി എന്ന പുസ്തകത്തിലൂടെ ഇത് സാധിക്കുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.