Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസം തകര്‍ന്നടിഞ്ഞ പ്രത്യയശാസ്ത്രം; ഇടതു-വലതു മുന്നണികള്‍ കേരളത്തിന്റെ വികസനം മുരടിപ്പിച്ചു: തേജസ്വി സൂര്യ

നിരവധി മഹാന്മാരെയും നവോത്ഥാന നായകരെയും സൃഷ്ടിച്ച നാടാണ് കേരളം. എന്നാല്‍, മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ നശിപ്പിച്ചു. ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും. ഇന്ന് ലോകത്ത് ഒരു രാജ്യവും കമ്മ്യൂണിസം പിന്തുടരുന്നില്ലെന്ന് മാത്രമല്ല, അവര്‍ വാഗ്ദാനം ചെയ്യുന്നത് ദാരിദ്ര്യം മാത്രമാണ്. നാടിന്റെ വികസനത്തെ തകര്‍ക്കുകയെന്നതാണ് അവരുടെ മുദ്രാവാക്യം. സംസ്ഥാനത്തെ സാമ്പത്തികനില തകര്‍ന്ന സ്ഥിതിയിലാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 22, 2021, 04:22 pm IST
in Kerala
കോട്ടയത്ത് യുവമോര്‍ച്ച സംഘടിപ്പിച്ച പ്രഭാഷണ-സംവാദ പരിപാടിയില്‍ പങ്കെടുക്കാനത്തിയ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപിയെ വേദിയിലേക്ക് ആനയിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ തുടങ്ങിയവര്‍ സമീപം

കോട്ടയത്ത് യുവമോര്‍ച്ച സംഘടിപ്പിച്ച പ്രഭാഷണ-സംവാദ പരിപാടിയില്‍ പങ്കെടുക്കാനത്തിയ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപിയെ വേദിയിലേക്ക് ആനയിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ തുടങ്ങിയവര്‍ സമീപം

കോട്ടയം: കമ്മ്യൂണിസം തകര്‍ന്നടിഞ്ഞ പ്രത്യയശാസ്ത്രമാണെന്നും മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ കേരളത്തിന്റെ വികസനം മുരടിപ്പിച്ചെന്നും യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി. പുതിയ കേരളത്തിന് യുവാക്കള്‍ കരുത്താകണമെന്നും അതിന് ബിജെപിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കേരളത്തിനായി സമര്‍പ്പിത യുവത്വം എന്ന പേരില്‍ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ-സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നിരവധി മഹാന്മാരെയും നവോത്ഥാന നായകരെയും സൃഷ്ടിച്ച നാടാണ് കേരളം. എന്നാല്‍, മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ നശിപ്പിച്ചു. ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും. ഇന്ന് ലോകത്ത് ഒരു രാജ്യവും കമ്മ്യൂണിസം പിന്തുടരുന്നില്ലെന്ന് മാത്രമല്ല, അവര്‍ വാഗ്ദാനം ചെയ്യുന്നത് ദാരിദ്ര്യം മാത്രമാണ്. നാടിന്റെ വികസനത്തെ തകര്‍ക്കുകയെന്നതാണ് അവരുടെ മുദ്രാവാക്യം. സംസ്ഥാനത്തെ സാമ്പത്തികനില തകര്‍ന്ന സ്ഥിതിയിലാണ്.  

കേരളത്തിലെ യുവാക്കള്‍ അഭ്യസ്ഥവിദ്യരും കഴിവുള്ളവരുമായിട്ടും തൊഴില്‍തേടി പുറത്തേക്ക് പോകേണ്ട ഗതികേടിലാണ്. മലയാളികളായ ആയിരക്കണക്കിന് യുവാക്കളാണ് ബെംഗളൂരുവിലും മുംബൈയിലും ന്യൂദല്‍ഹിയിലും തൊഴില്‍തേടി എത്തുന്നത്. കേരളത്തിന്റെ മോശമായ അവസ്ഥയ്‌ക്കും തൊഴിലില്ലായ്‌മയ്‌ക്കും അന്യനാടുകളിലേക്കുള്ള കുടിയേറ്റവും വര്‍ധിച്ചതിനു കാരണം കമ്യൂണിസമാണ്.  

കേരളത്തില്‍ മാറ്റം വരണമെങ്കില്‍ കമ്മ്യൂണിസത്തെ എന്നന്നേക്കുമായി പിഴുതെറിയണം. ബിജെപിക്ക് അവസരം നല്‍കുന്നത് പുതിയൊരു കേരളം സൃഷ്ടിക്കാന്‍ കഴിയും. ഏറ്റവും മോശപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും തേജസ്വി തുറന്നടിച്ചു. പദ്ധതികളല്ല അഴിമതി മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സിപിഎം മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും അവരോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും മാത്രമേ ജോലി ലഭിക്കൂ എന്ന അവസ്ഥയാണ്. പിന്‍വാതില്‍ നിയമനവും ബന്ധുനിയമനവുമാണ് ഇവിടെ നടക്കുന്നത്. സംസ്ഥാനത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമിയടക്കമുള്ള തീവ്രവാദ സംഘടനകളെ വളര്‍ത്തുന്നതും അവര്‍ക്കാവശ്യമായ പ്രോത്സാഹനം നല്‍കുന്നതും ഇടത്-വലത് മുന്നണികളാണ്. 1921 ആവര്‍ത്തിക്കുമെന്ന് പറഞ്ഞ് പ്രകടനം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

ബിജെപി അധികാരം ലക്ഷ്യമാക്കി മാത്രമല്ല രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നത്. നവോത്ഥാന നായകര്‍ ഉണ്ടാക്കിയ സംസ്‌കൃതിയെ സംരക്ഷിക്കാനും കൂടിയാണ്. പുതിയ കേരളത്തിനായി യുവമോര്‍ച്ചയ്‌ക്കും ബിജെപിക്കുമൊപ്പം യുവാക്കള്‍ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷനായി. കോട്ടയം ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സ്ഥാനാര്‍ഥികളായ എന്‍. ഹരി, ടി.എന്‍. ഹരികുമാര്‍, മിനര്‍വ മോഹന്‍ എന്നിവര്‍ തേജസ്വി സൂര്യയെ പൊന്നാട അണിയിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, പത്തനംതിട്ട ജില്ല പ്രസിഡന്റ് ഹരീഷ്, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ബാലകൃഷ്ണന്‍ തുടങ്ങിയവരും സന്നിഹിതരായി.

ആചാരസംരക്ഷണത്തിനായി പോരാടിയ  അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിവാദ്യം

കോട്ടയം: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പോരാടിയ അമ്മമാരെയും സഹോദരിമാരെയും അഭിവാദ്യം ചെയ്യുന്നതായും അവരുടെ കണ്ണീരും ത്യാഗങ്ങളും ഒരിക്കലും വെറുതെയാവില്ലെന്നും തേജസ്വി സൂര്യ. ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ നശിപ്പിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയിലും അവര്‍ അതാണ് കാണിച്ചത്. കര്‍ണാടകയില്‍ നിന്ന് ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് എല്ലാ വര്‍ഷവും ശബരിമലയില്‍ എത്തുന്നത്. ശബരിമലയിലെ സംഭവവികാസങ്ങള്‍ അവരെയെല്ലാം വേദനിപ്പിച്ചു. ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരവും സംരക്ഷിക്കേണ്ടത് ബിജെപിയുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: തേജസ്വി സൂര്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിപ്പ്: തേജസ്വി യാദവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ; ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയില്‍, ഇത്തവണയും ഹാജരായില്ല

India

അറിയാതെ ചെയ്ത അബദ്ധത്തിനും തേജസ്വി സൂര്യയെ വേട്ടയാടി കോണ്‍ഗ്രസ്; വാതില്‍ തുറന്നത് തേജസ്വി തന്നെ, മാപ്പ് പറഞ്ഞുവെന്ന് മന്ത്രി സിന്ധ്യ

Kerala

കമ്മ്യൂണിസത്തിന്റെ അന്ത്യം ആസന്നം; സിപിഎം ഭരണകൂടത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും പതനത്തിന് ആക്കംകൂട്ടുമെന്നും തേജസ്വി സൂര്യ

India

ഹിന്ദു നേതാക്കളെ ഇന്ത്യയ്‌ക്ക് പുറത്ത് ഒറ്റപ്പെടുത്താന്‍ ആസൂത്രിത ശ്രമം; വിവേക് അഗ്നിഹോത്രിയെപ്പോലെ തേജസ്വി സൂര്യയ്‌ക്കും വിലക്കുകള്‍

India

കെജ്രിവാള്‍ വെള്ളം കുടിക്കുന്നു; തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള രണ്ടാം ശ്രമം പാഴായി; കെജ്രിവാള്‍ ആളറിഞ്ഞ് കളിക്കൂ എന്ന് തേജസ്വി സൂര്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.